ആഡിസ് അബാബ: എത്യോപ്യൻ വിമാന ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ വിമാനം തകർന്നുവീണ സ്ഥലത്തുനിന്നെടുത്ത മണ്ണ് ഓരോ ബാഗു വീതം ബന്ധുക്കൾക്കു നൽകുമെന്ന് എത്യോപ്യൻ എയർലൈൻസ് അറിയിച്ചു. 32 രാജ്യങ്ങളിൽനിന്നുള്ള 157 പേരാണു ദുരത്തിൽ മരിച്ചത്. ഫോറൻസിക് ഡിഎൻഎ പരിശോധന പൂർത്തിയാക്കി മൃതദേഹങ്ങൾ തിരിച്ചറിയാൻ ആറു മാസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മണ്ണു നൽകാൻ തീരുമാനിച്ചത്.
മരിച്ചവർക്കുവേണ്ടി ഇന്നലെ ആഡിസ് അബാബയിൽ നടത്തിയ പ്രത്യേക അനുസ്മരണാശുശൂഷയിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കെനിയയിലേക്കു പോയ ബോയിംഗിന്റെ മാക്സ്8 വിമാനം എത്യോപ്യയിലെ ആഡിസ് അബാബയ്ക്കു സമീപം വയലിൽ തകർന്നുവീഴുകയായിരുന്നു. യുഎൻ ഉദ്യോഗസ്ഥർ ഉൾപ്പെടെവിമാനത്തിലുണ്ടായിരുന്നു.
മരിച്ചവർക്കുവേണ്ടി ഇന്നലെ ആഡിസ് അബാബയിൽ നടത്തിയ പ്രത്യേക അനുസ്മരണാശുശൂഷയിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കെനിയയിലേക്കു പോയ ബോയിംഗിന്റെ മാക്സ്8 വിമാനം എത്യോപ്യയിലെ ആഡിസ് അബാബയ്ക്കു സമീപം വയലിൽ തകർന്നുവീഴുകയായിരുന്നു. യുഎൻ ഉദ്യോഗസ്ഥർ ഉൾപ്പെടെവിമാനത്തിലുണ്ടായിരുന്നു.