മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സീറ്റ് വിഭജനം ഇന്നു പ്രഖ്യാപിക്കും. ആകെയുള്ള 48 സീറ്റുകളിൽ കോൺഗ്രസും എൻസിപിയും 23 വീതം സീറ്റുകളിൽ മത്സരിക്കുമെന്നാണു സൂചന. ഓരോ സീറ്റുകൾ സഖ്യകക്ഷികൾക്കു നല്കും. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഹത്കാനാൻഗ്ലെ സീറ്റ് സ്വാഭിമാനി ഷേത്കാരി സംഘടനയ്ക്ക് എൻസിപി വിട്ടുനല്കിയിട്ടുണ്ട്.
പാൽഘർ സീറ്റ് ബഹുജൻ വികാസ് അഘാദിക്ക് കോൺഗ്രസ് നല്കും. ജോഗേന്ദ്ര കവാഡെ, രാജേന്ദ്ര ഗവായി, ഖോബ്രഗഡെ എന്നിവർ നേതൃത്വം നല്കുന്ന ആർപിഐ ഘടകങ്ങൾ, എൽജെഡി കക്ഷികളും കോൺഗ്രസ്-എൻസിപി സഖ്യത്തിനു പിന്തുണ നല്കുന്നു. കോൺഗ്രസ് 12 സ്ഥാനാർഥികളെയും എൻസിപി 16 പേരെയും പ്രഖ്യാപിച്ചിട്ടുണ്ട്.
പാൽഘർ സീറ്റ് ബഹുജൻ വികാസ് അഘാദിക്ക് കോൺഗ്രസ് നല്കും. ജോഗേന്ദ്ര കവാഡെ, രാജേന്ദ്ര ഗവായി, ഖോബ്രഗഡെ എന്നിവർ നേതൃത്വം നല്കുന്ന ആർപിഐ ഘടകങ്ങൾ, എൽജെഡി കക്ഷികളും കോൺഗ്രസ്-എൻസിപി സഖ്യത്തിനു പിന്തുണ നല്കുന്നു. കോൺഗ്രസ് 12 സ്ഥാനാർഥികളെയും എൻസിപി 16 പേരെയും പ്രഖ്യാപിച്ചിട്ടുണ്ട്.