അഹമ്മദാബാദ്: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥരായ ഡി.ജി. വൻസാരയ്ക്കും എൻ. കെ. അമിനുമെതിരേയുള്ള പ്രോസിക്യുഷൻ നടപടികൾക്കു ഗുജറാത്ത് സർക്കാർ അനുമതി നിഷേധിച്ചുവെന്ന് സിബിഐ സംഘം പ്രത്യേക കോടതിയെ അറിയിച്ചു.
സർക്കാർ തീരുമാനത്തോടെ കോളിളക്കം സൃഷ്ടിച്ച കേസിൽ പോലീസ് ഓഫീസർമാർക്കുമെതിരേയുള്ള നടപടികൾ ഉപേക്ഷിച്ചേക്കും. സിബിഐ അഭിഭാഷകൻ ആർ.സി. കോഡികർ സമർപ്പിച്ച കത്ത് പരിശോധിച്ച ജഡ്ജി ജെ.കെ. പാണ്ഡെ സർക്കാർ തീരുമാനം സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് മുൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടികൾ അവസാനിപ്പിക്കാൻ പ്രതിഭാഗം അഭിഭാഷകൻ കോടതിയുടെ അനുമതി തേടി. 26 ന് ഇക്കാര്യത്തിൽ അപേക്ഷ സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു.
സർക്കാർ അനുമതിയില്ലാതെ, പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി തുടരണമോയെന്നകാര്യത്തിൽ സിബിഐയാണിനി തീരുമാനമെടുക്കേണ്ടത്. കേസിൽ നിന്നു വിടുതൽ ആവശ്യപ്പെട്ട് ഗുജറാത്തിലെ മുൻ ഡെപ്യൂട്ടി ഐജിയായ വൻസാരയും മുൻ എസ്പിയായ അമിനും നൽകിയ അപേക്ഷ നേരത്തെ കോടതി നിരാകരിച്ചിരുന്നു. പ്രോസിക്യൂഷൻ ആവശ്യത്തിൽ നിലപാട് വ്യക്തമാക്കാൻ സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്നാണു ഗുജറാത്ത് സർക്കാരിനെ സിബിഐ സമീപിച്ചത്.
മുംബൈയിലെ മുംബ്രയിൽ നിന്നുള്ള 19 കാരി ഇസ്രത് ജഹാനെയും മലയാളിയായ ഭർത്താവ് പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ക്കിനെയും അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നാണു കേസ്. അംജദ് അലി അക്ബറലി റാണ, സീഷാൻ ജോഹർ എന്നിവരും 2004 ജൂൺ 15 നു നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ഭീകരബന്ധമുള്ള സംഘം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ എത്തിയവരായിരുന്നുവെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ വ്യാജ ഏറ്റുമുട്ടലാണു നടന്നതെന്നു ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘം പിന്നീട് കണ്ടെത്തി. തുടർന്ന് കേസന്വേഷണം സിബിഐയ്ക്കു കൈമാറി. 2013 ൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പി.പി. പാണ്ഡ്യെ, വൻസാര, ജി.എസ്്. സിംഗാൾ ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥരായിരുന്നു പ്രതിസ്ഥാനത്ത്.
സർക്കാർ തീരുമാനത്തോടെ കോളിളക്കം സൃഷ്ടിച്ച കേസിൽ പോലീസ് ഓഫീസർമാർക്കുമെതിരേയുള്ള നടപടികൾ ഉപേക്ഷിച്ചേക്കും. സിബിഐ അഭിഭാഷകൻ ആർ.സി. കോഡികർ സമർപ്പിച്ച കത്ത് പരിശോധിച്ച ജഡ്ജി ജെ.കെ. പാണ്ഡെ സർക്കാർ തീരുമാനം സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് മുൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടികൾ അവസാനിപ്പിക്കാൻ പ്രതിഭാഗം അഭിഭാഷകൻ കോടതിയുടെ അനുമതി തേടി. 26 ന് ഇക്കാര്യത്തിൽ അപേക്ഷ സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു.
സർക്കാർ അനുമതിയില്ലാതെ, പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി തുടരണമോയെന്നകാര്യത്തിൽ സിബിഐയാണിനി തീരുമാനമെടുക്കേണ്ടത്. കേസിൽ നിന്നു വിടുതൽ ആവശ്യപ്പെട്ട് ഗുജറാത്തിലെ മുൻ ഡെപ്യൂട്ടി ഐജിയായ വൻസാരയും മുൻ എസ്പിയായ അമിനും നൽകിയ അപേക്ഷ നേരത്തെ കോടതി നിരാകരിച്ചിരുന്നു. പ്രോസിക്യൂഷൻ ആവശ്യത്തിൽ നിലപാട് വ്യക്തമാക്കാൻ സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്നാണു ഗുജറാത്ത് സർക്കാരിനെ സിബിഐ സമീപിച്ചത്.
മുംബൈയിലെ മുംബ്രയിൽ നിന്നുള്ള 19 കാരി ഇസ്രത് ജഹാനെയും മലയാളിയായ ഭർത്താവ് പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ക്കിനെയും അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നാണു കേസ്. അംജദ് അലി അക്ബറലി റാണ, സീഷാൻ ജോഹർ എന്നിവരും 2004 ജൂൺ 15 നു നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ഭീകരബന്ധമുള്ള സംഘം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ എത്തിയവരായിരുന്നുവെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ വ്യാജ ഏറ്റുമുട്ടലാണു നടന്നതെന്നു ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘം പിന്നീട് കണ്ടെത്തി. തുടർന്ന് കേസന്വേഷണം സിബിഐയ്ക്കു കൈമാറി. 2013 ൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പി.പി. പാണ്ഡ്യെ, വൻസാര, ജി.എസ്്. സിംഗാൾ ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥരായിരുന്നു പ്രതിസ്ഥാനത്ത്.