ബംഗളൂരു: കർണാടകയിലെ ഒരു സീറ്റിലും സ്ഥാനാർഥികളെ നിർത്തില്ലെന്ന് ആംആദ്മി പാർട്ടി. ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാനാണ് തങ്ങൾ വിട്ടുനില്‍ക്കുന്നതെന്ന് എഎപി സംസ്ഥാന കൺവീനർ പൃഥ്വി റെഡ്ഡി പറഞ്ഞു.
എഎപിയുടേത് വിഷയത്തിലധിഷ്ടിതമായ രാഷ്ട്രീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുവശത്ത് വിദ്വേഷവും മറുവശത്ത് ഭയവും വ്യാപിച്ചിരിക്കുകയാണെന്നും അത്തരമൊരു സാഹചര്യത്തിലാണ് രാജ്യം തെരഞ്ഞെടുപ്പ് നേരിടുന്നതെന്നും സീറ്റിനുവേണ്ടിയല്ല, ജനാധിപത്യത്തിനുവേണ്ടിയാണ് ഈ യുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മാത്രമേ എഎപി മത്സരിക്കുന്നുള്ളൂ. ബംഗളൂരു സെൻട്രലിൽ സ്വതന്ത്രനായി മത്സരിക്കുന്ന നടൻ പ്രകാശ് രാജിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. 2014ൽ കർണാടകയിലെ 28 ലോക്സഭാ സീറ്റുകളിലും എഎപി സ്ഥാനാർഥികളെ നിർത്തിയിരുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും എഎപി മത്സരരംഗത്തുണ്ടായിരുന്നു.
എഎപിയുടേത് വിഷയത്തിലധിഷ്ടിതമായ രാഷ്ട്രീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുവശത്ത് വിദ്വേഷവും മറുവശത്ത് ഭയവും വ്യാപിച്ചിരിക്കുകയാണെന്നും അത്തരമൊരു സാഹചര്യത്തിലാണ് രാജ്യം തെരഞ്ഞെടുപ്പ് നേരിടുന്നതെന്നും സീറ്റിനുവേണ്ടിയല്ല, ജനാധിപത്യത്തിനുവേണ്ടിയാണ് ഈ യുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മാത്രമേ എഎപി മത്സരിക്കുന്നുള്ളൂ. ബംഗളൂരു സെൻട്രലിൽ സ്വതന്ത്രനായി മത്സരിക്കുന്ന നടൻ പ്രകാശ് രാജിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. 2014ൽ കർണാടകയിലെ 28 ലോക്സഭാ സീറ്റുകളിലും എഎപി സ്ഥാനാർഥികളെ നിർത്തിയിരുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും എഎപി മത്സരരംഗത്തുണ്ടായിരുന്നു.