പഞ്ച്കുല: സഝോത ട്രെയിൻ സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദ് ഉൾപ്പെടെ നാലു പേരെ പ്രത്യേക കോടതി വെറുതെ വിട്ടു. ലോകേഷ് ശർമ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരാണു കുറ്റവിമുക്തരാക്കപ്പെട്ട മറ്റുള്ളവർ.
2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തിനു സമീപം സംഝോത എക്സ്പ്രസിൽ നടന്ന സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിലേറെയും പാക്കിസ്ഥാൻകാരായിരുന്നു. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ സുനിൽ ജോഷി 2007 ഡിസംബറിൽ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. മറ്റു പ്രതികളായ രാമചന്ദ്ര കൽസംഗ്ര, സന്ദീപ് ഡാംഗെ, അമിത് എന്നിവർ ഇപ്പോഴും ഒളിവിലാണ്.
2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തിനു സമീപം സംഝോത എക്സ്പ്രസിൽ നടന്ന സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിലേറെയും പാക്കിസ്ഥാൻകാരായിരുന്നു. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ സുനിൽ ജോഷി 2007 ഡിസംബറിൽ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. മറ്റു പ്രതികളായ രാമചന്ദ്ര കൽസംഗ്ര, സന്ദീപ് ഡാംഗെ, അമിത് എന്നിവർ ഇപ്പോഴും ഒളിവിലാണ്.