അബുജ: നൈജീരിയയിലെ കഡുനാ സ്റ്റേറ്റിൽ ക്രൈസ്തവർക്ക് എതിരേയുള്ള ആക്രമണം ശക്തമായി. ഫുലാനി മുസ്ലിം ജിഹാദിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ ഒരു മാസത്തിനുള്ളിൽ 200 ക്രൈസ്തവർക്കു ജീവഹാനി നേരിട്ടതായി ക്രിസ്ത്യൻ പോസ്റ്റ് റിപ്പോർട്ടു ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചത്തെ ആക്രമണത്തിൽ മാത്രം 50 പേർ മരിച്ചു. അക്രമികൾ 140 വീടുകൾ കത്തിച്ചുചാന്പലാക്കി.
കജുരു പ്രാദേശിക ഭരണകൂടത്തിന്റെ അധീനതയിലുള്ള ഇൻകിരിമി, ഡൊഗോന്നമ,ഉൻഗ്വാൻ ഗോരാ ഗ്രാമങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. ജിഹാദിസ്റ്റുകളുടെ മൂന്നു സംഘങ്ങളാണ് ആക്രമണത്തിനെത്തിയത്. ഒരു സംഘം ഗ്രാമവാസികൾക്കു നേരെ വെടിയുതിർത്തപ്പോൾ രണ്ടാമത്തെ സംഘം വീടുകൾ കത്തിച്ചു. മൂന്നാമത്തെ സംഘം പലായനം ചെയ്തവരെ പിന്തുടർന്ന് ആക്രമിച്ചു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഈ മാസം ആദ്യം കരാമർ ഗ്രാമത്തിൽ മുസ്ലിം തീവ്രവാദികൾ 30 ക്രൈസ്തവരെ കൊലപ്പെടുത്തുകയും പള്ളിക്കും നിരവധി വീടുകൾക്കും തീവയ്ക്കുകയും ചെയ്തു. ദക്ഷിണ കഡുനായിൽ ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ള അഡാര പ്രദേശത്താണ് ഏറെ ആക്രമണങ്ങൾ ഉണ്ടായത്. കജുരു പ്രാദേശിക ഭരണമേഖലയിൽ കഡുനാ ഗവർണർ നസീർ അൽ റുഫായി കർഫ്യൂ പ്രഖ്യാപിച്ചു.
കുപ്രസിദ്ധ ബൊക്കോ ഹറാം ഭീകരപ്രസ്ഥാനത്തേക്കാൾ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് ഫുലാനി ജിഹാദിസ്റ്റുകൾ. അക്രമികളെ അമർച്ച ചെയ്യന്നതിനും ക്രൈസ്തവർക്കു സംരക്ഷണം നൽകുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാർഥമായ ശ്രമം ഉണ്ടാവുന്നില്ലെന്ന് ആംഗ്ളിക്കൻ ബിഷപ് ഡോ. ബഞ്ചമിൻ ആർഗാക് ക്വാഷി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചത്തെ ആക്രമണത്തിൽ മാത്രം 50 പേർ മരിച്ചു. അക്രമികൾ 140 വീടുകൾ കത്തിച്ചുചാന്പലാക്കി.
കജുരു പ്രാദേശിക ഭരണകൂടത്തിന്റെ അധീനതയിലുള്ള ഇൻകിരിമി, ഡൊഗോന്നമ,ഉൻഗ്വാൻ ഗോരാ ഗ്രാമങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. ജിഹാദിസ്റ്റുകളുടെ മൂന്നു സംഘങ്ങളാണ് ആക്രമണത്തിനെത്തിയത്. ഒരു സംഘം ഗ്രാമവാസികൾക്കു നേരെ വെടിയുതിർത്തപ്പോൾ രണ്ടാമത്തെ സംഘം വീടുകൾ കത്തിച്ചു. മൂന്നാമത്തെ സംഘം പലായനം ചെയ്തവരെ പിന്തുടർന്ന് ആക്രമിച്ചു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഈ മാസം ആദ്യം കരാമർ ഗ്രാമത്തിൽ മുസ്ലിം തീവ്രവാദികൾ 30 ക്രൈസ്തവരെ കൊലപ്പെടുത്തുകയും പള്ളിക്കും നിരവധി വീടുകൾക്കും തീവയ്ക്കുകയും ചെയ്തു. ദക്ഷിണ കഡുനായിൽ ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ള അഡാര പ്രദേശത്താണ് ഏറെ ആക്രമണങ്ങൾ ഉണ്ടായത്. കജുരു പ്രാദേശിക ഭരണമേഖലയിൽ കഡുനാ ഗവർണർ നസീർ അൽ റുഫായി കർഫ്യൂ പ്രഖ്യാപിച്ചു.
കുപ്രസിദ്ധ ബൊക്കോ ഹറാം ഭീകരപ്രസ്ഥാനത്തേക്കാൾ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് ഫുലാനി ജിഹാദിസ്റ്റുകൾ. അക്രമികളെ അമർച്ച ചെയ്യന്നതിനും ക്രൈസ്തവർക്കു സംരക്ഷണം നൽകുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാർഥമായ ശ്രമം ഉണ്ടാവുന്നില്ലെന്ന് ആംഗ്ളിക്കൻ ബിഷപ് ഡോ. ബഞ്ചമിൻ ആർഗാക് ക്വാഷി പറഞ്ഞു.