ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭാ മണ്ഡലത്തിൽ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനെ വീണ്ടും മത്സരിപ്പിക്കരുതെന്നു മുതിർന്ന ബിജെപി നേതാവ് സത്യനാരായൺ. സുമിത്ര മഹാജനെ മത്സപ്പിച്ചാൽ താൻ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സത്യനാരായൺ പറഞ്ഞു.
സുമിത്ര മഹാജന് സാധാരണ പാർട്ടി പ്രവർത്തകരുമായി ബന്ധമില്ലെന്നും മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുമാണു സത്യനാരായണിന്റെ വാദം. ഇൻഡോറിൽ1989 മുതൽ എട്ടു തവണ തുടർച്ചയായി വിജയിച്ചയാളാണു സുമിത്ര മഹാജൻ. ഇത്തവണ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ, എംഎൽഎമാരായ രമേഷ് മെൻഡോല, ഉഷ ഠാക്കൂർ, മേയർ മാലിനി ഗൗഡ് എന്നിവരിലൊരാളെ സ്ഥാനാർഥിയാക്കണമെന്നാണ് സത്യനാരായൺ ആവശ്യപ്പെടുന്നത്.
സുമിത്ര മഹാജന് സാധാരണ പാർട്ടി പ്രവർത്തകരുമായി ബന്ധമില്ലെന്നും മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുമാണു സത്യനാരായണിന്റെ വാദം. ഇൻഡോറിൽ1989 മുതൽ എട്ടു തവണ തുടർച്ചയായി വിജയിച്ചയാളാണു സുമിത്ര മഹാജൻ. ഇത്തവണ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ, എംഎൽഎമാരായ രമേഷ് മെൻഡോല, ഉഷ ഠാക്കൂർ, മേയർ മാലിനി ഗൗഡ് എന്നിവരിലൊരാളെ സ്ഥാനാർഥിയാക്കണമെന്നാണ് സത്യനാരായൺ ആവശ്യപ്പെടുന്നത്.