ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നു ലഭിച്ച 2000 രൂപ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനു തിരികെ നൽകി കടക്കെണിയിലായ കർഷകന്റെ പ്രതിഷേധം. ആഗ്രയിലെ ഉരുളക്കിഴങ്ങ് കൃഷിക്കാരനായ പ്രദീപ് ശർമയാണ് സമ്മാനം തിരികെ നൽകിയത്.
കടക്കെണിയിലായ തന്നെ മുഖ്യമന്ത്രിക്കു സഹായിക്കാനായില്ലെങ്കിൽ ദയാവധം നടത്താൻ അനുവാദം നൽകണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പ്രദീപ് ശർമ ആവശ്യപ്പെടുന്നു. കിലോഗ്രാമിനു രണ്ട് രൂപ പോലും കിട്ടാതെയാണ് തന്റെ ഉരുളക്കിഴ ങ്ങ് വിറ്റുപോയതെന്നു മുപ്പത്തൊന്പതുകാരനായ പ്രദീപ് ശർമ പറഞ്ഞു.
35 ലക്ഷം രൂപ കടമുണ്ട്. സഹായത്തിനായി 2016ൽ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. അതിനു ശേഷം സംസ്ഥാന സർക്കാരിനു മുന്നിലും സഹായം അഭ്യർഥിച്ചു. 2018 ഡിസംബറിൽ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗിനെ കാണാനും പോയി, എന്നാൽ ഫലമുണ്ടായില്ല.
കടക്കെണിയിലായ അമ്മാവൻ 2015ൽ ഹൃദയാഘാതത്തിൽ മരണമടഞ്ഞു. അതിനു ശേഷം ഈ ദുരിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു, നിരവധി രേഖകൾ സമർപ്പിച്ചു. എന്നിട്ടും ഒരു ഫലമുണ്ടായില്ലെന്നും പ്രദീപ് ശർമ ചൂണ്ടിക്കാട്ടുന്നു. 2017ൽ പിതാവ് കാൻസർ മൂലം മരണമടഞ്ഞു. കടക്കെണിയിലായതിനാൽ ശരിയായ ചികിത്സ പോലും നൽകാനായില്ല.
വിലയിടിവ് മൂലം ഉരുളക്കിഴങ്ങ് കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നു നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. ക്വിന്റലിനു 400 രൂപ പോലും കിട്ടാത്ത അവസ്ഥയാണ് ഇത്തവണ ഉണ്ടായതെന്നു ആഗ്രയിലെ ഉരുളക്കിഴങ്ങ് ഉത്പാദകരുടെ സംഘടന ജനറൽ സെക്രട്ടറി മുഹമ്മദ് ആഹിർ പറുന്നു. മഹാരാഷ്ട്രയിൽ ഉള്ളി കർഷകൻ 1064 രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചത് ഡിസംബറിൽ വാർത്തയായിരുന്നു. 750 കിലോഗ്രാം ഉള്ളി വിറ്റപ്പോൾ കിട്ടിയതായിരുന്നു 1064 രൂപ. ഇതേ രീതിയിൽ പ്രതിഷേധമായി ആറ് രൂപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് അയച്ചതും വാർത്തയിൽ ഇടംനേടിയിരുന്നു.
കടക്കെണിയിലായ തന്നെ മുഖ്യമന്ത്രിക്കു സഹായിക്കാനായില്ലെങ്കിൽ ദയാവധം നടത്താൻ അനുവാദം നൽകണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പ്രദീപ് ശർമ ആവശ്യപ്പെടുന്നു. കിലോഗ്രാമിനു രണ്ട് രൂപ പോലും കിട്ടാതെയാണ് തന്റെ ഉരുളക്കിഴ ങ്ങ് വിറ്റുപോയതെന്നു മുപ്പത്തൊന്പതുകാരനായ പ്രദീപ് ശർമ പറഞ്ഞു.
35 ലക്ഷം രൂപ കടമുണ്ട്. സഹായത്തിനായി 2016ൽ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. അതിനു ശേഷം സംസ്ഥാന സർക്കാരിനു മുന്നിലും സഹായം അഭ്യർഥിച്ചു. 2018 ഡിസംബറിൽ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗിനെ കാണാനും പോയി, എന്നാൽ ഫലമുണ്ടായില്ല.
കടക്കെണിയിലായ അമ്മാവൻ 2015ൽ ഹൃദയാഘാതത്തിൽ മരണമടഞ്ഞു. അതിനു ശേഷം ഈ ദുരിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു, നിരവധി രേഖകൾ സമർപ്പിച്ചു. എന്നിട്ടും ഒരു ഫലമുണ്ടായില്ലെന്നും പ്രദീപ് ശർമ ചൂണ്ടിക്കാട്ടുന്നു. 2017ൽ പിതാവ് കാൻസർ മൂലം മരണമടഞ്ഞു. കടക്കെണിയിലായതിനാൽ ശരിയായ ചികിത്സ പോലും നൽകാനായില്ല.
വിലയിടിവ് മൂലം ഉരുളക്കിഴങ്ങ് കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നു നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. ക്വിന്റലിനു 400 രൂപ പോലും കിട്ടാത്ത അവസ്ഥയാണ് ഇത്തവണ ഉണ്ടായതെന്നു ആഗ്രയിലെ ഉരുളക്കിഴങ്ങ് ഉത്പാദകരുടെ സംഘടന ജനറൽ സെക്രട്ടറി മുഹമ്മദ് ആഹിർ പറുന്നു. മഹാരാഷ്ട്രയിൽ ഉള്ളി കർഷകൻ 1064 രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചത് ഡിസംബറിൽ വാർത്തയായിരുന്നു. 750 കിലോഗ്രാം ഉള്ളി വിറ്റപ്പോൾ കിട്ടിയതായിരുന്നു 1064 രൂപ. ഇതേ രീതിയിൽ പ്രതിഷേധമായി ആറ് രൂപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് അയച്ചതും വാർത്തയിൽ ഇടംനേടിയിരുന്നു.