മുംബൈ: ഒടുവിൽ സഹോദരൻ സഹായിച്ചു. അനിൽ അംബാനി ജയിലിൽ പോകേണ്ടതില്ല. എറിക്സൺ കന്പനിക്കു കൊടുക്കാനുള്ള പണം നൽകി മുകേഷ് അംബാനി സഹായിച്ചു.
ഇന്ത്യയിലെ ഏറ്റവും സന്പന്നനായ മുകേഷിന് ഇളയസഹോദരൻ അനിൽ 550 കോടിയുടെ കുടിശികയുടെ പേരിൽ ജയിലിൽ പോകുന്നത് നാണക്കേടാണല്ലോ. എറിക്സൺ കന്പനിക്കു നൽകാനുണ്ടായിരുന്ന തുക ഇന്നലെ അടച്ചു.
"എന്റെ ബഹുമാനപ്പെട്ട സഹോദരൻ മുകേഷിനും ഭാര്യ നിതയ്ക്കും നന്ദി' എന്നു പറ ഞ്ഞുകൊണ്ടാണ് തുക അട ച്ചെന്ന് പത്രക്കുറിപ്പിൽ അനിൽ അറിയിച്ചത്.ഫെബ്രുവരി 20നാണു നാലാഴ്ചയ്ക്കകം തുക അടച്ചില്ലെങ്കിൽ മൂന്നുമാസം ജയിലിൽ കഴിയണമെന്നു സുപ്രീംകോടതി വിധിച്ചത്. ഇന്നാണു നാലാഴ്ച പൂർത്തിയാകുക.
2008-ൽ ലോകത്തിലെ ആറാമത്തെ വലിയ സന്പന്നനായിരുന്നു അനിൽ അംബാനി. ഇപ്പോൾ അരലക്ഷം കോടിയിൽപ്പരം രൂപയുടെ കടബാധ്യതയിൽ കഴിയുന്നു.
ഇന്ത്യയിലെ ഏറ്റവും സന്പന്നനായ മുകേഷിന് ഇളയസഹോദരൻ അനിൽ 550 കോടിയുടെ കുടിശികയുടെ പേരിൽ ജയിലിൽ പോകുന്നത് നാണക്കേടാണല്ലോ. എറിക്സൺ കന്പനിക്കു നൽകാനുണ്ടായിരുന്ന തുക ഇന്നലെ അടച്ചു.
"എന്റെ ബഹുമാനപ്പെട്ട സഹോദരൻ മുകേഷിനും ഭാര്യ നിതയ്ക്കും നന്ദി' എന്നു പറ ഞ്ഞുകൊണ്ടാണ് തുക അട ച്ചെന്ന് പത്രക്കുറിപ്പിൽ അനിൽ അറിയിച്ചത്.ഫെബ്രുവരി 20നാണു നാലാഴ്ചയ്ക്കകം തുക അടച്ചില്ലെങ്കിൽ മൂന്നുമാസം ജയിലിൽ കഴിയണമെന്നു സുപ്രീംകോടതി വിധിച്ചത്. ഇന്നാണു നാലാഴ്ച പൂർത്തിയാകുക.
2008-ൽ ലോകത്തിലെ ആറാമത്തെ വലിയ സന്പന്നനായിരുന്നു അനിൽ അംബാനി. ഇപ്പോൾ അരലക്ഷം കോടിയിൽപ്പരം രൂപയുടെ കടബാധ്യതയിൽ കഴിയുന്നു.