ടോക്കിയോ: ജപ്പാനിൽ കുട്ടികൾക്കു ശാരീരികദണ്ഡന ശിക്ഷ നല്കുന്നതു നിരോധിക്കുന്നു. ഇതിനുവേണ്ട നിയമഭേദഗതി വരുത്താൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. 2020ൽ നടപ്പിലാക്കും.
പുതിയ നിയമഭേദഗതി വന്നാൽ കുട്ടികളെ തല്ലാൻ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അധികാരമുണ്ടാവില്ല. കുട്ടികൾക്കു സംരക്ഷണം നല്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി ആബേ പറഞ്ഞു.
ശിശുസംരക്ഷണസമിതികളിൽ സ്ഥിരം ഡോക്ടറും അഭിഭാഷകനും വേണം, സ്കൂളുകളും ശിശുക്ഷേമ സമിതികളും കുട്ടികളെ സംബന്ധിച്ച രഹസ്യങ്ങൾ പുറത്തുവിടരുത് തുടങ്ങിയവയും നിർബന്ധമാക്കും.
പുതിയ നിയമഭേദഗതി വന്നാൽ കുട്ടികളെ തല്ലാൻ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അധികാരമുണ്ടാവില്ല. കുട്ടികൾക്കു സംരക്ഷണം നല്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി ആബേ പറഞ്ഞു.
ശിശുസംരക്ഷണസമിതികളിൽ സ്ഥിരം ഡോക്ടറും അഭിഭാഷകനും വേണം, സ്കൂളുകളും ശിശുക്ഷേമ സമിതികളും കുട്ടികളെ സംബന്ധിച്ച രഹസ്യങ്ങൾ പുറത്തുവിടരുത് തുടങ്ങിയവയും നിർബന്ധമാക്കും.