ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിലെ തിരിമറി പുറത്തായതിനു പിന്നാലെ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 11 വാഹനങ്ങളും 173 പെയിന്റിംഗുകളും സിബിഐ ലേലത്തിനു വയ്ക്കും.
ലേലത്തിന് സ്പെഷൽ കോടതി അനുവാദം നല്കി. അനധികൃത പണമിടപാടു കേസിൽ നീരവ് മോദിയുടെ ഭാര്യ ആമിക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ തിരിമറി നടത്തിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആമിയെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 173 പെയിന്റിംഗുകൾക്ക് 57.72 കോടിയാണ് അന്വേഷണ ഏജൻസികൾ വിലയിട്ടിരിക്കുന്നത്.
റോൾസ് റോയ്സ്, പോർഷെ, മെഴ്സിഡെസ്, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ വാഹനങ്ങളുടെ മോഡലുകളാണ് ലേലത്തിനു വയ്ക്കുന്നത്. ബേനാമി കന്പനിയായ കാമലോട്ട് എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ളതാണു പെയിന്റിംഗുകൾ.
ലേലത്തിന് സ്പെഷൽ കോടതി അനുവാദം നല്കി. അനധികൃത പണമിടപാടു കേസിൽ നീരവ് മോദിയുടെ ഭാര്യ ആമിക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ തിരിമറി നടത്തിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആമിയെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 173 പെയിന്റിംഗുകൾക്ക് 57.72 കോടിയാണ് അന്വേഷണ ഏജൻസികൾ വിലയിട്ടിരിക്കുന്നത്.
റോൾസ് റോയ്സ്, പോർഷെ, മെഴ്സിഡെസ്, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ വാഹനങ്ങളുടെ മോഡലുകളാണ് ലേലത്തിനു വയ്ക്കുന്നത്. ബേനാമി കന്പനിയായ കാമലോട്ട് എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ളതാണു പെയിന്റിംഗുകൾ.