ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ 14 സീറ്റുകളിലും ബിഡിജെഎസ് അഞ്ചു സീറ്റുകളിലും മത്സരിക്കും. കോട്ടയം സീറ്റിൽ കേരള കോണ്ഗ്രസ് നേതാവ് പി.സി. തോമസ് മത്സരിക്കും.
കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് ബിജെപി മത്സരിക്കുക. തൃശൂർ, വയനാട്, ആലത്തൂർ, ഇടുക്കി, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ ബിഡിജെഎസ് മത്സരിക്കും. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവു, ബിജെപി കേരള തെരഞ്ഞെടുപ്പ് നിരീക്ഷകൻ വൈ.സത്യ, ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ വാർത്താസമ്മേളനത്തിലാണ് സീറ്റ് വിഭജനം പ്രഖ്യാപിച്ചത്.
താൻ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ആവശ്യ മെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
സ്ഥാനാർഥികളെ രണ്ടുദിവസത്തിനുള്ളിൽ പാർട്ടി കമ്മിറ്റി കൂടിയശേഷം പ്രഖ്യാപിക്കും. എസ്എൻഡിപി യോഗത്തിന്റെ ബി ടീമാണ് ബിഡിജെഎസ് എന്ന് വ്യാഖ്യാനിക്കേണ്ട. എല്ലാ സമുദായങ്ങളിൽനിന്നുള്ള ആളുകളും പാർട്ടിയിലുണ്ടെന്നു തുഷാർ പറഞ്ഞു.
എൻഡിഎയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അദ്ഭുതങ്ങൾ സംഭവിക്കും. കേരളത്തിൽനിന്ന് എൻഡിഎ പ്രതിനിധികൾ ലോക്സഭയിലുണ്ടാകും. ബിഡിജെഎസും ബിജെപിയും രാമലക്ഷ്മണന്മാരെ പോലെയാണ് മുന്നണിയിൽ പ്രവർത്തിക്കുന്നത്.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥികളായത് ഒന്പത് എംഎൽഎമാരാണ്. ഉപതെരഞ്ഞെടുപ്പ് നടന്നാൽ ജയിക്കുമെന്ന ആത്മവിശ്വാസം കൊണ്ടാണ് ഇവരെ സ്ഥാനാർഥികളാക്കിയതെന്നാണു കോടിയേരി ബാലകൃഷ്ണനും കോണ്ഗ്രസ് നേതാക്കളും പറഞ്ഞത്. അങ്ങനെയെങ്കിൽ ഈ ഒന്പത് എംഎൽഎമാരും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടതെന്നും കൃഷ്ണദാസ് പറഞ്ഞു.
കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് ബിജെപി മത്സരിക്കുക. തൃശൂർ, വയനാട്, ആലത്തൂർ, ഇടുക്കി, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ ബിഡിജെഎസ് മത്സരിക്കും. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവു, ബിജെപി കേരള തെരഞ്ഞെടുപ്പ് നിരീക്ഷകൻ വൈ.സത്യ, ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ വാർത്താസമ്മേളനത്തിലാണ് സീറ്റ് വിഭജനം പ്രഖ്യാപിച്ചത്.
താൻ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ആവശ്യ മെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
സ്ഥാനാർഥികളെ രണ്ടുദിവസത്തിനുള്ളിൽ പാർട്ടി കമ്മിറ്റി കൂടിയശേഷം പ്രഖ്യാപിക്കും. എസ്എൻഡിപി യോഗത്തിന്റെ ബി ടീമാണ് ബിഡിജെഎസ് എന്ന് വ്യാഖ്യാനിക്കേണ്ട. എല്ലാ സമുദായങ്ങളിൽനിന്നുള്ള ആളുകളും പാർട്ടിയിലുണ്ടെന്നു തുഷാർ പറഞ്ഞു.
എൻഡിഎയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അദ്ഭുതങ്ങൾ സംഭവിക്കും. കേരളത്തിൽനിന്ന് എൻഡിഎ പ്രതിനിധികൾ ലോക്സഭയിലുണ്ടാകും. ബിഡിജെഎസും ബിജെപിയും രാമലക്ഷ്മണന്മാരെ പോലെയാണ് മുന്നണിയിൽ പ്രവർത്തിക്കുന്നത്.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥികളായത് ഒന്പത് എംഎൽഎമാരാണ്. ഉപതെരഞ്ഞെടുപ്പ് നടന്നാൽ ജയിക്കുമെന്ന ആത്മവിശ്വാസം കൊണ്ടാണ് ഇവരെ സ്ഥാനാർഥികളാക്കിയതെന്നാണു കോടിയേരി ബാലകൃഷ്ണനും കോണ്ഗ്രസ് നേതാക്കളും പറഞ്ഞത്. അങ്ങനെയെങ്കിൽ ഈ ഒന്പത് എംഎൽഎമാരും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടതെന്നും കൃഷ്ണദാസ് പറഞ്ഞു.