വെല്ലിംഗ്ടൺ: തോക്കു വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി പുതിയ പരിഷ്കാരം പത്തു ദിവസത്തിനകം കൊണ്ടുവരുമെന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡേൺ വ്യക്തമാക്കി. ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മോസ്കുകളിൽ വെള്ളക്കാരനായ അക്രമി വെള്ളിയാഴ്ച നടത്തിയ വെടിവയ്പിൽ അന്പതു പേർ മരിച്ച സാഹചര്യത്തിലാണു തോക്കുനിയന്ത്രണം ഏർപ്പെടുത്തുന്നത്.
പുതുതായി കൊണ്ടുവരുന്ന നിയമത്തിന് കാബിനറ്റിന്റെ അംഗീകാരം കിട്ടിയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതിനിടെ മോസ്കിൽ ആക്രമണം നടത്തിയതിനു പിടിയിലായ ഓസ്ട്രേലിയക്കാരൻ ടറാന്റ് തോക്കുവാങ്ങിയത് ഓൺലൈനിലൂടെയാണെന്നു റിപ്പോർട്ട്.2017 ഡിസംബറിനും 2018 മാർച്ചിനും ഇടയ്ക്ക് നാലു തോക്കുകളും വെടിക്കോപ്പുകളും ഓൺലൈനിലൂടെ ടറാന്റ് വാങ്ങിയെന്ന് ഗൺസിറ്റി സ്റ്റോർ ഉടമ ഡേവിഡ് ടിപ്പിൾ വ്യക്തമാക്കി.
പുതുതായി കൊണ്ടുവരുന്ന നിയമത്തിന് കാബിനറ്റിന്റെ അംഗീകാരം കിട്ടിയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതിനിടെ മോസ്കിൽ ആക്രമണം നടത്തിയതിനു പിടിയിലായ ഓസ്ട്രേലിയക്കാരൻ ടറാന്റ് തോക്കുവാങ്ങിയത് ഓൺലൈനിലൂടെയാണെന്നു റിപ്പോർട്ട്.2017 ഡിസംബറിനും 2018 മാർച്ചിനും ഇടയ്ക്ക് നാലു തോക്കുകളും വെടിക്കോപ്പുകളും ഓൺലൈനിലൂടെ ടറാന്റ് വാങ്ങിയെന്ന് ഗൺസിറ്റി സ്റ്റോർ ഉടമ ഡേവിഡ് ടിപ്പിൾ വ്യക്തമാക്കി.