ന്യൂഡൽഹി: കേരളത്തിലെ കോണ്ഗ്രസ് സ്ഥാനാർഥികളെ നിർണയിക്കാനുള്ള ചർച്ചകൾ കേരള ഹൗസിന്റെ അകംപുറം കടന്ന് ജന്തർ മന്തറിലൂടെയും ജൻപഥിലൂടെയും പായുന്പോൾ വടകര ദേശത്തേക്ക് പറഞ്ഞു കേൾക്കാതിരുന്ന ഒരു പേരായിരുന്നു ലീഡറുടെ മകൻ മുരളീധരന്റേത്. ഒടുവിൽ അദ്ദേഹം വടകര വളവ് നിവർത്തി കോണ്ഗ്രസ് പട്ടികയിലെ വലിയൊരു വിടവ് നികത്തി കടന്നു വന്നു.
തിങ്കളാഴ്ച പുലർന്നത് മുല്ലപ്പള്ളിയെ വിളിക്കൂ വടകരയെ ഏറ്റെടുക്കൂ എന്ന നിലവിളിയുമായാണ്. ഇല്ല ഞാനില്ല, എന്റെ വടകരയ്ക്ക് ഞാനൊരാളെ കണ്ടെത്തും എന്നുറപ്പിച്ച് പറഞ്ഞ കെപിസിസി അധ്യക്ഷൻ പിന്നെ പലരേയും മാറി മാറി പരീക്ഷിക്കുന്ന തിരക്കിലായിരുന്നു. പല പേരുകൾ കണ്ടെത്തി കൊണ്ടുവരികയും കൊണ്ടു വന്ന പോലെ തിരിച്ചു വിടുകയും ചെയ്തു. ഉച്ച മുതൽ മുല്ലപ്പള്ളി മത്സരിക്കട്ടെ എന്നത് സമ്മർദത്തിന്റെ രൂപത്തിലായി. ഹൈക്കമാൻഡിൽ നിന്നു വന്ന വിളി ഇല്ലെന്നു പറഞ്ഞതല്ലേ എന്നു പറഞ്ഞ് കെപിസിസി പ്രസിഡന്റ് തിരിച്ചു വിട്ടു.
തിങ്കളാഴ്ച അഞ്ചു മണിയിലേക്കു നീങ്ങുന്ന നേരത്താണ് കെപിസിസിയിൽ തന്റെ മുൻഗാമിയും വടകര പിടിക്കാൻ വേണ്ടുവോളും ധീരതയുമുള്ള വി.എം സുധീരനിലേക്ക് മുല്ലപ്പള്ളിയുടെ വിളി ചെല്ലുന്നത്. ഇല്ല എന്നു തീർത്തു പറഞ്ഞ സുധീരൻ എന്നെ നിർബന്ധിക്കരുത് എന്നു കൂടി നിലപാടെടുത്തു. അതിനിടെ വടകരയിൽ ഒന്നുകിൽ മുല്ലപ്പള്ളി അല്ലെങ്കിൽ കരുത്തനായ മറ്റൊരു കോണ്ഗ്രസുകാരൻ എന്ന ആവശ്യവുമായി ആർഎംപിയുടെ വിളിയും എത്തി.
എന്നാൽ പിന്നെ വടകരയിലേക്കൊരാളെ കണ്ടെത്തിയിട്ടേ കാര്യമുള്ളു എന്നു തന്നെ കരുതി മുല്ലപ്പള്ളി രാത്രി രണ്ടും കൽപിച്ച് മുരളീധരനെ വിളിക്കുന്നു. മുരളി അങ്ങനെ ഉറപ്പിച്ചൊരു മറുപടി കൊടുക്കാതെ എന്നാൽ അതുവരെയുള്ള ശങ്ക അവസാനിക്കും എന്നൊരു പ്രതീക്ഷ ബാക്കി നിർത്തുന്നതോടെ പരിഹാരം പിറ്റേന്ന് എന്ന സൂചനയായി.
ചൊവ്വാഴ്ച മുരളീധരൻ വടകര വിടവ് നികത്തും എന്ന ഉറപ്പ് വരുന്നത് അങ്ങ് തിരുവനന്തപുരത്തിരുന്ന ഉമ്മൻ ചാണ്ടി വഴിയാണ്. വേഗം വിളിക്ക് ഉറപ്പിക്ക് എന്നു കൂടി കേട്ടതോടെ മുല്ലപ്പള്ളി ഉണർന്നു. കൂടിയാലോചനകൾ കേരളത്തിലിരിക്കുന്ന ചെന്നിത്തലയിലേക്കും അടുത്തിരിക്കുന്ന ആന്റണിയിലേക്കും നീണ്ടും. സംഭവം കൊള്ളാം, പക്ഷേ വട്ടിയൂർക്കാവിലേക്കൊരു കണ്ണ് വേണം എന്നായിരുന്നു ആന്റണിയുടെ ഉപദേശം. കൂട്ടായ തീരുമാനത്തിന് തന്റെ പിന്തുണയുണ്ടെന്നും ആന്റണി ഉറപ്പ് നൽകി. അങ്ങനെ പതിനൊന്നു മണിയോടെ കെപിസിസി അധ്യക്ഷൻ മാധ്യമങ്ങളുടെ മുന്നിൽ വയനാട് കെ. മുരളീധരൻ മത്സരിക്കും എന്നുറപ്പിച്ചു പറയുന്നു. വടകരയിൽ കെ. മുരളീധരൻ സ്ഥാനാർഥിയാ യത് അതുവരെ നീണ്ട ചർച്ചകൾക്കും മുരളിയുടെ രാഷ്ട്രീയജീവിതത്തിനും വലിയൊരു ട്വിസ്റ്റ് തന്നെയാണ്.
സെബി മാത്യു
തിങ്കളാഴ്ച പുലർന്നത് മുല്ലപ്പള്ളിയെ വിളിക്കൂ വടകരയെ ഏറ്റെടുക്കൂ എന്ന നിലവിളിയുമായാണ്. ഇല്ല ഞാനില്ല, എന്റെ വടകരയ്ക്ക് ഞാനൊരാളെ കണ്ടെത്തും എന്നുറപ്പിച്ച് പറഞ്ഞ കെപിസിസി അധ്യക്ഷൻ പിന്നെ പലരേയും മാറി മാറി പരീക്ഷിക്കുന്ന തിരക്കിലായിരുന്നു. പല പേരുകൾ കണ്ടെത്തി കൊണ്ടുവരികയും കൊണ്ടു വന്ന പോലെ തിരിച്ചു വിടുകയും ചെയ്തു. ഉച്ച മുതൽ മുല്ലപ്പള്ളി മത്സരിക്കട്ടെ എന്നത് സമ്മർദത്തിന്റെ രൂപത്തിലായി. ഹൈക്കമാൻഡിൽ നിന്നു വന്ന വിളി ഇല്ലെന്നു പറഞ്ഞതല്ലേ എന്നു പറഞ്ഞ് കെപിസിസി പ്രസിഡന്റ് തിരിച്ചു വിട്ടു.
തിങ്കളാഴ്ച അഞ്ചു മണിയിലേക്കു നീങ്ങുന്ന നേരത്താണ് കെപിസിസിയിൽ തന്റെ മുൻഗാമിയും വടകര പിടിക്കാൻ വേണ്ടുവോളും ധീരതയുമുള്ള വി.എം സുധീരനിലേക്ക് മുല്ലപ്പള്ളിയുടെ വിളി ചെല്ലുന്നത്. ഇല്ല എന്നു തീർത്തു പറഞ്ഞ സുധീരൻ എന്നെ നിർബന്ധിക്കരുത് എന്നു കൂടി നിലപാടെടുത്തു. അതിനിടെ വടകരയിൽ ഒന്നുകിൽ മുല്ലപ്പള്ളി അല്ലെങ്കിൽ കരുത്തനായ മറ്റൊരു കോണ്ഗ്രസുകാരൻ എന്ന ആവശ്യവുമായി ആർഎംപിയുടെ വിളിയും എത്തി.
എന്നാൽ പിന്നെ വടകരയിലേക്കൊരാളെ കണ്ടെത്തിയിട്ടേ കാര്യമുള്ളു എന്നു തന്നെ കരുതി മുല്ലപ്പള്ളി രാത്രി രണ്ടും കൽപിച്ച് മുരളീധരനെ വിളിക്കുന്നു. മുരളി അങ്ങനെ ഉറപ്പിച്ചൊരു മറുപടി കൊടുക്കാതെ എന്നാൽ അതുവരെയുള്ള ശങ്ക അവസാനിക്കും എന്നൊരു പ്രതീക്ഷ ബാക്കി നിർത്തുന്നതോടെ പരിഹാരം പിറ്റേന്ന് എന്ന സൂചനയായി.
ചൊവ്വാഴ്ച മുരളീധരൻ വടകര വിടവ് നികത്തും എന്ന ഉറപ്പ് വരുന്നത് അങ്ങ് തിരുവനന്തപുരത്തിരുന്ന ഉമ്മൻ ചാണ്ടി വഴിയാണ്. വേഗം വിളിക്ക് ഉറപ്പിക്ക് എന്നു കൂടി കേട്ടതോടെ മുല്ലപ്പള്ളി ഉണർന്നു. കൂടിയാലോചനകൾ കേരളത്തിലിരിക്കുന്ന ചെന്നിത്തലയിലേക്കും അടുത്തിരിക്കുന്ന ആന്റണിയിലേക്കും നീണ്ടും. സംഭവം കൊള്ളാം, പക്ഷേ വട്ടിയൂർക്കാവിലേക്കൊരു കണ്ണ് വേണം എന്നായിരുന്നു ആന്റണിയുടെ ഉപദേശം. കൂട്ടായ തീരുമാനത്തിന് തന്റെ പിന്തുണയുണ്ടെന്നും ആന്റണി ഉറപ്പ് നൽകി. അങ്ങനെ പതിനൊന്നു മണിയോടെ കെപിസിസി അധ്യക്ഷൻ മാധ്യമങ്ങളുടെ മുന്നിൽ വയനാട് കെ. മുരളീധരൻ മത്സരിക്കും എന്നുറപ്പിച്ചു പറയുന്നു. വടകരയിൽ കെ. മുരളീധരൻ സ്ഥാനാർഥിയാ യത് അതുവരെ നീണ്ട ചർച്ചകൾക്കും മുരളിയുടെ രാഷ്ട്രീയജീവിതത്തിനും വലിയൊരു ട്വിസ്റ്റ് തന്നെയാണ്.
സെബി മാത്യു