ബാഗ്ദാദ്: മൊസൂൾ നഗരത്തിനടുത്ത് ടൈഗ്രീസ് നദിയിൽ ഇന്നലെ കടത്തുബോട്ട് മുങ്ങി കുറഞ്ഞത് 70 പേർ മരിച്ചു. മരിച്ച ഭൂരിഭാഗം പേരും നീന്തൽ വശമില്ലാത്ത വനിതകളും കുഞ്ഞുങ്ങളുമാണെന്ന് മൊസൂൾ സിവിൽ ഡിഫൻസ് മേധാവി ഹുസാം ഖലീൽ അറിയിച്ചു. കുർദിഷ് പുതുവത്സരദിനം ആഘോഷിക്കാൻ സമീപത്തെ ടൂറിസ്റ്റ് ദ്വീപായ ഉംറബായീനിലേക്കു പോയവരാണ് ദുരന്തത്തിന് ഇരയായത്.
ഇരുന്നൂറോളം പേർ ബോട്ടിലുണ്ടായിരുന്നതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. നൂറോളം പേർ നീന്തൽ വശമില്ലാത്തവരാണ്. അതിനാൽ മരണസംഖ്യ ഉയർന്നേക്കും.
ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താൻ പ്രധാനമന്ത്രി അബ്ദുൾ മഹ്ദി ഉത്തരവിട്ടു. മൊസൂളിലെ അണക്കെട്ട് തുറന്നുവിട്ടതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോട്ടുടമസ്ഥർ അവഗണിച്ചതായി പറയപ്പെടുന്നു. നൗറൂസ് എന്നു വിളിക്കപ്പെടുന്ന പേർഷ്യൻ പുതുവത്സരദിനം കുർദുകളടക്കം പശ്ചിമേഷ്യയിലെ പല വിഭാഗങ്ങളും ആഘോഷിക്കാറുണ്ട്.
ഇരുന്നൂറോളം പേർ ബോട്ടിലുണ്ടായിരുന്നതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. നൂറോളം പേർ നീന്തൽ വശമില്ലാത്തവരാണ്. അതിനാൽ മരണസംഖ്യ ഉയർന്നേക്കും.
ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താൻ പ്രധാനമന്ത്രി അബ്ദുൾ മഹ്ദി ഉത്തരവിട്ടു. മൊസൂളിലെ അണക്കെട്ട് തുറന്നുവിട്ടതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോട്ടുടമസ്ഥർ അവഗണിച്ചതായി പറയപ്പെടുന്നു. നൗറൂസ് എന്നു വിളിക്കപ്പെടുന്ന പേർഷ്യൻ പുതുവത്സരദിനം കുർദുകളടക്കം പശ്ചിമേഷ്യയിലെ പല വിഭാഗങ്ങളും ആഘോഷിക്കാറുണ്ട്.