പാറ്റ്ന: സിറ്റിംഗ് സീറ്റായ നവാഡ നിഷേധിച്ചതിനെതിരേ പ്രതിഷേധവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇത്തവണ എൽജെപിക്കാണു നവാഡ നല്കിയിരിക്കുന്നത്. നിരന്തരം വിവാദ പ്രസ്താവനകൾ നടത്തുന്നയാളാണു ഗിരിരാജ് സിംഗ്.
സീറ്റിനുവേണ്ടി സമ്മർദങ്ങളുണ്ടാകുക സാധാരണമാണ്. എന്നാൽ ഞാനൊഴികെ ബിഹാറിൽനിന്നുള്ള കേന്ദ്രമന്ത്രിമാർക്കൊന്നും സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യമില്ല. മണ്ഡലത്തിനുവേണ്ടി അങ്ങേയറ്റം പ്രവർത്തിച്ചിട്ടും എനിക്ക് സീറ്റ് നിഷേധിച്ചു. -സിംഗ് പറഞ്ഞു. ബിഹാറിൽനിന്നുള്ള മറ്റു കേന്ദ്രമന്ത്രിമാരായ അശ്വിനികുമാർ ചൗബേ(ബക്സർ), ആർ.കെ. സിംഗ്(ആര), രാം കൃപാൽ യാദവ്(പാടലീപുത്ര), രാധാ മോഹൻ സിംഗ്(മോത്തിഹാരി) എന്നിവരുടെ സീറ്റുകളെല്ലാം ബിജെപിക്കാണ്. ഈ മണ്ഡലങ്ങളിൽ സിറ്റിംഗ് എംപിമാർ മത്സരിക്കുമെന്നാണു സൂചന. ഞായറാഴ്ചയാണ് ബിഹാറിൽ എൻഡിഎ ഘടകകക്ഷികളുടെ മണ്ഡലങ്ങൾ പ്രഖ്യാപിച്ചത്.
ബേഗുസരായി മണ്ഡലത്തിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന്, ഞാൻ ഒരു പാർട്ടി പ്രവർത്തകനായിരുന്നു, ഇപ്പോഴും പാർട്ടി പ്രവർത്തകനാണ്, പാർട്ടി പ്രവർത്തകനായി തുടരും എന്ന് സുഖകരമല്ലാത്ത തരത്തിലാണ് ഗിരിരാജ് സിംഗ് പ്രതികരിച്ചത്. 2014ൽ ബേഗുസരായിയിൽ മത്സരിക്കാനായിരുന്നു സിംഗ് ആഗ്രഹിച്ചത്. എന്നാൽ, ഭോലാ സിംഗിനു വേണ്ടി ഗിരിരാജ് സിംഗ് ഒഴിവാകുകയായിരുന്നു. സിപിഐ, കോൺഗ്രസ്, ജനതാ ദൾ എന്നീ പാർട്ടികളിൽ പ്രവർത്തിച്ചശേഷം ബിജെപിയിലെത്തിയ നേതാവാണു ഭോലാ സിംഗ്. പിന്നീട് ഗിരിരാജിന് നവാഡ നല്കുകയായിരുന്നു. സുരക്ഷിത സീറ്റ് അല്ലാതിരുന്നിട്ടും മോദിതരംഗത്തിൽ ഗിരിരാജ് ജയിച്ചുകയറി. മുംഗേർ സീറ്റിനു പകരമാണു എൽജെപിക്ക് നവാഡ നല്കിയത്.
നിതീഷ്കുമാറിന്റെ അടുപ്പക്കാരൻ ലാലൻ സിംഗിനു വേണ്ടിയാണു മുംഗേർ നല്കിയത്.
ബേഗുസരായിയിലെ എംപിയായിരുന്ന ഭോലാ സിംഗ് മരണമടഞ്ഞതിനാൽ ഇത്തവണ ഗിരിരാജ് സിംഗ് മത്സരിക്കാൻ സാധ്യതയേറി. മുൻ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ ഇവിടെ സിപിഐ സ്ഥാനാർഥിയായി മത്സരിച്ചേക്കും. കനയ്യകുമാറും ഗിരിരാജ് സിംഗും ഭൂമിഹാർ വിഭാഗക്കാരാണ്. സിപിഐ ശക്തികേന്ദ്രമായ ബേഗുസരായി ബിഹാറിലെ മോസ്കോ എന്നാണ് അറിയപ്പെടുന്നത്.
ആർജെഡി, കോൺഗ്രസ്, ആർഎൽഎസ്പി പാർട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന കനയ്യകുമാറിനെ നേരിടാൻ ഗിരിരാജ് സിംഗ് ഏറെ പണിപ്പെടേണ്ടി വരും.
സീറ്റിനുവേണ്ടി സമ്മർദങ്ങളുണ്ടാകുക സാധാരണമാണ്. എന്നാൽ ഞാനൊഴികെ ബിഹാറിൽനിന്നുള്ള കേന്ദ്രമന്ത്രിമാർക്കൊന്നും സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യമില്ല. മണ്ഡലത്തിനുവേണ്ടി അങ്ങേയറ്റം പ്രവർത്തിച്ചിട്ടും എനിക്ക് സീറ്റ് നിഷേധിച്ചു. -സിംഗ് പറഞ്ഞു. ബിഹാറിൽനിന്നുള്ള മറ്റു കേന്ദ്രമന്ത്രിമാരായ അശ്വിനികുമാർ ചൗബേ(ബക്സർ), ആർ.കെ. സിംഗ്(ആര), രാം കൃപാൽ യാദവ്(പാടലീപുത്ര), രാധാ മോഹൻ സിംഗ്(മോത്തിഹാരി) എന്നിവരുടെ സീറ്റുകളെല്ലാം ബിജെപിക്കാണ്. ഈ മണ്ഡലങ്ങളിൽ സിറ്റിംഗ് എംപിമാർ മത്സരിക്കുമെന്നാണു സൂചന. ഞായറാഴ്ചയാണ് ബിഹാറിൽ എൻഡിഎ ഘടകകക്ഷികളുടെ മണ്ഡലങ്ങൾ പ്രഖ്യാപിച്ചത്.
ബേഗുസരായി മണ്ഡലത്തിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന്, ഞാൻ ഒരു പാർട്ടി പ്രവർത്തകനായിരുന്നു, ഇപ്പോഴും പാർട്ടി പ്രവർത്തകനാണ്, പാർട്ടി പ്രവർത്തകനായി തുടരും എന്ന് സുഖകരമല്ലാത്ത തരത്തിലാണ് ഗിരിരാജ് സിംഗ് പ്രതികരിച്ചത്. 2014ൽ ബേഗുസരായിയിൽ മത്സരിക്കാനായിരുന്നു സിംഗ് ആഗ്രഹിച്ചത്. എന്നാൽ, ഭോലാ സിംഗിനു വേണ്ടി ഗിരിരാജ് സിംഗ് ഒഴിവാകുകയായിരുന്നു. സിപിഐ, കോൺഗ്രസ്, ജനതാ ദൾ എന്നീ പാർട്ടികളിൽ പ്രവർത്തിച്ചശേഷം ബിജെപിയിലെത്തിയ നേതാവാണു ഭോലാ സിംഗ്. പിന്നീട് ഗിരിരാജിന് നവാഡ നല്കുകയായിരുന്നു. സുരക്ഷിത സീറ്റ് അല്ലാതിരുന്നിട്ടും മോദിതരംഗത്തിൽ ഗിരിരാജ് ജയിച്ചുകയറി. മുംഗേർ സീറ്റിനു പകരമാണു എൽജെപിക്ക് നവാഡ നല്കിയത്.
നിതീഷ്കുമാറിന്റെ അടുപ്പക്കാരൻ ലാലൻ സിംഗിനു വേണ്ടിയാണു മുംഗേർ നല്കിയത്.
ബേഗുസരായിയിലെ എംപിയായിരുന്ന ഭോലാ സിംഗ് മരണമടഞ്ഞതിനാൽ ഇത്തവണ ഗിരിരാജ് സിംഗ് മത്സരിക്കാൻ സാധ്യതയേറി. മുൻ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ ഇവിടെ സിപിഐ സ്ഥാനാർഥിയായി മത്സരിച്ചേക്കും. കനയ്യകുമാറും ഗിരിരാജ് സിംഗും ഭൂമിഹാർ വിഭാഗക്കാരാണ്. സിപിഐ ശക്തികേന്ദ്രമായ ബേഗുസരായി ബിഹാറിലെ മോസ്കോ എന്നാണ് അറിയപ്പെടുന്നത്.
ആർജെഡി, കോൺഗ്രസ്, ആർഎൽഎസ്പി പാർട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന കനയ്യകുമാറിനെ നേരിടാൻ ഗിരിരാജ് സിംഗ് ഏറെ പണിപ്പെടേണ്ടി വരും.