ഹിസാർ: ഹരിയാനയിൽ കുഴൽക്കിണറിലകപ്പെട്ട ഒന്നര വയസുകാരനെ 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം ഹിസാറിലെ ബാൽസമന്ദിൽ വീടിനടുത്ത് കളിക്കുന്പോഴാണ് നദീം ഖാൻ എന്ന ഒന്നര വയസുകാരൻ കുഴക്കിണറിൽ അകപ്പെട്ടത്. കുഞ്ഞിനു കുഴപ്പമൊന്നുമില്ലെന്നും ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ഹിസാർ ഡിഎസ്പി ജോഗീന്ദർ സിംഗ് പറഞ്ഞു. പോലീസിന്റെയും സിവിൽ അധികൃതരുടെയും നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ദേശീയ ദുരന്തനിവാരണ സേനയും സൈന്യത്തിലെ വിദഗ്ധരും പങ്കെടുത്തു.
കുട്ടി അകപ്പെട്ട കുഴൽക്കിണറിനു സമാന്തരമായി 20 അടി അകലെ 70 താഴ്ചയിൽ കുഴിച്ചായിരുന്നു രക്ഷാ പ്രവർത്തനം. തുടർന്നു കുട്ടിക്കടുത്തേക്ക് ഒരു തുരങ്കം നിർമിച്ചു. അടുത്തെത്താറായപ്പോൾ അത്യാഹിതം ഒഴിവാക്കാൻ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പണികൾ നിറുത്തി മനുഷ്യാധ്വാനത്തിലായി രക്ഷാപ്രവർത്തനം.
പഴങ്ങൾ ശേഖരിക്കുകയായിരുന്ന കുട്ടികൾക്കൊപ്പം കളിക്കുന്നതിടെയാണ്, അസംഖാൻ എന്ന കൂലിപ്പണിക്കാരന്റെ മകനായ നദീം കുഴൽക്കിണറിലേക്കു വീണത്. മണ്ണുമാന്തി യന്ത്രങ്ങളും ഡ്രില്ലറുകളുമെല്ലാം രക്ഷാപ്രവർത്തനത്തിന് എത്തിച്ചിരുന്നു. കുട്ടി കുടുങ്ങിക്കിടക്കുന്ന സ്ഥലം വ്യക്തമായി തിരിച്ചറിയാൻ ഒരു ജിപിഎസ് ട്രാക്കറും കുട്ടിക്കു ശ്വാസതടസമുണ്ടാകാതിരിക്കാൻ ഓക്സിജൻ ട്യൂബും കിണറിലേക്ക് ഇറക്കിയിരുന്നു. ബിസ്കറ്റും ജ്യൂസും ഉൾപ്പെടെയുള്ളവയും നൽകി. കുഞ്ഞിനെ കാണാൻ സിസിടിവി കാമറയും കുഴൽക്കിണറിലേക്ക് ഇറക്കി. സംഭവസ്ഥലത്തേക്ക് ഒരു മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
അനുവാദമില്ലാതെ കുഴൽക്കിണർ നിർമിച്ചതിനു സ്ഥലമുടമയ്ക്കെതിരേ കേസെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ മീണ അറിയിച്ചു. ജില്ലയിൽ തുറന്നുകിടക്കുന്ന കുഴൽക്കിണറുകൾ സംബന്ധിച്ചു വിവരശേഖരണത്തിനായി സർവേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2006ൽ കുരുക്ഷേത്രയിൽ കുഴൽക്കിണറിൽ വീണ അഞ്ചു വയസുകാരൻ പ്രിൻസിനെ 48 മണിക്കൂർനീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തിയിരുന്നു.
കുട്ടി അകപ്പെട്ട കുഴൽക്കിണറിനു സമാന്തരമായി 20 അടി അകലെ 70 താഴ്ചയിൽ കുഴിച്ചായിരുന്നു രക്ഷാ പ്രവർത്തനം. തുടർന്നു കുട്ടിക്കടുത്തേക്ക് ഒരു തുരങ്കം നിർമിച്ചു. അടുത്തെത്താറായപ്പോൾ അത്യാഹിതം ഒഴിവാക്കാൻ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പണികൾ നിറുത്തി മനുഷ്യാധ്വാനത്തിലായി രക്ഷാപ്രവർത്തനം.
പഴങ്ങൾ ശേഖരിക്കുകയായിരുന്ന കുട്ടികൾക്കൊപ്പം കളിക്കുന്നതിടെയാണ്, അസംഖാൻ എന്ന കൂലിപ്പണിക്കാരന്റെ മകനായ നദീം കുഴൽക്കിണറിലേക്കു വീണത്. മണ്ണുമാന്തി യന്ത്രങ്ങളും ഡ്രില്ലറുകളുമെല്ലാം രക്ഷാപ്രവർത്തനത്തിന് എത്തിച്ചിരുന്നു. കുട്ടി കുടുങ്ങിക്കിടക്കുന്ന സ്ഥലം വ്യക്തമായി തിരിച്ചറിയാൻ ഒരു ജിപിഎസ് ട്രാക്കറും കുട്ടിക്കു ശ്വാസതടസമുണ്ടാകാതിരിക്കാൻ ഓക്സിജൻ ട്യൂബും കിണറിലേക്ക് ഇറക്കിയിരുന്നു. ബിസ്കറ്റും ജ്യൂസും ഉൾപ്പെടെയുള്ളവയും നൽകി. കുഞ്ഞിനെ കാണാൻ സിസിടിവി കാമറയും കുഴൽക്കിണറിലേക്ക് ഇറക്കി. സംഭവസ്ഥലത്തേക്ക് ഒരു മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
അനുവാദമില്ലാതെ കുഴൽക്കിണർ നിർമിച്ചതിനു സ്ഥലമുടമയ്ക്കെതിരേ കേസെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ മീണ അറിയിച്ചു. ജില്ലയിൽ തുറന്നുകിടക്കുന്ന കുഴൽക്കിണറുകൾ സംബന്ധിച്ചു വിവരശേഖരണത്തിനായി സർവേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2006ൽ കുരുക്ഷേത്രയിൽ കുഴൽക്കിണറിൽ വീണ അഞ്ചു വയസുകാരൻ പ്രിൻസിനെ 48 മണിക്കൂർനീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തിയിരുന്നു.