ചൗക്കീദാർ ‘ഹിറ്റ്’ ആയെന്നു ബിജെപി. അതു സെൽഫ് ഗോൾ എന്നു പ്രതിപക്ഷം. ഏതായാലും "ചൗക്കീദാർ' പ്രയോഗത്തിലേക്കു കൂടുതൽ പേർ ഇന്നലെ കടന്നുവന്നു.
ചൗക്കീദാർ ചോർ ഹേ എന്ന രാഹുൽഗാന്ധിയുടെ ആവർത്തിച്ചുള്ള പ്രസംഗങ്ങളാണു ചൗക്കീദാർ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉപയോഗിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. ജനങ്ങളെ "മേം ഭി ചൗക്കീദാർ' (ഞാനും കാവൽക്കാരൻ) എന്നു പറയാൻ ആദ്യം ആഹ്വാനം ചെയ്തു. മല്യയുടെയും നീരവ് മോദിയുടെയും അദാനിയുടെയും ചൗക്കീദാർ എന്നു കോൺഗ്രസ് തിരിച്ചടിച്ചു.
പിന്നെ പേരിനു മുന്നിൽ ചൗക്കീദാർ ചേർത്ത് മോദിയും മന്ത്രിമാരും രംഗത്തിറങ്ങി. അതു വിജയിച്ചെന്നു ബിജെപി വക്താക്കൾ പറഞ്ഞെങ്കിലും സംഗതി പിന്നെ അധികം ഉപയോഗിച്ചുകണ്ടില്ല.
ബുധനാഴ്ച കഥയെല്ലാം മാറി. ചൗക്കീദാർമാരുമായി മോദി ടെലികോൺഫറൻസിംഗ് നടത്തി. ഒന്നും രണ്ടുമല്ല, 25 ലക്ഷം യഥാർഥ ചൗക്കീദാർമാരുമായിട്ടാണ് ഈ സംവാദമെന്നു ബിജെപി അവകാശപ്പെട്ടു. സെക്യൂരിറ്റി ജോലിക്കാരായ ഇത്രയേറെപ്പേരെ അഭിസംബോധന ചെയ്തതിന്റെ ക്രമീകരണം എന്തായിരുന്നെന്നു ബിജെപി വിശദീകരിച്ചില്ല. കുറേ സ്ഥലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാർ മൊബൈലിലും മറ്റും മോദിയെ ശ്രവിക്കുന്നതു ചാനലുകൾ കാണിച്ചു.
ചൗക്കീദാർമാരുമൊത്തു ഹോളി ആഘോഷിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച മോദി ചൗക്കീദാർമാർ എല്ലാവർക്കും പ്രചോദനമാണെന്ന് അവകാശപ്പെട്ടു. തെറ്റിനെതിരായ പോരാട്ടത്തിൽ ചൗക്കീദാർമാരുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ചൗക്കീദാർമാരെയെല്ലാം കള്ളന്മാരെന്നു വിളിച്ചെന്നു പറഞ്ഞുകൊണ്ട് "അങ്ങനെ വിളിച്ചവർക്കുവേണ്ടി ഞാൻ ക്ഷമചോദിക്കുന്നു' എന്നും മോദി പറഞ്ഞു. (മോദിയെയാണു "ചൗക്കീദാർ ചോർഹേ' എന്ന പ്രസ്താവനയിലൂടെ രാഹുൽഗാന്ധി വിമർശിച്ചുവരുന്നത്).
പ്രധാനമന്ത്രി ഇങ്ങനെ മുന്നേറുന്പോൾ മായാവതി, അഖിലേഷ് യാദവ്, കേജരിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ചൗക്കീദാർ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു.
"കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ചായക്കടക്കാരനായിരുന്നു; ഇപ്പോൾ ചൗക്കീദാറും. ബിജെപി ഭരണത്തിൽ ഇന്ത്യയിൽ വരുന്ന മാറ്റം! ചായക്കടക്കാരൻ ചൗക്കീദാറാകുന്നു' മായാവതിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
മന്ത്രാലയത്തിൽനിന്നു ഫയൽ മോഷണം പോയതിന് ഉത്തരവാദിയായ ചൗക്കീദാറെ ശിക്ഷിച്ചോ എന്നായിരുന്നു അഖിലേഷിന്റെ പരിഹാസം. (റഫാൽ സംബന്ധിച്ച രേഖകൾ മോഷണംപോയെന്നു ഗവൺമെന്റ് സുപ്രീംകോടതിയിൽ പറഞ്ഞതിനെയാണ് അഖിലേഷ് ഓർമിപ്പിച്ചത്).
നിങ്ങളുടെ മകനെ ചൗക്കീദാർ ആക്കിയാൽ മതിയെങ്കിൽ മോദിക്കു വോട്ട് ചെയ്താൽ മതിയെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ട്വീറ്റ് ചെയ്തു. നല്ല വിദ്യാഭ്യാസം ലഭിച്ചു കുട്ടി ഡോക്ടറോ എൻജിനിയറോ ആകണമെങ്കിൽ ആംആദ്മിക്കു വോട്ട് ചെയ്യണമെന്നും കേജരിവാൾ പറഞ്ഞു.
ചൗക്കീദാറാണു യുവാക്കളുടെ തൊഴിൽ കവർന്നെടുത്തതിന് ഉത്തരവാദിയെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. 4.7 കോടി യുവാക്കൾ തൊഴിൽരഹിതരായിരിക്കുന്നതു സുർജേവാല ചൂണ്ടിക്കാട്ടി.
ചൗക്കീദാർ ചോർ ഹേ എന്ന രാഹുൽഗാന്ധിയുടെ ആവർത്തിച്ചുള്ള പ്രസംഗങ്ങളാണു ചൗക്കീദാർ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉപയോഗിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. ജനങ്ങളെ "മേം ഭി ചൗക്കീദാർ' (ഞാനും കാവൽക്കാരൻ) എന്നു പറയാൻ ആദ്യം ആഹ്വാനം ചെയ്തു. മല്യയുടെയും നീരവ് മോദിയുടെയും അദാനിയുടെയും ചൗക്കീദാർ എന്നു കോൺഗ്രസ് തിരിച്ചടിച്ചു.
പിന്നെ പേരിനു മുന്നിൽ ചൗക്കീദാർ ചേർത്ത് മോദിയും മന്ത്രിമാരും രംഗത്തിറങ്ങി. അതു വിജയിച്ചെന്നു ബിജെപി വക്താക്കൾ പറഞ്ഞെങ്കിലും സംഗതി പിന്നെ അധികം ഉപയോഗിച്ചുകണ്ടില്ല.
ബുധനാഴ്ച കഥയെല്ലാം മാറി. ചൗക്കീദാർമാരുമായി മോദി ടെലികോൺഫറൻസിംഗ് നടത്തി. ഒന്നും രണ്ടുമല്ല, 25 ലക്ഷം യഥാർഥ ചൗക്കീദാർമാരുമായിട്ടാണ് ഈ സംവാദമെന്നു ബിജെപി അവകാശപ്പെട്ടു. സെക്യൂരിറ്റി ജോലിക്കാരായ ഇത്രയേറെപ്പേരെ അഭിസംബോധന ചെയ്തതിന്റെ ക്രമീകരണം എന്തായിരുന്നെന്നു ബിജെപി വിശദീകരിച്ചില്ല. കുറേ സ്ഥലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാർ മൊബൈലിലും മറ്റും മോദിയെ ശ്രവിക്കുന്നതു ചാനലുകൾ കാണിച്ചു.
ചൗക്കീദാർമാരുമൊത്തു ഹോളി ആഘോഷിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച മോദി ചൗക്കീദാർമാർ എല്ലാവർക്കും പ്രചോദനമാണെന്ന് അവകാശപ്പെട്ടു. തെറ്റിനെതിരായ പോരാട്ടത്തിൽ ചൗക്കീദാർമാരുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ചൗക്കീദാർമാരെയെല്ലാം കള്ളന്മാരെന്നു വിളിച്ചെന്നു പറഞ്ഞുകൊണ്ട് "അങ്ങനെ വിളിച്ചവർക്കുവേണ്ടി ഞാൻ ക്ഷമചോദിക്കുന്നു' എന്നും മോദി പറഞ്ഞു. (മോദിയെയാണു "ചൗക്കീദാർ ചോർഹേ' എന്ന പ്രസ്താവനയിലൂടെ രാഹുൽഗാന്ധി വിമർശിച്ചുവരുന്നത്).
പ്രധാനമന്ത്രി ഇങ്ങനെ മുന്നേറുന്പോൾ മായാവതി, അഖിലേഷ് യാദവ്, കേജരിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ചൗക്കീദാർ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു.
"കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ചായക്കടക്കാരനായിരുന്നു; ഇപ്പോൾ ചൗക്കീദാറും. ബിജെപി ഭരണത്തിൽ ഇന്ത്യയിൽ വരുന്ന മാറ്റം! ചായക്കടക്കാരൻ ചൗക്കീദാറാകുന്നു' മായാവതിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
മന്ത്രാലയത്തിൽനിന്നു ഫയൽ മോഷണം പോയതിന് ഉത്തരവാദിയായ ചൗക്കീദാറെ ശിക്ഷിച്ചോ എന്നായിരുന്നു അഖിലേഷിന്റെ പരിഹാസം. (റഫാൽ സംബന്ധിച്ച രേഖകൾ മോഷണംപോയെന്നു ഗവൺമെന്റ് സുപ്രീംകോടതിയിൽ പറഞ്ഞതിനെയാണ് അഖിലേഷ് ഓർമിപ്പിച്ചത്).
നിങ്ങളുടെ മകനെ ചൗക്കീദാർ ആക്കിയാൽ മതിയെങ്കിൽ മോദിക്കു വോട്ട് ചെയ്താൽ മതിയെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ട്വീറ്റ് ചെയ്തു. നല്ല വിദ്യാഭ്യാസം ലഭിച്ചു കുട്ടി ഡോക്ടറോ എൻജിനിയറോ ആകണമെങ്കിൽ ആംആദ്മിക്കു വോട്ട് ചെയ്യണമെന്നും കേജരിവാൾ പറഞ്ഞു.
ചൗക്കീദാറാണു യുവാക്കളുടെ തൊഴിൽ കവർന്നെടുത്തതിന് ഉത്തരവാദിയെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. 4.7 കോടി യുവാക്കൾ തൊഴിൽരഹിതരായിരിക്കുന്നതു സുർജേവാല ചൂണ്ടിക്കാട്ടി.