ന്യൂഡൽഹി: വയനാട് സീറ്റിൽ ഒരാളെ ഉറപ്പിച്ചുനിർത്താൻ കഴിയാത്തതിനാൽ കോണ്ഗ്രസിന്റെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയിൽ അനിശ്ചിതത്വം തുടരുന്നു. എഐസിസി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടി ഇന്നു ഡൽഹിയിൽ എത്തുന്നതോടെ പട്ടിക പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു കെപിസിസി നേതൃത്വം. എല്ലാ തർക്കങ്ങളും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ തന്നെ ചർച്ച ചെയ്ത് അദ്ദേഹത്തിന്റെ കൂടി ഉത്തരവാദിത്തത്തിൽ പരിഹാരം കാണാമെന്ന നിലപാടിലാണ് നേതൃത്വം.
ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന്റെ അനുമതി ലഭിച്ച 13 പേരുടെ സ്ഥാനാർഥിത്വമാണ് ആദ്യം പ്രഖ്യാപിച്ചത്. ബാക്കി മൂന്നു സീറ്റുകളിൽ അടുത്ത ദിവസം തീരുമാനം ആകുമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞത്. എന്നാൽ, രാത്രി പട്ടിക പുറത്തുവന്നപ്പോൾ 12 സീറ്റുകളിൽ തീരുമാനവും ബാക്കി നാലു സീറ്റുകളിൽ തർക്കവും ബാക്കിയായി. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളാണ് തീരുമാനം കാത്തുകിടക്കുന്നത്.
പ്രധാനമായും വയനാട് സീറ്റിൽ തീരുമാനം ആകാത്തതാണ് മറ്റിടങ്ങളിൽ തീരുമാനം വൈകുന്നതിന് കാരണം. ഇതിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മുൻ സംസ്ഥാന മന്ത്രി അടൂർ പ്രകാശ് തന്നെ സ്ഥാനാർഥി എന്നതാണ് ഇന്നലെ വൈകുന്നേരം വരെയുള്ള സ്ഥിതി. മണ്ഡലത്തിൽ അടൂർ പ്രകാശിന് വിജയ സാധ്യത ഉണ്ടെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നേരിട്ടുള്ള വിലയിരുത്തൽ.
വയനാട് സീറ്റിലെ സാധ്യതാപട്ടികയിൽ ടി. സിദ്ദിക്കിനും ഷാനിമോൾ ഉസ്മാനും പുറമേ കെ.പി. അബ്ദുൽ മജീദ്, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവരുടെ പേരുകൂടി വന്നിട്ടുണ്ട്. വയനാട്ടിലെ തർക്കം പരിഹരിച്ച് ഒരാളെ ഉറപ്പിച്ചാൽ മാത്രമേ മറ്റു മൂന്നു സീറ്റുകളിലും സ്ഥാനാർഥികളെ നിർണയിക്കാൻ കഴിയൂ. സ്ഥാനാർഥി നിർണയം കഴിഞ്ഞ് ഇന്നലെ ഡൽഹിയിൽ നിന്നു മടങ്ങാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും. തീരുമാനം വൈകുന്നതോടെ അവർ മടക്കയാത്ര നീട്ടിവച്ചിരിക്കുകയാണ്.
അതിനിടെ വടകര സീറ്റ് സംബന്ധിച്ച് ടി. സിദ്ദിക്കും കെപിസിസിയും തമ്മിൽ ചില വാഗ്വാദങ്ങളുമുണ്ടായി. വടകരയിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് താൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതാണെന്ന് ടി. സിദ്ദിക്ക് പറഞ്ഞു. അപ്പോഴാണ് മഹിളാ കോണ്ഗ്രസ് നേതാവും കൊല്ലം ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണയെ ഡൽഹിക്കു വിളിച്ചു വരുത്തിയത്. തനിക്കു മത്സരിക്കാൻ ഇപ്പോൾ താത്പര്യമില്ലെന്ന് ബിന്ദു കെപിസിസി അധ്യക്ഷനെ അറിയിച്ചു.
വടകരയിൽ മുമ്പു നിശ്ചയിച്ചിരുന്നത് വിദ്യ ബാലകൃഷ്ണനെയാണ്. പിന്നീട് പട്ടിക ഇറങ്ങിയപ്പോൾ അതിൽ മാറ്റം വന്നു. എങ്കിലും ഇവിടെ ഒരു വനിത തന്നെ മത്സരിക്കണമെന്നു നിർദേശമുണ്ട്. കേരളത്തിലെ കോണ്ഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ വനിത സാന്നിധ്യം കുറഞ്ഞതിനെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ചോദ്യം ചെയ്തുവെന്നാണ് വിവരം. സിപിഎം സ്ഥാനാർഥിയായി പി. ജയരാജൻ മത്സരിക്കുന്ന വടകരയിൽ താൻ മത്സരിക്കാനില്ലെന്ന് ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ളവരും പറഞ്ഞിട്ടുണ്ട്. ആലപ്പുഴയിലാണു ഷാനിമോൾക്കു സാധ്യതയുള്ളത്.
കാസർഗോട്ട് ഒരു സ്ഥാനാർഥിയെ കെട്ടിയിറക്കിയതാണെന്ന് ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് രാജ്മോഹൻ ഉണ്ണിത്താന്റെ കാര്യത്തിൽ അങ്ങനെയൊരു പ്രശ്നമേയില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സുബ്ബറായിയോടു മത്സരിക്കാൻ മാസങ്ങൾക്ക് മുമ്പു താൻ നേരിട്ട് നിർദേശം നൽകിയതാണ്.
എന്നാൽ, സുബ്ബറായ് ഇക്കാര്യത്തിൽ വേണ്ട ത്ര താത്പര്യം പ്രകടിപ്പിക്കുകയോ പാർട്ടിയിൽ സജീവമാകുകയോ ചെയ്തില്ല. സ്ഥാനാർഥി മറ്റൊരാളാണ് എന്ന കാര്യം പട്ടി ക തയാറാക്കുന്ന ഡൽഹിയിലെ തിരക്കുകൾക്കിടെ സുബ്ബറായിയെ അറിയിക്കാൻ കഴിഞ്ഞില്ല. അത് ആദ്യം കുറച്ച് ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും ഇപ്പോൾ എല്ലാം പരിഹരിച്ചു എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സെബി മാത്യു
ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന്റെ അനുമതി ലഭിച്ച 13 പേരുടെ സ്ഥാനാർഥിത്വമാണ് ആദ്യം പ്രഖ്യാപിച്ചത്. ബാക്കി മൂന്നു സീറ്റുകളിൽ അടുത്ത ദിവസം തീരുമാനം ആകുമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞത്. എന്നാൽ, രാത്രി പട്ടിക പുറത്തുവന്നപ്പോൾ 12 സീറ്റുകളിൽ തീരുമാനവും ബാക്കി നാലു സീറ്റുകളിൽ തർക്കവും ബാക്കിയായി. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളാണ് തീരുമാനം കാത്തുകിടക്കുന്നത്.
പ്രധാനമായും വയനാട് സീറ്റിൽ തീരുമാനം ആകാത്തതാണ് മറ്റിടങ്ങളിൽ തീരുമാനം വൈകുന്നതിന് കാരണം. ഇതിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മുൻ സംസ്ഥാന മന്ത്രി അടൂർ പ്രകാശ് തന്നെ സ്ഥാനാർഥി എന്നതാണ് ഇന്നലെ വൈകുന്നേരം വരെയുള്ള സ്ഥിതി. മണ്ഡലത്തിൽ അടൂർ പ്രകാശിന് വിജയ സാധ്യത ഉണ്ടെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നേരിട്ടുള്ള വിലയിരുത്തൽ.
വയനാട് സീറ്റിലെ സാധ്യതാപട്ടികയിൽ ടി. സിദ്ദിക്കിനും ഷാനിമോൾ ഉസ്മാനും പുറമേ കെ.പി. അബ്ദുൽ മജീദ്, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവരുടെ പേരുകൂടി വന്നിട്ടുണ്ട്. വയനാട്ടിലെ തർക്കം പരിഹരിച്ച് ഒരാളെ ഉറപ്പിച്ചാൽ മാത്രമേ മറ്റു മൂന്നു സീറ്റുകളിലും സ്ഥാനാർഥികളെ നിർണയിക്കാൻ കഴിയൂ. സ്ഥാനാർഥി നിർണയം കഴിഞ്ഞ് ഇന്നലെ ഡൽഹിയിൽ നിന്നു മടങ്ങാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും. തീരുമാനം വൈകുന്നതോടെ അവർ മടക്കയാത്ര നീട്ടിവച്ചിരിക്കുകയാണ്.
അതിനിടെ വടകര സീറ്റ് സംബന്ധിച്ച് ടി. സിദ്ദിക്കും കെപിസിസിയും തമ്മിൽ ചില വാഗ്വാദങ്ങളുമുണ്ടായി. വടകരയിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് താൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതാണെന്ന് ടി. സിദ്ദിക്ക് പറഞ്ഞു. അപ്പോഴാണ് മഹിളാ കോണ്ഗ്രസ് നേതാവും കൊല്ലം ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണയെ ഡൽഹിക്കു വിളിച്ചു വരുത്തിയത്. തനിക്കു മത്സരിക്കാൻ ഇപ്പോൾ താത്പര്യമില്ലെന്ന് ബിന്ദു കെപിസിസി അധ്യക്ഷനെ അറിയിച്ചു.
വടകരയിൽ മുമ്പു നിശ്ചയിച്ചിരുന്നത് വിദ്യ ബാലകൃഷ്ണനെയാണ്. പിന്നീട് പട്ടിക ഇറങ്ങിയപ്പോൾ അതിൽ മാറ്റം വന്നു. എങ്കിലും ഇവിടെ ഒരു വനിത തന്നെ മത്സരിക്കണമെന്നു നിർദേശമുണ്ട്. കേരളത്തിലെ കോണ്ഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ വനിത സാന്നിധ്യം കുറഞ്ഞതിനെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ചോദ്യം ചെയ്തുവെന്നാണ് വിവരം. സിപിഎം സ്ഥാനാർഥിയായി പി. ജയരാജൻ മത്സരിക്കുന്ന വടകരയിൽ താൻ മത്സരിക്കാനില്ലെന്ന് ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ളവരും പറഞ്ഞിട്ടുണ്ട്. ആലപ്പുഴയിലാണു ഷാനിമോൾക്കു സാധ്യതയുള്ളത്.
കാസർഗോട്ട് ഒരു സ്ഥാനാർഥിയെ കെട്ടിയിറക്കിയതാണെന്ന് ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് രാജ്മോഹൻ ഉണ്ണിത്താന്റെ കാര്യത്തിൽ അങ്ങനെയൊരു പ്രശ്നമേയില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സുബ്ബറായിയോടു മത്സരിക്കാൻ മാസങ്ങൾക്ക് മുമ്പു താൻ നേരിട്ട് നിർദേശം നൽകിയതാണ്.
എന്നാൽ, സുബ്ബറായ് ഇക്കാര്യത്തിൽ വേണ്ട ത്ര താത്പര്യം പ്രകടിപ്പിക്കുകയോ പാർട്ടിയിൽ സജീവമാകുകയോ ചെയ്തില്ല. സ്ഥാനാർഥി മറ്റൊരാളാണ് എന്ന കാര്യം പട്ടി ക തയാറാക്കുന്ന ഡൽഹിയിലെ തിരക്കുകൾക്കിടെ സുബ്ബറായിയെ അറിയിക്കാൻ കഴിഞ്ഞില്ല. അത് ആദ്യം കുറച്ച് ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും ഇപ്പോൾ എല്ലാം പരിഹരിച്ചു എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സെബി മാത്യു