ബെയ്ജിംഗ്: പിൻഗാമിയെ ഇന്ത്യയിൽനിന്നു തെരഞ്ഞെടുക്കുമെന്ന ദലൈലാമയുടെ പ്രസ്താവനയ്ക്കെതിരേ ചൈന. ടിബറ്റുകാരുടെ അടുത്ത ആത്മീയ നേതാവിന് ചൈനീസ് സർക്കാരിന്റെ അംഗീകാരം നിർബന്ധമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പ്രതികരിച്ചു.
ചൈനീസ് അധിനിവേശത്തെത്തുടർന്ന് 1959ൽ ടിബറ്റ് വിട്ട ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്കുകയായിരുന്നു. താൻ മരിച്ചാൽ പുനരവതാരം ചിലപ്പോൾ ഇന്ത്യയിലാകാമെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞു. തന്റെ പിൻഗാമിയായി ആരെയെങ്കിലും ചൈനീസ് സർക്കാർ വാഴിച്ചാൽ അതിന് അംഗീകാരം ഉണ്ടാവില്ലെന്നും വ്യക്തമാക്കി.
ചൈനീസ് അധിനിവേശത്തെത്തുടർന്ന് 1959ൽ ടിബറ്റ് വിട്ട ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്കുകയായിരുന്നു. താൻ മരിച്ചാൽ പുനരവതാരം ചിലപ്പോൾ ഇന്ത്യയിലാകാമെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞു. തന്റെ പിൻഗാമിയായി ആരെയെങ്കിലും ചൈനീസ് സർക്കാർ വാഴിച്ചാൽ അതിന് അംഗീകാരം ഉണ്ടാവില്ലെന്നും വ്യക്തമാക്കി.