ന്യൂഡൽഹി: യാസീൻ മാലിക് നേതൃത്വം നല്കുന്ന ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ടിനെ(ജെകെഎൽഎഫ്) കേന്ദ്ര സർക്കാർ നിരോധിച്ചു. കാഷ്മീരിൽ ജെകെഎൽഫ് നടത്തുന്ന വിധ്വംസക-അക്രമ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണു നടപടിയെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.
1989ൽ ജെകെഎൽഫ് കാഷ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയതിനെത്തുടർന്നാണു പണ്ഡിറ്റുകൾ താഴ്വരയിൽനിന്നു പലായനം ചെയ്തുതുടങ്ങിയതെന്നു രാജീവ് ഗൗബ പറഞ്ഞു. കാഷ്മീരി പണ്ഡിറ്റുകളെ വംശഹത്യ നടത്തിയതിന്റെയും താഴ്വരയിൽനിന്ന് ഒഴിപ്പിച്ചതിന്റെയും സൂത്രധാരൻ യാസിൻ മാലിക്കാണ്. ജെകെഎൽഎഫിനെതിരേ നിരവധി ഗുരുതര കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതും കേന്ദ്ര ആഭ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റൂബയ്യയെ തട്ടിക്കൊണ്ടുപോയതും ജെകെഎൽഎഫാണ്. ഭീകരതയ്ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരമാണു ജെകെഎൽഎഫിനെ നിരോധിച്ചത്. രാജീവ് ഗൗബ കൂട്ടിച്ചേർത്തു.
1989ൽ ജെകെഎൽഫ് കാഷ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയതിനെത്തുടർന്നാണു പണ്ഡിറ്റുകൾ താഴ്വരയിൽനിന്നു പലായനം ചെയ്തുതുടങ്ങിയതെന്നു രാജീവ് ഗൗബ പറഞ്ഞു. കാഷ്മീരി പണ്ഡിറ്റുകളെ വംശഹത്യ നടത്തിയതിന്റെയും താഴ്വരയിൽനിന്ന് ഒഴിപ്പിച്ചതിന്റെയും സൂത്രധാരൻ യാസിൻ മാലിക്കാണ്. ജെകെഎൽഎഫിനെതിരേ നിരവധി ഗുരുതര കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതും കേന്ദ്ര ആഭ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റൂബയ്യയെ തട്ടിക്കൊണ്ടുപോയതും ജെകെഎൽഎഫാണ്. ഭീകരതയ്ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരമാണു ജെകെഎൽഎഫിനെ നിരോധിച്ചത്. രാജീവ് ഗൗബ കൂട്ടിച്ചേർത്തു.