പാറ്റ്ന: ബിഹാറിൽ പ്രതിപക്ഷ മഹാസഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി. ആർജെഡി 20 സീറ്റിലും കോൺഗ്രസ് ഒന്‍പതിലും മത്സരിക്കും. മുൻ ജെഡി-യു പ്രസിഡന്റ് ശരദ് യാദവ് ആർജെഡി ചിഹ്നത്തിൽ മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ശരദ് യാദവിന്റെ പാർട്ടിയായ ലോക് താന്ത്രിക് ജനതാ ദൾ(എൽജെഡി) ലാലു പ്രസാദ് യാദവ് നേതൃത്വം നല്കുന്ന ആർജെഡിയിൽ ലയിക്കും. അതേസമയം, സിപിഐ, സിപിഎം കക്ഷികളെ മഹാസഖ്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സിപിഐയിലെ കനയ്യകുമാർ ബേഗുസരായിയിൽ മത്സരിക്കുന്നുണ്ട്.
ഉപേന്ദ്ര കുഷ്വാഹ നേതൃത്വം നല്കുന്ന ആർഎൽഎസ്പി അഞ്ചു സീറ്റിലും മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി(വിഐപി), മുൻ മുഖ്യമന്ത്രി ജീതൻ റാം മാൻജിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച(എച്ച്എഎം) എന്നിവ മൂന്നു വീതം സീറ്റുകളിലും മത്സരിക്കും.ആർജെഡിയുടെ വിഹിതത്തിൽനിന്ന് ഒരു സീറ്റ് സിപിഐ(എംഎൽ) ലിബറേഷനു നല്‍കും. 11 സീറ്റിനായി കടുംപിടിത്തത്തിലായിരുന്ന കോൺഗ്രസ് ഒന്‍പതു സീറ്റുകൊണ്ട് തൃപ്തിപ്പെട്ടു.
ഇനി ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസിനു നല്കാൻ ധാരണയായി. ആർഎൽഎസ്പിയേക്കാൾ ഒരു സീറ്റ് കൂടുതൽ വേണമെന്നാവശ്യപ്പെട്ട എച്ച്എഎമ്മിന് മൂന്നുസീറ്റാണ് കിട്ടിയത്. എൻഡിഎ രണ്ടു സീറ്റ് വാഗ്ദാനം ചെയ്തിരുന്ന ആർഎൽഎസ്പിക്ക് അഞ്ചെണ്ണം കിട്ടി. മുൻബോളിവുഡ് സെറ്റ് ഡിസൈനർ മുകേഷ് സാഹ്നിയുടെ പാർട്ടിയായ വികാസ്ശീൽ ഇൻസാൻ പാർട്ടിക്കാണ് ഏറ്റവും നേട്ടമുണ്ടായത്.
ആറു മാസം മുന്‍പ് രൂപവത്കരിച്ച പാർട്ടിക്ക് മൂന്നു ലോക്സഭാ സീറ്റ് കിട്ടി. ഗയ സീറ്റിൽ ജീതൻ റാം മാൻജി മത്സരിക്കും. രജപുത്ര കോട്ടയായ ഔറംഗാബാദ് സീറ്റ് എച്ച്എഎമ്മിനു നല്‍കിയതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. മുൻ കേരള ഗവർണറും ഔറാംബാദിലെ മുൻ എംപിയുമായ നിഖിൽകുമാറിന്റെ അനുയായികളാണു പ്രതിഷേധം നടത്തിയത്.
ബിഹാറിലെ മഹാസഖ്യത്തിൽനിന്നു ഇടതു പാർട്ടികളെ ഒഴിവാക്കിയതു ദൗർഭാഗ്യകരമാണെന്നും സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പറഞ്ഞു. ബേഗുസരായി, മധുബനി ഉൾപ്പെടെ ആറു സീറ്റുകൾ നല്‍കാമെന്നു ലാലുപ്രസാദ് യാദവ് ഉറപ്പുനല്‍കിയിരുന്നതായി സുധാകർ റെഡ്ഡി പറഞ്ഞു.
ഉപേന്ദ്ര കുഷ്വാഹ നേതൃത്വം നല്കുന്ന ആർഎൽഎസ്പി അഞ്ചു സീറ്റിലും മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി(വിഐപി), മുൻ മുഖ്യമന്ത്രി ജീതൻ റാം മാൻജിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച(എച്ച്എഎം) എന്നിവ മൂന്നു വീതം സീറ്റുകളിലും മത്സരിക്കും.ആർജെഡിയുടെ വിഹിതത്തിൽനിന്ന് ഒരു സീറ്റ് സിപിഐ(എംഎൽ) ലിബറേഷനു നല്‍കും. 11 സീറ്റിനായി കടുംപിടിത്തത്തിലായിരുന്ന കോൺഗ്രസ് ഒന്‍പതു സീറ്റുകൊണ്ട് തൃപ്തിപ്പെട്ടു.
ഇനി ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസിനു നല്കാൻ ധാരണയായി. ആർഎൽഎസ്പിയേക്കാൾ ഒരു സീറ്റ് കൂടുതൽ വേണമെന്നാവശ്യപ്പെട്ട എച്ച്എഎമ്മിന് മൂന്നുസീറ്റാണ് കിട്ടിയത്. എൻഡിഎ രണ്ടു സീറ്റ് വാഗ്ദാനം ചെയ്തിരുന്ന ആർഎൽഎസ്പിക്ക് അഞ്ചെണ്ണം കിട്ടി. മുൻബോളിവുഡ് സെറ്റ് ഡിസൈനർ മുകേഷ് സാഹ്നിയുടെ പാർട്ടിയായ വികാസ്ശീൽ ഇൻസാൻ പാർട്ടിക്കാണ് ഏറ്റവും നേട്ടമുണ്ടായത്.
ആറു മാസം മുന്‍പ് രൂപവത്കരിച്ച പാർട്ടിക്ക് മൂന്നു ലോക്സഭാ സീറ്റ് കിട്ടി. ഗയ സീറ്റിൽ ജീതൻ റാം മാൻജി മത്സരിക്കും. രജപുത്ര കോട്ടയായ ഔറംഗാബാദ് സീറ്റ് എച്ച്എഎമ്മിനു നല്‍കിയതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. മുൻ കേരള ഗവർണറും ഔറാംബാദിലെ മുൻ എംപിയുമായ നിഖിൽകുമാറിന്റെ അനുയായികളാണു പ്രതിഷേധം നടത്തിയത്.
ബിഹാറിലെ മഹാസഖ്യത്തിൽനിന്നു ഇടതു പാർട്ടികളെ ഒഴിവാക്കിയതു ദൗർഭാഗ്യകരമാണെന്നും സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പറഞ്ഞു. ബേഗുസരായി, മധുബനി ഉൾപ്പെടെ ആറു സീറ്റുകൾ നല്‍കാമെന്നു ലാലുപ്രസാദ് യാദവ് ഉറപ്പുനല്‍കിയിരുന്നതായി സുധാകർ റെഡ്ഡി പറഞ്ഞു.