ലണ്ടൻ: ബ്രെക്സിറ്റ് തീയതി മാർച്ച് 29ൽനിന്ന് ജൂൺ മുപ്പതിലേക്ക് നീട്ടണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ അഭ്യർഥന ബ്രസൽസിൽ ചേർന്ന യൂറോപ്യൻ യൂണിയൻ സമ്മേളനം നിരാകരിച്ചു. പകരം മേയ് 22 വരെ തീയതി നീട്ടി നൽകാമെന്ന് ഇയു സമ്മതിച്ചു.
ഹൗസ് ഓഫ് കോമൺസിൽ നടത്തുന്ന വോട്ടെടുപ്പിൽ മേയുടെ കരാറിന് എംപിമാർ അംഗീകാരം നൽകിയാൽ മാത്രമേ ഇതു സാധ്യമാവൂ.
രണ്ടുതവണ പാർലമെന്റ് നിരാകരിച്ച കരാർ മൂന്നാം വോട്ടെടുപ്പിലും പാസായില്ലെങ്കിൽ ഭാവി പരിപാടി സംബന്ധിച്ച് ഏപ്രിൽ 12ന് ബ്രിട്ടൻ തീരുമാനമെടുക്കണമെന്നും ഇയു വ്യക്തമാക്കി.
ഒന്നുകിൽ കരാർ കൂടാതെ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകാം. അല്ലെങ്കിൽ മേയ് 22നു നടക്കുന്ന യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ബ്രെക്സിറ്റ് തീയതി ദീർഘനാളത്തേക്കു നീട്ടുന്നതിന് അപേക്ഷിക്കുകയും ചെയ്യാം. ഇലക്ഷനിൽ പങ്കെടുക്കാതെ വീണ്ടും തീയതി നീട്ടാൻ അപേക്ഷിക്കാനാവില്ല. ഇലക്ഷനിൽ പങ്കെടുക്കുന്നതിനു രജിസ്ട്രേഷൻ നടത്തേണ്ട സമയപരിധി ഏപ്രിൽ 12 ആണ്.
ബ്രിട്ടന്റെ മുന്പിൽ നാലു മാർഗങ്ങളാണുള്ളതെന്നു ഇയു പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞു. കരാറിന്റെ അടിസ്ഥാനത്തിൽ ഇയുവിൽ നിന്നു പുറത്തുപോകണമോ, കരാറില്ലാതെ പോകണമോ, ദീർഘകാലത്തേക്ക് കാലാവധി നീട്ടിവേണമോ, ബ്രെക്സിറ്റ് വ്യവസ്ഥ ഉൾപ്പെടുന്ന അന്പതാം വകുപ്പ് പിൻവലിക്കണമോ എന്നിവയാണവ. ചൊവ്വാഴ്ച പാർലമെന്റിൽ മൂന്നാംവോട്ടെടുപ്പു നടത്താനാണു മേയുടെ പദ്ധതിയെന്നു റിപ്പോർട്ടുണ്ട്.
എംപിമാരുടെ പിന്തുണ സമാഹരിക്കാൻ ശ്രമം തുടങ്ങി. മൂന്നാംതവണയും കരാർ നിരാകരിക്കപ്പെട്ടാൽ എംപിമാർക്കു ബദൽ മാർഗങ്ങൾ നിർദേശിക്കാൻ അവസരമുണ്ടാവും. ലേബർ പാർട്ടി അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയാണു മറ്റൊന്ന്. പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയോ രണ്ടാമതും ഹിതപരിശോധന നടത്തുകയോ ചെയ്യാം.
ഹൗസ് ഓഫ് കോമൺസിൽ നടത്തുന്ന വോട്ടെടുപ്പിൽ മേയുടെ കരാറിന് എംപിമാർ അംഗീകാരം നൽകിയാൽ മാത്രമേ ഇതു സാധ്യമാവൂ.
രണ്ടുതവണ പാർലമെന്റ് നിരാകരിച്ച കരാർ മൂന്നാം വോട്ടെടുപ്പിലും പാസായില്ലെങ്കിൽ ഭാവി പരിപാടി സംബന്ധിച്ച് ഏപ്രിൽ 12ന് ബ്രിട്ടൻ തീരുമാനമെടുക്കണമെന്നും ഇയു വ്യക്തമാക്കി.
ഒന്നുകിൽ കരാർ കൂടാതെ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകാം. അല്ലെങ്കിൽ മേയ് 22നു നടക്കുന്ന യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ബ്രെക്സിറ്റ് തീയതി ദീർഘനാളത്തേക്കു നീട്ടുന്നതിന് അപേക്ഷിക്കുകയും ചെയ്യാം. ഇലക്ഷനിൽ പങ്കെടുക്കാതെ വീണ്ടും തീയതി നീട്ടാൻ അപേക്ഷിക്കാനാവില്ല. ഇലക്ഷനിൽ പങ്കെടുക്കുന്നതിനു രജിസ്ട്രേഷൻ നടത്തേണ്ട സമയപരിധി ഏപ്രിൽ 12 ആണ്.
ബ്രിട്ടന്റെ മുന്പിൽ നാലു മാർഗങ്ങളാണുള്ളതെന്നു ഇയു പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞു. കരാറിന്റെ അടിസ്ഥാനത്തിൽ ഇയുവിൽ നിന്നു പുറത്തുപോകണമോ, കരാറില്ലാതെ പോകണമോ, ദീർഘകാലത്തേക്ക് കാലാവധി നീട്ടിവേണമോ, ബ്രെക്സിറ്റ് വ്യവസ്ഥ ഉൾപ്പെടുന്ന അന്പതാം വകുപ്പ് പിൻവലിക്കണമോ എന്നിവയാണവ. ചൊവ്വാഴ്ച പാർലമെന്റിൽ മൂന്നാംവോട്ടെടുപ്പു നടത്താനാണു മേയുടെ പദ്ധതിയെന്നു റിപ്പോർട്ടുണ്ട്.
എംപിമാരുടെ പിന്തുണ സമാഹരിക്കാൻ ശ്രമം തുടങ്ങി. മൂന്നാംതവണയും കരാർ നിരാകരിക്കപ്പെട്ടാൽ എംപിമാർക്കു ബദൽ മാർഗങ്ങൾ നിർദേശിക്കാൻ അവസരമുണ്ടാവും. ലേബർ പാർട്ടി അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയാണു മറ്റൊന്ന്. പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയോ രണ്ടാമതും ഹിതപരിശോധന നടത്തുകയോ ചെയ്യാം.