ന്യൂഡൽഹി: ചൗക്കിദാർ (കാവൽക്കാരൻ) എന്ന പേരു കൂട്ടിച്ചേർത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ പ്രചാരണ പരിപാടിക്കൊപ്പം ചേരാൻ കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും മത്സരം. മോദിക്കു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ ട്വിറ്ററിൽ തങ്ങളുടെ പേരിനൊപ്പം ചൗക്കിദാർ എന്നു ചേർത്തു. അതേസമയം, ചൗക്കിദാർ പ്രയോഗത്തിനു മറുപടി ട്രോളുമായി എതിർ വിഭാഗവും ട്വിറ്ററിൽ സജീവമായിട്ടുണ്ട്.
ചൗക്കിദാർ ചോർ ഹൈ (കാവൽക്കാരൻ കള്ളനാണ്) എന്ന രാഹുൽ ഗാന്ധിയുടെയും കോണ്ഗ്രസ് നേതാക്കളുടെയും ആക്ഷേപത്തിനു മറുപടിയായാണ് നരേന്ദ്ര മോദി പുതിയ പ്രചാരണത്തിനു തുടക്കമിട്ടത്. ചൗക്കിദാർ പരാമർശത്തിലൂടെ രാഹുൽ രാജ്യത്തിന്റെ കാവൽക്കാരെ അപമാനിക്കുകയാണെങ്കിൽ താൻ ഹൃദയത്തോടു ചേർക്കുകയാണെന്നു മോദി ട്വിറ്ററിൽ കുറിച്ചിരുന്നു. നിങ്ങളുടെ കാവൽക്കാരൻ സദാസമയവും ജാഗരൂകനാണെന്നു തുടങ്ങുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവച്ചു. കുറ്റബോധം കൊണ്ടാണ് പുതിയ പ്രചാരണവുമായി രംഗത്തെത്തിയതെന്നു രാഹുൽ ഗാന്ധി ഇതിനു മറുപടി നൽകി.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ടു രാഹുലിന്റെയും കോണ്ഗ്രസ് നേതാക്കളുടെയും പരാമർശത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാമെന്നാണു ബിജെപി സൈബർ വിംഗിന്റെ കണക്കുകൂട്ടൽ. പ്രചാരണത്തിന്റെ ഭാഗമായി പേരിനൊപ്പം ചൗക്കിദാർ ഉൾപ്പെടുത്താൻ ബിജെപി തങ്ങളുടെ നേതാക്കളോടും അണികളോടും നിർദേശിച്ചിട്ടുമുണ്ട്.
ചൗക്കിദാർ ചോർ ഹൈ (കാവൽക്കാരൻ കള്ളനാണ്) എന്ന രാഹുൽ ഗാന്ധിയുടെയും കോണ്ഗ്രസ് നേതാക്കളുടെയും ആക്ഷേപത്തിനു മറുപടിയായാണ് നരേന്ദ്ര മോദി പുതിയ പ്രചാരണത്തിനു തുടക്കമിട്ടത്. ചൗക്കിദാർ പരാമർശത്തിലൂടെ രാഹുൽ രാജ്യത്തിന്റെ കാവൽക്കാരെ അപമാനിക്കുകയാണെങ്കിൽ താൻ ഹൃദയത്തോടു ചേർക്കുകയാണെന്നു മോദി ട്വിറ്ററിൽ കുറിച്ചിരുന്നു. നിങ്ങളുടെ കാവൽക്കാരൻ സദാസമയവും ജാഗരൂകനാണെന്നു തുടങ്ങുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവച്ചു. കുറ്റബോധം കൊണ്ടാണ് പുതിയ പ്രചാരണവുമായി രംഗത്തെത്തിയതെന്നു രാഹുൽ ഗാന്ധി ഇതിനു മറുപടി നൽകി.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ടു രാഹുലിന്റെയും കോണ്ഗ്രസ് നേതാക്കളുടെയും പരാമർശത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാമെന്നാണു ബിജെപി സൈബർ വിംഗിന്റെ കണക്കുകൂട്ടൽ. പ്രചാരണത്തിന്റെ ഭാഗമായി പേരിനൊപ്പം ചൗക്കിദാർ ഉൾപ്പെടുത്താൻ ബിജെപി തങ്ങളുടെ നേതാക്കളോടും അണികളോടും നിർദേശിച്ചിട്ടുമുണ്ട്.