ന്യൂഡൽഹി: പത്തനംതിട്ടയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിർത്തി കേരളത്തിലെ 13 മണ്ഡലങ്ങളിലെ അടക്കമുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു കുമ്മനം രാജശേഖരനും ആലപ്പുഴയിൽഡോ.കെ.എസ്. രാധാകൃഷ്ണനും ചാലക്കുടിയിൽ എ.എൻ. രാധാകൃഷ്ണനും സ്ഥാനാർഥികളാകും. പത്തനംതിട്ടയ്ക്കു വേണ്ടി വാദിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്തും പാലക്കാട് ആവശ്യപ്പെട്ടിരുന്ന ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിലും ജനവിധി തേടും.
പത്തനംതിട്ട മണ്ഡലത്തിന്റെ കാര്യത്തിൽ വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സെക്രട്ടറി ജെ.പി. നഡ്ഡ അറിയിച്ചു. ശബരിമലയിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും അടക്കം നിരവധി നേതാക്കളാണ് രംഗത്തുണ്ടായിരുന്നത്. ഇക്കാര്യത്തിൽ ധാരണയുണ്ടാക്കാനാകാതെ സംസ്ഥാന നേതൃത്വം സ്ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വത്തിനു കൈമാറിയപ്പോഴും താനാകും സ്ഥാനാർഥിയെന്നു പി.എസ്. ശ്രീധരൻ പിള്ള പരോക്ഷമായി പറഞ്ഞിരുന്നു. എന്നാൽ, കെ. സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടാണ് ആർഎസ്എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.
അതിനിടെ, പത്തനംതിട്ട തങ്ങളുടെ മണ്ഡലമാണെന്നു ചൂണ്ടിക്കാട്ടി അൽഫോൻസ് കണ്ണന്താനവും എം.ടി. രമേശും രംഗത്തെത്തി. ആർഎസ്എസ് നടത്തിയ സമ്മർദത്തിൽ പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി കെ. സുരേന്ദ്രനെ സ്ഥാനാർഥിയാക്കുമെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനു ശേഷവും പത്തനംതിട്ടയുടെ പേരിൽ നേതാക്കൾ സമ്മർദം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെടുക്കുന്നതു കേന്ദ്ര നേതൃത്വം മാറ്റിവച്ചതെന്നാണു സൂചന.
അതേസമയം, അടുത്തിടെ ബിജെപിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ സീറ്റില്ല. എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയവരും സ്ഥാനാർഥിപട്ടികയിൽ ഇടംനേടിയിട്ടില്ല.സംസ്ഥാനത്തെ 14 സീറ്റുകളിൽ ബിജെപിയും അഞ്ച് സീറ്റുകളിൽ ബിഡിജെഎസും ഒരു സീറ്റിൽ പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണയായത്.
ജിജി ലൂക്കോസ്
പത്തനംതിട്ട മണ്ഡലത്തിന്റെ കാര്യത്തിൽ വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സെക്രട്ടറി ജെ.പി. നഡ്ഡ അറിയിച്ചു. ശബരിമലയിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും അടക്കം നിരവധി നേതാക്കളാണ് രംഗത്തുണ്ടായിരുന്നത്. ഇക്കാര്യത്തിൽ ധാരണയുണ്ടാക്കാനാകാതെ സംസ്ഥാന നേതൃത്വം സ്ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വത്തിനു കൈമാറിയപ്പോഴും താനാകും സ്ഥാനാർഥിയെന്നു പി.എസ്. ശ്രീധരൻ പിള്ള പരോക്ഷമായി പറഞ്ഞിരുന്നു. എന്നാൽ, കെ. സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടാണ് ആർഎസ്എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.
അതിനിടെ, പത്തനംതിട്ട തങ്ങളുടെ മണ്ഡലമാണെന്നു ചൂണ്ടിക്കാട്ടി അൽഫോൻസ് കണ്ണന്താനവും എം.ടി. രമേശും രംഗത്തെത്തി. ആർഎസ്എസ് നടത്തിയ സമ്മർദത്തിൽ പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി കെ. സുരേന്ദ്രനെ സ്ഥാനാർഥിയാക്കുമെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനു ശേഷവും പത്തനംതിട്ടയുടെ പേരിൽ നേതാക്കൾ സമ്മർദം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെടുക്കുന്നതു കേന്ദ്ര നേതൃത്വം മാറ്റിവച്ചതെന്നാണു സൂചന.
അതേസമയം, അടുത്തിടെ ബിജെപിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ സീറ്റില്ല. എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയവരും സ്ഥാനാർഥിപട്ടികയിൽ ഇടംനേടിയിട്ടില്ല.സംസ്ഥാനത്തെ 14 സീറ്റുകളിൽ ബിജെപിയും അഞ്ച് സീറ്റുകളിൽ ബിഡിജെഎസും ഒരു സീറ്റിൽ പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണയായത്.
ജിജി ലൂക്കോസ്