ഗോഹട്ടി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ 1.2 ലക്ഷം വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ സാധിക്കില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവരെ സംശയമുള്ളവരുടെ പട്ടികയിലാണ് (ഡി പട്ടിക) പെടുത്തിയിരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരടിൽ പേരില്ലെങ്കിലും വോട്ടർപട്ടികയിൽ പേരുള്ളവർക്ക് സമ്മതിദാനാവകാശം വിനയോഗിക്കാമെന്ന് ആസം മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ മുകേഷ് ചന്ദ്ര സാഹു പറഞ്ഞു.
പൗരത്വപട്ടികയിൽ പേരു ചേർക്കുന്നതിന് 3.3 കോടി പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 2.9 കോടി ജനങ്ങളുടെ പേരു ചേർത്തു. 40.08 ലക്ഷം പേർ പൗരത്വപട്ടികയിൽ ഉൾപ്പെട്ടില്ല. 1997 ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യമായി ഡി പട്ടിക പുറത്തുറക്കിയത്.
പൗരത്വപട്ടികയിൽ പേരു ചേർക്കുന്നതിന് 3.3 കോടി പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 2.9 കോടി ജനങ്ങളുടെ പേരു ചേർത്തു. 40.08 ലക്ഷം പേർ പൗരത്വപട്ടികയിൽ ഉൾപ്പെട്ടില്ല. 1997 ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യമായി ഡി പട്ടിക പുറത്തുറക്കിയത്.