അമരാവതി: കേന്ദ്രമന്ത്രിമാരും കോൺഗ്രസ് നേതാക്കളുമായിരുന്ന കിഷോർ ചന്ദ്ര ദേവ്, കോട്ല സൂര്യപ്രകാശ് റെഡ്ഡി, പനബക ലക്ഷ്മി എന്നിവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ ടിഡിപി സ്ഥാനാർഥികൾ. ആന്ധ്രയിലെ 25 സീറ്റുകളിലെയും സ്ഥാനാർഥികളെ ടിഡിപി പ്രഖ്യാപിച്ചു. ആരകു(സംവരണം) സീറ്റിലാണ് കിഷോർ ചന്ദ്ര ദേവ് മത്സരിക്കുക. സൂര്യപ്രകാശ് റെഡ്ഡി കർണൂലിലും പനബക ലക്ഷ്മി തിരുപ്പതി(സംവരണം)യിലും മത്സരിക്കും. ഏതാനും ദിവസം മുന്പാണു പനബക ലക്ഷ്മി കോൺഗ്രസ് വിട്ടത്. മൂന്നു നേതാക്കളും മൻമോഹൻ സിംഗ് സർക്കാരിൽ മന്ത്രിമാരായിരുന്നു.
നന്ദമുരി ബാലകൃഷ്ണയുടെ മരുമകൻ എം. ഭരത് വിശാഖപട്ടണത്തു മത്സരിക്കും. ചന്ദ്രബാബു നായിഡുവിന്റെ മകൻ നരലോകേഷും നന്ദമുരി ബാലകൃഷ്ണയും നിയമസഭയിലേക്കാണു മത്സരിക്കുന്നത്. മുൻ ലോക്സഭാ സ്പീക്കർ ജി.എം.സി. ബാലയോഗിയുടെ മകൻ ഹരീഷ് അമലാപുരം സീറ്റിൽ മത്സരിക്കും.
അനന്തപുരമു മണ്ഡലത്തിലെ സിറ്റിംഗ് എംപിയും മുതിർന്ന നേതാവുമായ ജെ.സി. ദിവാകർ റെഡ്ഡി ഇത്തവണ മത്സരിക്കുന്നില്ല. മകൻ പവൻ റെഡ്ഡിയാണ് ഇത്തവണ അനന്തപുരമുവിൽ മത്സരിക്കുക. ഗുണ്ടൂരിൽ റായപതി സാംബശിവറാവു വീണ്ടും മത്സരിക്കും. റാവു വൈഎസ്ആർ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കോൺഗ്രസ് വിട്ടാണു സാംബശിവറാവു ടിഡിപിയിൽ ചേർന്നത്.
നന്ദമുരി ബാലകൃഷ്ണയുടെ മരുമകൻ എം. ഭരത് വിശാഖപട്ടണത്തു മത്സരിക്കും. ചന്ദ്രബാബു നായിഡുവിന്റെ മകൻ നരലോകേഷും നന്ദമുരി ബാലകൃഷ്ണയും നിയമസഭയിലേക്കാണു മത്സരിക്കുന്നത്. മുൻ ലോക്സഭാ സ്പീക്കർ ജി.എം.സി. ബാലയോഗിയുടെ മകൻ ഹരീഷ് അമലാപുരം സീറ്റിൽ മത്സരിക്കും.
അനന്തപുരമു മണ്ഡലത്തിലെ സിറ്റിംഗ് എംപിയും മുതിർന്ന നേതാവുമായ ജെ.സി. ദിവാകർ റെഡ്ഡി ഇത്തവണ മത്സരിക്കുന്നില്ല. മകൻ പവൻ റെഡ്ഡിയാണ് ഇത്തവണ അനന്തപുരമുവിൽ മത്സരിക്കുക. ഗുണ്ടൂരിൽ റായപതി സാംബശിവറാവു വീണ്ടും മത്സരിക്കും. റാവു വൈഎസ്ആർ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കോൺഗ്രസ് വിട്ടാണു സാംബശിവറാവു ടിഡിപിയിൽ ചേർന്നത്.