ന്യൂഡൽഹി: ചൗക്കീദാർ (കാവൽക്കാരൻ) പ്രയോഗം തനിക്കു നേട്ടമാക്കാൻ തുനിഞ്ഞ നരേന്ദ്രമോദിക്ക് അതേ നാണയത്തിൽ തിരിച്ചടിയുമായി രാഹുൽ ഗാന്ധി.
മേം ഭീ ചൗക്കീദാർ (ഞാനും കാവൽക്കാരനാണ്) എന്ന പ്രതിജ്ഞ എടുക്കാൻ അനുയായികളോട് ആവശ്യപ്പെട്ട് മോദി രാവിലെ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. "ചൗക്കീദാർ' രാജ്യത്തിനു വേണ്ടി ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. ഞാൻ മാത്രല്ല. അഴിമതിയെയും അഴുക്കിനെയും സാമൂഹ്യതിന്മകളെയും ചെറുക്കുന്ന എല്ലാവരും ചൗക്കീദാർമാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു - ഞാനും ചൗക്കീദാറാണ്. ഇതായിരുന്നു ട്വീറ്റ്.
താമസിയാതെ രാഹുലിന്റെ മറുപടി: “നിങ്ങൾ പ്രതിരോധത്തിലാണു മോദീ. കുറ്റബോധം തോന്നുന്നുണ്ട് അല്ലേ?’’ഈ ട്വീറ്റിനൊപ്പം ഒരു ചിത്രവും ഇട്ടു. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി, അനിൽ അംബാനി, ഗൗതം അദാനി എന്നിവരുടെ മധ്യത്തിൽ മോദിയുടെ ചിത്രം വച്ചായിരുന്നു അത്.
എഐസിസി വക്താവ് രൺദീപ് സുർജേവാല പിന്നീടു മോദിക്കെതിരേ ഇങ്ങനെ പറഞ്ഞു: “ഒരു ചൗക്കിദാരേ കള്ളനായുള്ളൂ. 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിക്കുന്ന, വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവർ രക്ഷപ്പെടാൻ സഹായിക്കുന്ന, സ്വന്തം പ്രശസ്തിക്കു വേണ്ടി 5200 കോടി രൂപയുടെ പരസ്യം സർക്കാർ ചെലവിൽ നല്കുന്ന, റഫാൽ ഇടപാടിൽ 30,000 കോടി രൂപ ധൂർത്തടിച്ച ചൗക്കിദാർ മാത്രം.’’
ചൗക്കീദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ്) എന്ന രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള പ്രയോഗം തന്റെ തെരഞ്ഞെടുപ്പു വിജയത്തിനു മുദ്രാവാക്യമായി മാറ്റാനാണു മോദി ശ്രമിച്ചത്. 2014-ൽ മണിശങ്കർ അയ്യർ ചായക്കാരൻ എന്നു വിളച്ചത് വിജയകരമായ പ്രചാരണായുധമാക്കാൻ മോദിക്കു കഴിഞ്ഞിരുന്നു. ചായ് പേ ചർച്ചയും മറ്റും നടത്തി അയ്യരുടെ ആക്ഷേപം മോദി നേട്ടമാക്കി. അതുപോലെ ഇത്തവണയും പരീക്ഷിക്കാനാണു മോദി തുനിയുന്നത്. അതു പ്രതിപക്ഷത്തിന് ആയുധമായെന്നു മാത്രം.
മേം ഭീ ചൗക്കീദാർ (ഞാനും കാവൽക്കാരനാണ്) എന്ന പ്രതിജ്ഞ എടുക്കാൻ അനുയായികളോട് ആവശ്യപ്പെട്ട് മോദി രാവിലെ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. "ചൗക്കീദാർ' രാജ്യത്തിനു വേണ്ടി ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. ഞാൻ മാത്രല്ല. അഴിമതിയെയും അഴുക്കിനെയും സാമൂഹ്യതിന്മകളെയും ചെറുക്കുന്ന എല്ലാവരും ചൗക്കീദാർമാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു - ഞാനും ചൗക്കീദാറാണ്. ഇതായിരുന്നു ട്വീറ്റ്.
താമസിയാതെ രാഹുലിന്റെ മറുപടി: “നിങ്ങൾ പ്രതിരോധത്തിലാണു മോദീ. കുറ്റബോധം തോന്നുന്നുണ്ട് അല്ലേ?’’ഈ ട്വീറ്റിനൊപ്പം ഒരു ചിത്രവും ഇട്ടു. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി, അനിൽ അംബാനി, ഗൗതം അദാനി എന്നിവരുടെ മധ്യത്തിൽ മോദിയുടെ ചിത്രം വച്ചായിരുന്നു അത്.
എഐസിസി വക്താവ് രൺദീപ് സുർജേവാല പിന്നീടു മോദിക്കെതിരേ ഇങ്ങനെ പറഞ്ഞു: “ഒരു ചൗക്കിദാരേ കള്ളനായുള്ളൂ. 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിക്കുന്ന, വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവർ രക്ഷപ്പെടാൻ സഹായിക്കുന്ന, സ്വന്തം പ്രശസ്തിക്കു വേണ്ടി 5200 കോടി രൂപയുടെ പരസ്യം സർക്കാർ ചെലവിൽ നല്കുന്ന, റഫാൽ ഇടപാടിൽ 30,000 കോടി രൂപ ധൂർത്തടിച്ച ചൗക്കിദാർ മാത്രം.’’
ചൗക്കീദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ്) എന്ന രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള പ്രയോഗം തന്റെ തെരഞ്ഞെടുപ്പു വിജയത്തിനു മുദ്രാവാക്യമായി മാറ്റാനാണു മോദി ശ്രമിച്ചത്. 2014-ൽ മണിശങ്കർ അയ്യർ ചായക്കാരൻ എന്നു വിളച്ചത് വിജയകരമായ പ്രചാരണായുധമാക്കാൻ മോദിക്കു കഴിഞ്ഞിരുന്നു. ചായ് പേ ചർച്ചയും മറ്റും നടത്തി അയ്യരുടെ ആക്ഷേപം മോദി നേട്ടമാക്കി. അതുപോലെ ഇത്തവണയും പരീക്ഷിക്കാനാണു മോദി തുനിയുന്നത്. അതു പ്രതിപക്ഷത്തിന് ആയുധമായെന്നു മാത്രം.