ന്യൂഡൽഹി: വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര സീറ്റുകളിലൊഴികെ 12 സ്ഥാനാർഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മൂന്നു സീറ്റുകളുടെ കാര്യത്തിൽ തീരുമാനം ഇന്നത്തേക്കു മാറ്റിയെന്നാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതിയോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചത്. എന്നാൽ, യോഗത്തിനു ശേഷം വടകരയിലെ തീരുമാനം കൂടി ഇന്നത്തേക്കു മാറ്റുകയായിരുന്നു.
നാലു സീറ്റുകളിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനം എടുത്ത് ഇന്നു വൈകുന്നേരം പ്രഖ്യാപിക്കുമെന്നു മുല്ലപ്പള്ളിയും ചെന്നിത്തലയും പറഞ്ഞു. രാത്രി 11.55നാണ് 12 സീറ്റിലെ സ്ഥാനാർഥികളുടെ ഔദ്യോഗിക ലിസ്റ്റ് പുറത്തുവിട്ടത്.
ഇതേസമയം, സിറ്റിംഗ് എംപിമാരിൽ മുതിർന്ന നേതാവായ പ്രഫ. കെ.വി. തോമസിനെ മാത്രം ഒഴിവാക്കി എറണാകുളത്തു ഹൈബി ഈഡനു സീറ്റു നൽകിയതു വലിയ വിവാദമായി. തന്നോട് അനീതി ചെയ്തുവെന്നും രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും ഞെട്ടിക്കുന്നതും ദുഃഖകരവുമാണു തീരുമാനമെന്നു തോമസ് പ്രതികരിച്ചു. ഇന്നലെ രാത്രി വൈകി പോലും പാർട്ടിയിലെ ഒരാളും തന്നെ ഒഴിവാക്കുന്ന കാര്യം അറിയിച്ചിട്ടില്ല. തന്നോടു പറയാമായിരുന്നു.
എറണാകുളത്ത് അഞ്ചു തവ ണ ലോക്സഭയിലേക്കു വിജയി ച്ച കെ.വി. തോമസിനെ മാറ്റി ഹൈബി ഈഡനെ സ്ഥാനാർഥിയാക്കിയ വിവരം ദീപിക ഓണ്‍ലൈനാണ് ഇന്നലെ രാത്രി ആദ്യം ബ്രേക്ക് ചെയ്തത്.
എൽഡിഎഫ് സ്ഥാനാർഥി പി. രാജീവിനെ പരാജയപ്പെടുത്താൻ ചെറുപ്പക്കാരനായ ഹൈബിയാണു ഉചിതമെന്നതാണു തോമസിനെ ഒഴിവാക്കാൻ കാരണമായി പാർട്ടി പറയുന്നത്. എന്നാൽ, എറണാകുളത്ത് ഒരു സെമിനാറിൽ കെ.വി. തോമസ് നരേന്ദ്ര മോദിയെ പ്രകീർത്തിച്ചതാണു രാഹുൽ ഗാന്ധിയെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. സ്വപ്നം പോലും കാണാത്ത വിഷമിപ്പിക്കുന്ന തീരുമാനമാണിതെന്ന് കെ.വി. തോമസ് പ്രതികരിച്ചു.
കൂടുതൽ ചർച്ച ആവശ്യമായതിനാലാണു മൂന്നു സീറ്റുകളുടെ കാര്യത്തിൽ തീരുമാനം മാറ്റിയതെന്നു മുല്ലപ്പള്ളിയും ചെന്നിത്തലയും വിശദീകരിച്ചു. കേരളത്തിലെ മറ്റു നേതാക്കളുമായി കൂടിയാലോചന നടത്തി തീരുമാനം കോണ്‍ഗ്രസ് പ്രസിഡന്റ് അറിയിക്കും. പതിനാറു സീറ്റിലും കൈപ്പത്തി ചിഹ്നത്തിൽ കോണ്‍ഗ്രസ് മത്സരിക്കും. ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായത്.
സോണിയ ഗാന്ധിയുടെ പത്താം നന്പർ ജൻപഥിൽ ഇന്നലെ രാത്രി നടന്ന കോണ്‍ഗ്രസ് തെരഞ്ഞടുപ്പു സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഹമ്മദ് പട്ടേൽ, എ.കെ. ആന്റണി, കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക്, സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാൽ എന്നിവരും ചെന്നിത്തലയും മുല്ലപ്പള്ളിയും പങ്കെടുത്തു.
കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തർക്കമില്ല. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ഉമ്മൻ ചാണ്ടിയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. അദ്ദേഹവുമായി ടെലിഫോണിൽ ഇന്നലെയും സംസാരിച്ചു. ആന്ധ്രപ്രദേശിൽ അത്യാവശ്യ ചുമതലയ്ക്കായി പോയതിനാലാണ് അദ്ദേഹത്തിന് ഇന്നലെ ഡൽഹിയിൽ എത്താൻ കഴിയാതെ പോയതെന്നു ചെന്നിത്തല വിശദീകരിച്ചു.
ഇരുപതിൽ 16 സീറ്റിലും കോണ്‍ഗ്രസും രണ്ടിൽ മുസ്ലിം ലീഗും ഒരോ സീറ്റിൽ കേരള കോണ്‍ഗ്രസ്-എമ്മും ആർഎസ്പിയും മത്സരിക്കുമെന്നു ചെന്നിത്തല പറഞ്ഞു.
ജോർജ് കള്ളിവയലിൽ
നാലു സീറ്റുകളിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനം എടുത്ത് ഇന്നു വൈകുന്നേരം പ്രഖ്യാപിക്കുമെന്നു മുല്ലപ്പള്ളിയും ചെന്നിത്തലയും പറഞ്ഞു. രാത്രി 11.55നാണ് 12 സീറ്റിലെ സ്ഥാനാർഥികളുടെ ഔദ്യോഗിക ലിസ്റ്റ് പുറത്തുവിട്ടത്.
ഇതേസമയം, സിറ്റിംഗ് എംപിമാരിൽ മുതിർന്ന നേതാവായ പ്രഫ. കെ.വി. തോമസിനെ മാത്രം ഒഴിവാക്കി എറണാകുളത്തു ഹൈബി ഈഡനു സീറ്റു നൽകിയതു വലിയ വിവാദമായി. തന്നോട് അനീതി ചെയ്തുവെന്നും രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും ഞെട്ടിക്കുന്നതും ദുഃഖകരവുമാണു തീരുമാനമെന്നു തോമസ് പ്രതികരിച്ചു. ഇന്നലെ രാത്രി വൈകി പോലും പാർട്ടിയിലെ ഒരാളും തന്നെ ഒഴിവാക്കുന്ന കാര്യം അറിയിച്ചിട്ടില്ല. തന്നോടു പറയാമായിരുന്നു.
എറണാകുളത്ത് അഞ്ചു തവ ണ ലോക്സഭയിലേക്കു വിജയി ച്ച കെ.വി. തോമസിനെ മാറ്റി ഹൈബി ഈഡനെ സ്ഥാനാർഥിയാക്കിയ വിവരം ദീപിക ഓണ്‍ലൈനാണ് ഇന്നലെ രാത്രി ആദ്യം ബ്രേക്ക് ചെയ്തത്.
എൽഡിഎഫ് സ്ഥാനാർഥി പി. രാജീവിനെ പരാജയപ്പെടുത്താൻ ചെറുപ്പക്കാരനായ ഹൈബിയാണു ഉചിതമെന്നതാണു തോമസിനെ ഒഴിവാക്കാൻ കാരണമായി പാർട്ടി പറയുന്നത്. എന്നാൽ, എറണാകുളത്ത് ഒരു സെമിനാറിൽ കെ.വി. തോമസ് നരേന്ദ്ര മോദിയെ പ്രകീർത്തിച്ചതാണു രാഹുൽ ഗാന്ധിയെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. സ്വപ്നം പോലും കാണാത്ത വിഷമിപ്പിക്കുന്ന തീരുമാനമാണിതെന്ന് കെ.വി. തോമസ് പ്രതികരിച്ചു.
കൂടുതൽ ചർച്ച ആവശ്യമായതിനാലാണു മൂന്നു സീറ്റുകളുടെ കാര്യത്തിൽ തീരുമാനം മാറ്റിയതെന്നു മുല്ലപ്പള്ളിയും ചെന്നിത്തലയും വിശദീകരിച്ചു. കേരളത്തിലെ മറ്റു നേതാക്കളുമായി കൂടിയാലോചന നടത്തി തീരുമാനം കോണ്‍ഗ്രസ് പ്രസിഡന്റ് അറിയിക്കും. പതിനാറു സീറ്റിലും കൈപ്പത്തി ചിഹ്നത്തിൽ കോണ്‍ഗ്രസ് മത്സരിക്കും. ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായത്.
സോണിയ ഗാന്ധിയുടെ പത്താം നന്പർ ജൻപഥിൽ ഇന്നലെ രാത്രി നടന്ന കോണ്‍ഗ്രസ് തെരഞ്ഞടുപ്പു സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഹമ്മദ് പട്ടേൽ, എ.കെ. ആന്റണി, കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക്, സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാൽ എന്നിവരും ചെന്നിത്തലയും മുല്ലപ്പള്ളിയും പങ്കെടുത്തു.
കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തർക്കമില്ല. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ഉമ്മൻ ചാണ്ടിയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. അദ്ദേഹവുമായി ടെലിഫോണിൽ ഇന്നലെയും സംസാരിച്ചു. ആന്ധ്രപ്രദേശിൽ അത്യാവശ്യ ചുമതലയ്ക്കായി പോയതിനാലാണ് അദ്ദേഹത്തിന് ഇന്നലെ ഡൽഹിയിൽ എത്താൻ കഴിയാതെ പോയതെന്നു ചെന്നിത്തല വിശദീകരിച്ചു.
ഇരുപതിൽ 16 സീറ്റിലും കോണ്‍ഗ്രസും രണ്ടിൽ മുസ്ലിം ലീഗും ഒരോ സീറ്റിൽ കേരള കോണ്‍ഗ്രസ്-എമ്മും ആർഎസ്പിയും മത്സരിക്കുമെന്നു ചെന്നിത്തല പറഞ്ഞു.
ജോർജ് കള്ളിവയലിൽ