മീററ്റ്: ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾ. കോൺഗ്രസ് ദളിത്, ഒബിസി (മറ്റു പിന്നോക്ക ജാതികൾ) വിഭാഗങ്ങളുമായി കൂട്ടുകെട്ടിനു പുതിയ വഴി കണ്ടെത്തുന്നു.
ദളിത് വോട്ടിന്റെ കുത്തക മായാവതിയുടെ ബിഎസ്പിയും ഒബിസി കുത്തക മുലായത്തിന്റെ സമാജ്വാദി പാർട്ടിയുമാണ് ഇതുവരെ അവകാശപ്പെട്ടിരുന്നത്. ഇവർ തന്നെ മുസ്ലിം പിന്തുണ വിഭജിച്ചെടുത്തു. കോൺഗ്രസിനെ യുപിയിൽ അപ്രസക്തമാക്കിയത് ഈ ജാതീയ വിഭജനമാണ്.
ഇത്തവണ ഈ രാഷ്ട്രീയ വിഭജനം മാറ്റിയെഴുതാനാണു കോൺഗ്രസ് നീങ്ങുന്നത്.
എസ്പിയോടും ബിഎസ്പിയോടും സഖ്യത്തിനു പോയാൽ സംഘടന പുനരുജ്ജീവിപ്പിക്കാനാവില്ലെന്നു കോൺഗ്രസിനറിയാം. പത്തോ പന്ത്രണ്ടോ സീറ്റിൽ ഒതുങ്ങേണ്ടിവരും പാർട്ടി. ഭരണവിരുദ്ധ വികാരവും ദളിത്, ഒബിസി രാഷ്ട്രീയത്തിലെ വേർതിരിവുകളും പ്രിയങ്കയുടെ സാന്നിധ്യഫലമായുള്ള ഉണർവും അയൽസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയവും പരമാവധി മുതലാക്കാനാണു കോൺഗ്രസ് ശ്രമം. ദളിത് വിഭാഗത്തിൽ ഉയർന്നുവരുന്ന നേതാവായ ചന്ദ്രശേഖർ ആസാദുമായി ധാരണയിലെത്തുന്നത് അതിന്റെ ഭാഗമാണ്. അഖിലേഷ് യാദവിനോടു തെറ്റി സ്വന്തം പാർട്ടി ഉണ്ടാക്കിയ ശിവപാൽ യാദവുമായും കോൺഗ്രസ് ധാരണ ഉണ്ടാക്കും.
പടിഞ്ഞാറൻ യുപിയിൽ വലിയ സ്വാധീനശക്തിയായി മാറിയിട്ടുണ്ട് ചന്ദ്രശേഖർ ആസാദ് എന്ന അഭിഭാഷകൻ. 33 വയസുള്ള ഇയാളെ സഹായിക്കാൻ ജെഎൻയു വിദ്യാർഥികളടക്കമുള്ള ഒരു നിര ഉണ്ട്.
ശിവപാൽ യാദവിനെ കൂടെക്കൂട്ടുന്നതിലൂടെ പഴയ സോഷ്യലിസ്റ്റുകളുടെ വഴിയേ നീങ്ങിയിരുന്ന പിന്നോക്ക ജാതിക്കാരുമായി ഒരു ബന്ധം കോൺഗ്രസിനു പുനഃസ്ഥാപിക്കാനാകും. രാം നരേഷ് യാദവിന്റെ മരണശേഷം പിന്നോക്കസമുദായ നേതാക്കൾ കോൺഗ്രസിൽ ഇല്ലായിരുന്നു. ശിവപാൽ യാദവുമായുള്ള സഖ്യം ആ കുറവ് നികത്തും.
മായാവതിക്കു ദളിത് സമൂഹത്തിലുള്ള സ്വാധീനം കുറഞ്ഞു വരുന്നതും കോൺഗ്രസ് കാണുന്നുണ്ട്. ദളിതരിൽ ജാടവ് വിഭാഗത്തിന്റെ മാത്രം നേതാവായി മായാവതി ചുരുങ്ങുന്നു എന്ന പരാതിയുണ്ട്. കൂടുതൽ ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന നേതാക്കൾക്കാണു ദളിതർക്കിടയിൽ സ്വാധീനം ഉണ്ടാവുക. ഇപ്പോൾ ചന്ദ്രശേഖർ ആസാദ് ഏറെ ആക്രമണോത്സുകത പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രിയങ്കഗാന്ധി ചന്ദ്രശേഖറിനെ ആശുപത്രിയിലെത്തി സന്ദർശിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.
യുപിയിലെ പ്രമുഖ ഹരിജന നേതാവ് പി.എൽ. പുനിയയുടെ പുത്രൻ തനുജ് പുനിയ ആണു ബാരാബങ്കി സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി. റായ്ബറേലി, അമേത്തി, അയോധ്യ എന്നിവയ്ക്കടുത്തുള്ള ബാരാബങ്കിയിൽ 2009-ൽ കെ.എൽ. പുനിയ ജയിച്ചതാണ്. കഴിഞ്ഞ തവണ പുനിയ രണ്ടാമതായി. ഇത്തവണ കോൺഗ്രസിനു പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണിത്.
ചന്ദ്രശേഖർ ആസാദിന്റെ നാടായ സഹാരൺപുർ കോൺഗ്രസ്് പ്രതീക്ഷ പുലർത്തുന്ന മറ്റൊരു സീറ്റാണ്. അവിടെ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തു വന്ന ഇമ്രാൻ മസൂദിനെയാണു കോൺഗ്രസ് നിർത്തുന്നത്. 2014-ൽ റായ്ബറേലിയും അമേത്തിയും കഴിഞ്ഞാൽ കോൺഗ്രസിന് ഏറ്റവുമധികം വോട്ട് (നാലു ലക്ഷം) ലഭിച്ചത് സഹാരൺപുരിലാണ്. സഹാരൺപുരിൽ എസ്പി - ബിഎസ്പി- ആർജെഡി സഖ്യം ഏപ്രിൽ ഏഴിനു റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനെ കോൺഗ്രസ് വിമർശിച്ചു. ബിജെപിയെ സഹായിക്കാനാണ് കോൺഗ്രസിനു സാധ്യതയുള്ള സ്ഥലത്ത് എസ്പി - ബിഎസ്പി റാലി എന്നാണു വിമർശനം.
ഏപ്രിൽ 11-നാണു സഹാരൺപുരിലെ വോട്ടെടുപ്പ്. ദേവബന്ദിലെ ദാരുൾ ഉലും ഇസ്ലാമിക പഠനകേന്ദ്രവുമായി നല്ല ബന്ധമുള്ളയാളാണ് മസൂദ്.
ദളിത് വോട്ടിന്റെ കുത്തക മായാവതിയുടെ ബിഎസ്പിയും ഒബിസി കുത്തക മുലായത്തിന്റെ സമാജ്വാദി പാർട്ടിയുമാണ് ഇതുവരെ അവകാശപ്പെട്ടിരുന്നത്. ഇവർ തന്നെ മുസ്ലിം പിന്തുണ വിഭജിച്ചെടുത്തു. കോൺഗ്രസിനെ യുപിയിൽ അപ്രസക്തമാക്കിയത് ഈ ജാതീയ വിഭജനമാണ്.
ഇത്തവണ ഈ രാഷ്ട്രീയ വിഭജനം മാറ്റിയെഴുതാനാണു കോൺഗ്രസ് നീങ്ങുന്നത്.
എസ്പിയോടും ബിഎസ്പിയോടും സഖ്യത്തിനു പോയാൽ സംഘടന പുനരുജ്ജീവിപ്പിക്കാനാവില്ലെന്നു കോൺഗ്രസിനറിയാം. പത്തോ പന്ത്രണ്ടോ സീറ്റിൽ ഒതുങ്ങേണ്ടിവരും പാർട്ടി. ഭരണവിരുദ്ധ വികാരവും ദളിത്, ഒബിസി രാഷ്ട്രീയത്തിലെ വേർതിരിവുകളും പ്രിയങ്കയുടെ സാന്നിധ്യഫലമായുള്ള ഉണർവും അയൽസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയവും പരമാവധി മുതലാക്കാനാണു കോൺഗ്രസ് ശ്രമം. ദളിത് വിഭാഗത്തിൽ ഉയർന്നുവരുന്ന നേതാവായ ചന്ദ്രശേഖർ ആസാദുമായി ധാരണയിലെത്തുന്നത് അതിന്റെ ഭാഗമാണ്. അഖിലേഷ് യാദവിനോടു തെറ്റി സ്വന്തം പാർട്ടി ഉണ്ടാക്കിയ ശിവപാൽ യാദവുമായും കോൺഗ്രസ് ധാരണ ഉണ്ടാക്കും.
പടിഞ്ഞാറൻ യുപിയിൽ വലിയ സ്വാധീനശക്തിയായി മാറിയിട്ടുണ്ട് ചന്ദ്രശേഖർ ആസാദ് എന്ന അഭിഭാഷകൻ. 33 വയസുള്ള ഇയാളെ സഹായിക്കാൻ ജെഎൻയു വിദ്യാർഥികളടക്കമുള്ള ഒരു നിര ഉണ്ട്.
ശിവപാൽ യാദവിനെ കൂടെക്കൂട്ടുന്നതിലൂടെ പഴയ സോഷ്യലിസ്റ്റുകളുടെ വഴിയേ നീങ്ങിയിരുന്ന പിന്നോക്ക ജാതിക്കാരുമായി ഒരു ബന്ധം കോൺഗ്രസിനു പുനഃസ്ഥാപിക്കാനാകും. രാം നരേഷ് യാദവിന്റെ മരണശേഷം പിന്നോക്കസമുദായ നേതാക്കൾ കോൺഗ്രസിൽ ഇല്ലായിരുന്നു. ശിവപാൽ യാദവുമായുള്ള സഖ്യം ആ കുറവ് നികത്തും.
മായാവതിക്കു ദളിത് സമൂഹത്തിലുള്ള സ്വാധീനം കുറഞ്ഞു വരുന്നതും കോൺഗ്രസ് കാണുന്നുണ്ട്. ദളിതരിൽ ജാടവ് വിഭാഗത്തിന്റെ മാത്രം നേതാവായി മായാവതി ചുരുങ്ങുന്നു എന്ന പരാതിയുണ്ട്. കൂടുതൽ ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന നേതാക്കൾക്കാണു ദളിതർക്കിടയിൽ സ്വാധീനം ഉണ്ടാവുക. ഇപ്പോൾ ചന്ദ്രശേഖർ ആസാദ് ഏറെ ആക്രമണോത്സുകത പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രിയങ്കഗാന്ധി ചന്ദ്രശേഖറിനെ ആശുപത്രിയിലെത്തി സന്ദർശിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.
യുപിയിലെ പ്രമുഖ ഹരിജന നേതാവ് പി.എൽ. പുനിയയുടെ പുത്രൻ തനുജ് പുനിയ ആണു ബാരാബങ്കി സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി. റായ്ബറേലി, അമേത്തി, അയോധ്യ എന്നിവയ്ക്കടുത്തുള്ള ബാരാബങ്കിയിൽ 2009-ൽ കെ.എൽ. പുനിയ ജയിച്ചതാണ്. കഴിഞ്ഞ തവണ പുനിയ രണ്ടാമതായി. ഇത്തവണ കോൺഗ്രസിനു പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണിത്.
ചന്ദ്രശേഖർ ആസാദിന്റെ നാടായ സഹാരൺപുർ കോൺഗ്രസ്് പ്രതീക്ഷ പുലർത്തുന്ന മറ്റൊരു സീറ്റാണ്. അവിടെ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തു വന്ന ഇമ്രാൻ മസൂദിനെയാണു കോൺഗ്രസ് നിർത്തുന്നത്. 2014-ൽ റായ്ബറേലിയും അമേത്തിയും കഴിഞ്ഞാൽ കോൺഗ്രസിന് ഏറ്റവുമധികം വോട്ട് (നാലു ലക്ഷം) ലഭിച്ചത് സഹാരൺപുരിലാണ്. സഹാരൺപുരിൽ എസ്പി - ബിഎസ്പി- ആർജെഡി സഖ്യം ഏപ്രിൽ ഏഴിനു റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനെ കോൺഗ്രസ് വിമർശിച്ചു. ബിജെപിയെ സഹായിക്കാനാണ് കോൺഗ്രസിനു സാധ്യതയുള്ള സ്ഥലത്ത് എസ്പി - ബിഎസ്പി റാലി എന്നാണു വിമർശനം.
ഏപ്രിൽ 11-നാണു സഹാരൺപുരിലെ വോട്ടെടുപ്പ്. ദേവബന്ദിലെ ദാരുൾ ഉലും ഇസ്ലാമിക പഠനകേന്ദ്രവുമായി നല്ല ബന്ധമുള്ളയാളാണ് മസൂദ്.