ബംഗളൂരു: ഉത്തര കർണാടകയിലെ ധർവാഡിൽ നിർമാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 10 ആയി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇന്നലെ മൂന്നു പേരുടെ മൃതദേഹങ്ങൾകൂടി ലഭിച്ചതോടെയാണിത്. എട്ടുവയസുകാരി ദിവ്യ ഉത്കൽ, ദക്ഷായനി(45) എന്നിവരുടെ മൃതദേഹങ്ങളും ഒരു അജ്ഞാത മൃതദേഹവുമാണ് ദുരന്തം നടന്നു മൂന്നു ദിവസത്തിനുശേഷം ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ പുറത്തെടുത്തത്. 55 പേർക്ക് പരിക്കേറ്റിരുന്നു.
പതിനഞ്ചോളം പേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കായി തെരച്ചിൽ നടത്തിവരികയാണെന്നും സേനാംഗങ്ങൾ പറഞ്ഞു. കെട്ടിട നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും നിർമാണ സ്ഥലത്തു പ്രതിഷേധിക്കുകയാണ്. ദുരന്തത്തിനു ശേഷം ആരെയും പോലീസ് അറസ്റ്റ് ചെയ്യാതിരുന്നതും രോഷത്തിനു കാരണമായി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇന്നലെ മൂന്നു പേരുടെ മൃതദേഹങ്ങൾകൂടി ലഭിച്ചതോടെയാണിത്. എട്ടുവയസുകാരി ദിവ്യ ഉത്കൽ, ദക്ഷായനി(45) എന്നിവരുടെ മൃതദേഹങ്ങളും ഒരു അജ്ഞാത മൃതദേഹവുമാണ് ദുരന്തം നടന്നു മൂന്നു ദിവസത്തിനുശേഷം ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ പുറത്തെടുത്തത്. 55 പേർക്ക് പരിക്കേറ്റിരുന്നു.
പതിനഞ്ചോളം പേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കായി തെരച്ചിൽ നടത്തിവരികയാണെന്നും സേനാംഗങ്ങൾ പറഞ്ഞു. കെട്ടിട നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും നിർമാണ സ്ഥലത്തു പ്രതിഷേധിക്കുകയാണ്. ദുരന്തത്തിനു ശേഷം ആരെയും പോലീസ് അറസ്റ്റ് ചെയ്യാതിരുന്നതും രോഷത്തിനു കാരണമായി.