താനെ: മാധ്യമപ്രവർത്തകൻ നിത്യാനന്ദ പാണ്ഡെയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തതുമായി ബന്ധപ്പെട്ട് 24 കാരി ഉൾപ്പെടെ രണ്ടുപേർ പിടിയിലായി. പാണ്ഡെയുടെ സഹായി അങ്കിര മിശ്ര, പ്രിന്റിംഗ് പ്രസ് ഉടമ ഉമ ശങ്കർ മിശ്ര(34) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടുവർഷമായി പാണ്ഡെ തന്നെ പീഡിപ്പിച്ചുവരികയാണെന്നും പ്രതികാര നടപടിയായാണു കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നല്കിയെന്നു പോലീസ് സൂപ്രണ്ട് ശിവാജി റാത്തോഡ് പറഞ്ഞു. ഞായറാഴ്ച ഖർഡി ഗ്രാമത്തിലെ മലയിടുക്കിലാണ് നിത്യാനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.ഡിറക്ട് മെയിൽ മാഗസിനായ ഇന്ത്യ അൺബൗണ്ടിന്റെ ഗ്രൂപ്പ് എഡിറ്റർ നിത്യാനന്ദ പാണ്ഡെയെ മാർച്ച് 15നാണു കാണാതായത്.
രണ്ടുവർഷമായി പാണ്ഡെ തന്നെ പീഡിപ്പിച്ചുവരികയാണെന്നും പ്രതികാര നടപടിയായാണു കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നല്കിയെന്നു പോലീസ് സൂപ്രണ്ട് ശിവാജി റാത്തോഡ് പറഞ്ഞു. ഞായറാഴ്ച ഖർഡി ഗ്രാമത്തിലെ മലയിടുക്കിലാണ് നിത്യാനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.ഡിറക്ട് മെയിൽ മാഗസിനായ ഇന്ത്യ അൺബൗണ്ടിന്റെ ഗ്രൂപ്പ് എഡിറ്റർ നിത്യാനന്ദ പാണ്ഡെയെ മാർച്ച് 15നാണു കാണാതായത്.