വാഷിംഗ്ടൺ ഡിസി: ഭൗതികശാസ്ത്രജ്ഞൻ മാർസെലോ ഗ്ലെയ്സർക്ക് ഈ വർഷത്തെ ടെംപിൾട്ടൺ സമ്മാനം. ജീവിതത്തിന്റെ ആത്മീയമാനം ഉയർത്തിപ്പിടിക്കുന്ന വ്യക്തികൾക്കാണ് ഈ സമ്മാനം നൽകാറ്.
നിരീശ്വരവാദം ശാസ്ത്രീയയുക്തിക്കു നിരക്കുന്നതല്ല എന്നു സിദ്ധാന്തിക്കുന്നയാളാണ് ബ്രസീലുകാരനായ ഗ്ലെയ്സർ. അറുപതുകാരനായ ഇദ്ദേഹം ന്യൂഹാംഷയറില ഡാർട്മൗത്ത് കോളജിൽ ഫിസിക്സ് പ്രഫസറാണ്. പ്രപഞ്ചവിജ്ഞാനീയം, കണികാഭൗതികം തുടങ്ങിയവയിൽ കാര്യമായ സംഭാവന നൽകിയിട്ടുണ്ട്.
ദ പ്രോഫറ്റ് ആൻഡ് ദി അസ്ട്രോണമർ, ദ ഡാൻസിംഗ് യൂണിവേഴ്സ്, ദി ഐലൻഡ് ഓഫ് നോളജ്, ദ സിംപിൾ ബ്യൂട്ടി ഓഫ് ദി അൺ എക്സ്പെക്റ്റഡ് തുടങ്ങിയവ പ്രധാന കൃതികളാണ്.
അജ്ഞേയവാദിയാണെങ്കിലും ദൈവത്തെ നിഷേധിക്കുന്ന നിരീശ്വരത്വം ഒട്ടും യുക്തിസഹമല്ലെന്നു ഗ്ലെയ്സർ പറയുന്നു. “നിരീശ്വരവാദം ശാസ്ത്രീയ രീതിക്കു ചേർന്നതല്ല. അവിശ്വാസത്തിലുള്ള വിശ്വാസമാണത്. അതായത് എതിരായ തെളിവില്ലാത്ത ഒന്നിനെ നിങ്ങൾ പാടേ നിരാകരിക്കുന്നതാണ്”- ഗ്ലെയ്സർ വിശദീകരിക്കുന്നു.
മനുഷ്യന്റെ അറിവ് പരിമിതമാണെന്നതുകൊണ്ടു താൻ തുറന്ന മനസോടെയാണു കാര്യങ്ങളെ കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ശാസ്ത്രം ദൈവത്തെ ഇല്ലാതാക്കുന്നില്ല. പ്രപഞ്ച വിജ്ഞാനീയം പ്രപഞ്ചോത്പത്തിക്കു വിശദീകരണം നൽകിക്കഴിഞ്ഞു, ഇനി ദൈവം ആവശ്യമില്ല എന്നു പറയുന്നതിനെ അദ്ദേഹം വിമർശിക്കുന്നു. കാരണം പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് ഒരു വിശദീകരണം നൽകാൻപോലും ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ലെന്നാണു ഗ്ലെയ്സർ പറയുന്നത്.
മദർ തെരേസ, ദലൈലാമ, ബിഷപ് ഡെസ്മണ്ട് ടുട്ടു തുടങ്ങിയവർ 1973-ൽ ആരംഭിച്ച ടെപിൾട്ടൺ സമ്മാനം നേടിയിട്ടുള്ളവരിൽ ചിലരാണ്.
നിരീശ്വരവാദം ശാസ്ത്രീയയുക്തിക്കു നിരക്കുന്നതല്ല എന്നു സിദ്ധാന്തിക്കുന്നയാളാണ് ബ്രസീലുകാരനായ ഗ്ലെയ്സർ. അറുപതുകാരനായ ഇദ്ദേഹം ന്യൂഹാംഷയറില ഡാർട്മൗത്ത് കോളജിൽ ഫിസിക്സ് പ്രഫസറാണ്. പ്രപഞ്ചവിജ്ഞാനീയം, കണികാഭൗതികം തുടങ്ങിയവയിൽ കാര്യമായ സംഭാവന നൽകിയിട്ടുണ്ട്.
ദ പ്രോഫറ്റ് ആൻഡ് ദി അസ്ട്രോണമർ, ദ ഡാൻസിംഗ് യൂണിവേഴ്സ്, ദി ഐലൻഡ് ഓഫ് നോളജ്, ദ സിംപിൾ ബ്യൂട്ടി ഓഫ് ദി അൺ എക്സ്പെക്റ്റഡ് തുടങ്ങിയവ പ്രധാന കൃതികളാണ്.
അജ്ഞേയവാദിയാണെങ്കിലും ദൈവത്തെ നിഷേധിക്കുന്ന നിരീശ്വരത്വം ഒട്ടും യുക്തിസഹമല്ലെന്നു ഗ്ലെയ്സർ പറയുന്നു. “നിരീശ്വരവാദം ശാസ്ത്രീയ രീതിക്കു ചേർന്നതല്ല. അവിശ്വാസത്തിലുള്ള വിശ്വാസമാണത്. അതായത് എതിരായ തെളിവില്ലാത്ത ഒന്നിനെ നിങ്ങൾ പാടേ നിരാകരിക്കുന്നതാണ്”- ഗ്ലെയ്സർ വിശദീകരിക്കുന്നു.
മനുഷ്യന്റെ അറിവ് പരിമിതമാണെന്നതുകൊണ്ടു താൻ തുറന്ന മനസോടെയാണു കാര്യങ്ങളെ കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ശാസ്ത്രം ദൈവത്തെ ഇല്ലാതാക്കുന്നില്ല. പ്രപഞ്ച വിജ്ഞാനീയം പ്രപഞ്ചോത്പത്തിക്കു വിശദീകരണം നൽകിക്കഴിഞ്ഞു, ഇനി ദൈവം ആവശ്യമില്ല എന്നു പറയുന്നതിനെ അദ്ദേഹം വിമർശിക്കുന്നു. കാരണം പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് ഒരു വിശദീകരണം നൽകാൻപോലും ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ലെന്നാണു ഗ്ലെയ്സർ പറയുന്നത്.
മദർ തെരേസ, ദലൈലാമ, ബിഷപ് ഡെസ്മണ്ട് ടുട്ടു തുടങ്ങിയവർ 1973-ൽ ആരംഭിച്ച ടെപിൾട്ടൺ സമ്മാനം നേടിയിട്ടുള്ളവരിൽ ചിലരാണ്.