വാർസോ: യുഎസിലെ വിമാന നിർമാണ കന്പനിയായ ബോയിംഗിനോട് നഷ്ടപരിഹാരം ചോദിക്കുമെന്ന് പോളണ്ടിലെ എൽഒടി എയർലൈൻ കന്പനി അറിയിച്ചു.
എത്യോപ്യയിൽ അടുത്തിടെ ഉണ്ടായ വിമാദുരന്തത്തിനു പിന്നാലെ ബോയിംഗിന്റെ 737 മാക്സ് മോഡൽ വിമാനങ്ങൾ ആഗോളവ്യാപകമായി നിലത്തിറക്കിയിരുന്നു. പോളണ്ട് ഇത്തരം അഞ്ചു വിമാനങ്ങളുടെ സർവീസാണു നിർത്തിയത്. പകരം വാടകയ്ക്കെടുത്ത വിമാനങ്ങൾ ഉപയോഗിച്ചാണു സർവീസ്. ഇതുമൂലമുള്ള നഷ്ടം ബോയിംഗ് നികത്തണമെന്നാണ് ആവശ്യം.
എത്യോപ്യയിൽ അടുത്തിടെ ഉണ്ടായ വിമാദുരന്തത്തിനു പിന്നാലെ ബോയിംഗിന്റെ 737 മാക്സ് മോഡൽ വിമാനങ്ങൾ ആഗോളവ്യാപകമായി നിലത്തിറക്കിയിരുന്നു. പോളണ്ട് ഇത്തരം അഞ്ചു വിമാനങ്ങളുടെ സർവീസാണു നിർത്തിയത്. പകരം വാടകയ്ക്കെടുത്ത വിമാനങ്ങൾ ഉപയോഗിച്ചാണു സർവീസ്. ഇതുമൂലമുള്ള നഷ്ടം ബോയിംഗ് നികത്തണമെന്നാണ് ആവശ്യം.