റായ്പുർ: ഛത്തീസ്ഗഡിൽ 10 സിറ്റിംഗ് എംപിമാർക്കും ഇത്തവണ ബിജെപി സീറ്റ് നല്കില്ല. എല്ലാ സീറ്റുകളിലും പുതുമുഖങ്ങളെ അവതരിപ്പിക്കാനാണു ബിജെപിയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണു ബിജെപിയുടെ നീക്കം, 2014ൽ ആകെയുള്ള 11 സീറ്റുകളിൽ പത്തെണ്ണം ബിജെപി നേടിയിരുന്നു. ഒരു സീറ്റ് കോൺഗ്രസിനായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് താമ്രധ്വജ് സാഹുവായിരുന്നു കോൺഗ്രസ് പ്രതിനിധി. ഛത്തീസ്ഗഡിൽ മന്ത്രിയായ ഇദ്ദേഹം ഇത്തവണ മത്സരിച്ചേക്കില്ല.