യുട്രെക്റ്റ്(നെതർലൻഡ്സ്):ഡച്ച് നഗരമായ യുട്രെക്റ്റിൽ ട്രാമിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഒന്പതു പേർക്കു പരിക്കേറ്റു. അക്രമിയെന്നു കരുതപ്പെടുന്ന തുർക്കി സ്വദേശി ഗോക്മെൻ ടാനിസിനു വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചു. 37കാരനായ ടാനിസിന്റെ ഫോട്ടോ പോലീസ് പുറത്തുവിട്ടു.
ന്യൂസിലൻഡിലെ മോസ്കുകളിൽ അന്പതു പേരെ കുടിയേറ്റവിരുദ്ധനായ വെള്ളക്കാരൻ വെടിവച്ചുകൊന്ന സംഭവത്തിനു മൂന്നുദിവസത്തിനുശേഷമാണ് ഡച്ച് നഗരത്തിലെ ഭീകരാക്രമണം. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്.
യുട്രെക്റ്റിൽ വെടിവയ്പു നടന്ന സ്ഥലത്ത് വൻതോതിൽ പോലീസിനെ വിന്യസിച്ചു. ആക്രമണത്തിനു പിന്നിൽ ഒന്നിൽക്കൂടുതൽ ആളുകളുണ്ടോ എന്നു പറയാറായിട്ടില്ലെന്ന് മേയർ ഹാൻ വാൻ സാനെൻ പറഞ്ഞു.
ഭീകരബന്ധം തള്ളിക്കളയാറായിട്ടില്ലെന്ന് ഡച്ച് പ്രധാനമന്ത്രി മാർക് റട്ട് പറഞ്ഞു. അയൽരാജ്യമായ ജർമനി ഡച്ച് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. ഹൈവേകളിലും റെയിൽറൂട്ടുകളിലും നിരീക്ഷണത്തിനായി കൂടുതൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് നോർത്ത് റൈൻ വെസ്റ്റ് ഫാലിയ ഫെഡറൽ പോലീസ് വക്താവ് ഹെയിന്റിച്ച് ഓൺസ്റ്റീൻ അറിയിച്ചു.
ന്യൂസിലൻഡിലെ മോസ്കുകളിൽ അന്പതു പേരെ കുടിയേറ്റവിരുദ്ധനായ വെള്ളക്കാരൻ വെടിവച്ചുകൊന്ന സംഭവത്തിനു മൂന്നുദിവസത്തിനുശേഷമാണ് ഡച്ച് നഗരത്തിലെ ഭീകരാക്രമണം. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്.
യുട്രെക്റ്റിൽ വെടിവയ്പു നടന്ന സ്ഥലത്ത് വൻതോതിൽ പോലീസിനെ വിന്യസിച്ചു. ആക്രമണത്തിനു പിന്നിൽ ഒന്നിൽക്കൂടുതൽ ആളുകളുണ്ടോ എന്നു പറയാറായിട്ടില്ലെന്ന് മേയർ ഹാൻ വാൻ സാനെൻ പറഞ്ഞു.
ഭീകരബന്ധം തള്ളിക്കളയാറായിട്ടില്ലെന്ന് ഡച്ച് പ്രധാനമന്ത്രി മാർക് റട്ട് പറഞ്ഞു. അയൽരാജ്യമായ ജർമനി ഡച്ച് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. ഹൈവേകളിലും റെയിൽറൂട്ടുകളിലും നിരീക്ഷണത്തിനായി കൂടുതൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് നോർത്ത് റൈൻ വെസ്റ്റ് ഫാലിയ ഫെഡറൽ പോലീസ് വക്താവ് ഹെയിന്റിച്ച് ഓൺസ്റ്റീൻ അറിയിച്ചു.