ലണ്ടൻ: പഞ്ചാബ് ബാങ്കിൽ കോടികളുടെ പണം തിരിമറി നടത്തിയെന്ന കേസിൽ ജാമ്യഹർജി കോടതി തള്ളിയതോടെ വജ്രവ്യാപാരി നീരവ് മോദി(48) എത്തപ്പെട്ടത് കൊടും കുറ്റവാളികളുള്ള ഇംഗ്ലണ്ടിലെ ഏറ്റവും തിരക്കേറിയ ജയിലിൽ. സൗത്ത് വെസ്റ്റ് ലണ്ടനിലെ കുപ്രസിദ്ധമായ ഹേർ മജെസ്റ്റി പ്രിസണി(എച്ച്എംപി)ലാണു നീരവ് ഇപ്പോൾ.
ഇടുങ്ങിയ ഈ ജയിലിൽ 1430 തടവുകാരാണുള്ളത്. അതിനാൽത്തന്നെ, ലണ്ടനിൽ ആഡംബര ജീവിതം നയിച്ച നീരവ് മോദിക്ക് പ്രത്യേക സെൽ എന്ന പരിഗണന ലഭിക്കില്ല. ഈ മാസം 29വരെയാണു വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി നീരവിനെ റിമാൻഡ് ചെയ്തത്. വിക്ടോറിയൻ കാലഘട്ടത്തിൽ പണിതീർത്ത എച്ച്എം പ്രിസണിൽ യുകെ പ്രിസൺസ് ചീഫ് ഇൻസ്പെക്ടർ പീറ്റർ ക്ലാർക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പരിശോധന നടത്തി പുറത്തുവിട്ട റിപ്പോർട്ടിൽ ഇംഗ്ലണ്ടിലെ ഏറ്റവും തിങ്ങിനിറഞ്ഞ ജയിലായി വിശേഷിപ്പിച്ചിരുന്നു.
മയക്കുമരുന്നിന് അടിപ്പെട്ടവരും കൊലയാളികളുമാണ് ജയിൽപുള്ളികളിൽ ഏറെയും. ജയിൽ ജീവനക്കാർക്കു മൊബൈൽഫോൺ ഉപയോഗത്തിനു നിയന്ത്രണമുണ്ട്. ആത്മഹത്യകളും കൊലപാതകങ്ങളും നിത്യ സംഭവങ്ങളാണ്. ഒരാൾക്കുള്ള സെല്ലിൽ രണ്ടുപേരാണുള്ളത്. വൃത്തിഹീനമായ ശൗചാലയമാണിവിടെ: പീറ്റർ ക്ലാർക്കിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിയമപരമായാണ് താമസിച്ചിരുന്നത് എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നീരവ് മോദി കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രാദേശിക ഭരണകൂടത്തിനു നല്കുന്ന കൗൺസിൽ ടാക്സ് കൃത്യമായി അടച്ചിട്ടുണ്ട്.
ഇതാണ് രേഖയായി ഹാജരാക്കിയത്. മൂന്നു പാസ്പോർട്ടുകളിൽ ഒന്ന് ഡ്രൈവിംഗ് ലൈസൻസ് അപേക്ഷയ്ക്കൊപ്പം വെഹിക്കിൾ ലൈസൻസിംഗ് അഥോറിറ്റിക്കു നല്കിയിരുന്നു. കോടികളുടെ തട്ടിപ്പു കേസിൽ ഇന്ത്യ ആവശ്യപ്പെടുന്ന നീരവ് മോദിക്ക് ജാമ്യം നല്കുന്നതു ശരിയല്ലെന്ന് അപേക്ഷ പരിഗണിച്ചുകൊണ്ട് ജില്ലാ ജഡ്ജി മാരി മലൂൺ നിരീക്ഷിച്ചിരുന്നു.
ഇടുങ്ങിയ ഈ ജയിലിൽ 1430 തടവുകാരാണുള്ളത്. അതിനാൽത്തന്നെ, ലണ്ടനിൽ ആഡംബര ജീവിതം നയിച്ച നീരവ് മോദിക്ക് പ്രത്യേക സെൽ എന്ന പരിഗണന ലഭിക്കില്ല. ഈ മാസം 29വരെയാണു വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി നീരവിനെ റിമാൻഡ് ചെയ്തത്. വിക്ടോറിയൻ കാലഘട്ടത്തിൽ പണിതീർത്ത എച്ച്എം പ്രിസണിൽ യുകെ പ്രിസൺസ് ചീഫ് ഇൻസ്പെക്ടർ പീറ്റർ ക്ലാർക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പരിശോധന നടത്തി പുറത്തുവിട്ട റിപ്പോർട്ടിൽ ഇംഗ്ലണ്ടിലെ ഏറ്റവും തിങ്ങിനിറഞ്ഞ ജയിലായി വിശേഷിപ്പിച്ചിരുന്നു.
മയക്കുമരുന്നിന് അടിപ്പെട്ടവരും കൊലയാളികളുമാണ് ജയിൽപുള്ളികളിൽ ഏറെയും. ജയിൽ ജീവനക്കാർക്കു മൊബൈൽഫോൺ ഉപയോഗത്തിനു നിയന്ത്രണമുണ്ട്. ആത്മഹത്യകളും കൊലപാതകങ്ങളും നിത്യ സംഭവങ്ങളാണ്. ഒരാൾക്കുള്ള സെല്ലിൽ രണ്ടുപേരാണുള്ളത്. വൃത്തിഹീനമായ ശൗചാലയമാണിവിടെ: പീറ്റർ ക്ലാർക്കിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിയമപരമായാണ് താമസിച്ചിരുന്നത് എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നീരവ് മോദി കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രാദേശിക ഭരണകൂടത്തിനു നല്കുന്ന കൗൺസിൽ ടാക്സ് കൃത്യമായി അടച്ചിട്ടുണ്ട്.
ഇതാണ് രേഖയായി ഹാജരാക്കിയത്. മൂന്നു പാസ്പോർട്ടുകളിൽ ഒന്ന് ഡ്രൈവിംഗ് ലൈസൻസ് അപേക്ഷയ്ക്കൊപ്പം വെഹിക്കിൾ ലൈസൻസിംഗ് അഥോറിറ്റിക്കു നല്കിയിരുന്നു. കോടികളുടെ തട്ടിപ്പു കേസിൽ ഇന്ത്യ ആവശ്യപ്പെടുന്ന നീരവ് മോദിക്ക് ജാമ്യം നല്കുന്നതു ശരിയല്ലെന്ന് അപേക്ഷ പരിഗണിച്ചുകൊണ്ട് ജില്ലാ ജഡ്ജി മാരി മലൂൺ നിരീക്ഷിച്ചിരുന്നു.