ന്യൂഡൽഹി: എച്ച്.ഡി. ദേവഗൗഡയുടെയും മകൻ കുമാരസ്വാമിയുടെയും ഹൃദയവിശാലതയ്ക്ക് അതിർവരന്പില്ലെന്നു തോന്നുന്നു. മായാവതിയുടെ ബിഎസ്പിക്ക് സ്ഥാനാർഥിയില്ലാത്ത സ്ഥലത്തേക്കു സ്വന്തം പാർട്ടിയുടെ വിശ്വസ്ത സെക്രട്ടറി ജനറലിനെ നല്കി.
യുപിയിലെ അമ്രോഹയിൽ മത്സരിക്കാനാണു ഡാനിഷ് അലിയെ ജെഡി-എസ് വിട്ടുകൊടുത്തത്. ഹ്രസ്വകാല വായ്പയാണോ കുത്തകപ്പാട്ടമാണോ എന്നു വ്യക്തമല്ല. കർണാടകത്തിൽ തങ്ങളുടെ സഖ്യകക്ഷിയായ കോൺഗ്രസിനോടു യുപിയിൽ അലിയെ സഹായിക്കണമെന്ന് അഭ്യർഥിക്കാനും അച്ഛൻ - മകൻ നേതൃത്വം മടിച്ചില്ല.
മൂന്നു ദിവസം മുന്പ് നെടുന്പാശേരിയിൽ വന്നു രാഹുൽ ഗാന്ധിയുമായി കർണാടകത്തിലെ സീറ്റ് വിഭജനം സംസാരിച്ചു തീർപ്പാക്കിയതു ഡാനിഷ് അലിയാണ്. അദ്ദേഹം ബിഎസ്പിയിൽ ചേർന്നെന്നു കേട്ടപ്പോൾ പലരും കൂറുമാറ്റ സീസണിലെ വലിയ കഥയായി കണ്ടു. പിന്നീടാണു സ്ഥാനാർഥിയെ വാടകയ്ക്കു കൊടുത്തതാണെന്നറിഞ്ഞത്.
2014-ൽ ബിജെപിയും 2009-ൽ അജിത് സിംഗിന്റെ പാർട്ടിയും ജയിച്ച അമ്രോഹയിൽ പഴയ ക്രിക്കറ്റ് താരം ചേതൻ ചൗഹാൻ രണ്ടു തവണ ബിജെപി സ്ഥാനാർഥിയായി ജയിച്ചിട്ടുണ്ട്. യുപിയിലെ ഹാപുർ ജില്ലക്കാരനാണ് അലി. ഹാപുർ ഗംഗാനദിക്കു പടിഞ്ഞാറും അമ്രോഹ കിഴക്കുമാണ്. വടക്കുപടിഞ്ഞാറൻ യുപിയിലാണ് ഇവ. മുസ്ലിം ഭൂരിപക്ഷ മേഖലയാണിവിടം.
യുപിയിലെ അമ്രോഹയിൽ മത്സരിക്കാനാണു ഡാനിഷ് അലിയെ ജെഡി-എസ് വിട്ടുകൊടുത്തത്. ഹ്രസ്വകാല വായ്പയാണോ കുത്തകപ്പാട്ടമാണോ എന്നു വ്യക്തമല്ല. കർണാടകത്തിൽ തങ്ങളുടെ സഖ്യകക്ഷിയായ കോൺഗ്രസിനോടു യുപിയിൽ അലിയെ സഹായിക്കണമെന്ന് അഭ്യർഥിക്കാനും അച്ഛൻ - മകൻ നേതൃത്വം മടിച്ചില്ല.
മൂന്നു ദിവസം മുന്പ് നെടുന്പാശേരിയിൽ വന്നു രാഹുൽ ഗാന്ധിയുമായി കർണാടകത്തിലെ സീറ്റ് വിഭജനം സംസാരിച്ചു തീർപ്പാക്കിയതു ഡാനിഷ് അലിയാണ്. അദ്ദേഹം ബിഎസ്പിയിൽ ചേർന്നെന്നു കേട്ടപ്പോൾ പലരും കൂറുമാറ്റ സീസണിലെ വലിയ കഥയായി കണ്ടു. പിന്നീടാണു സ്ഥാനാർഥിയെ വാടകയ്ക്കു കൊടുത്തതാണെന്നറിഞ്ഞത്.
2014-ൽ ബിജെപിയും 2009-ൽ അജിത് സിംഗിന്റെ പാർട്ടിയും ജയിച്ച അമ്രോഹയിൽ പഴയ ക്രിക്കറ്റ് താരം ചേതൻ ചൗഹാൻ രണ്ടു തവണ ബിജെപി സ്ഥാനാർഥിയായി ജയിച്ചിട്ടുണ്ട്. യുപിയിലെ ഹാപുർ ജില്ലക്കാരനാണ് അലി. ഹാപുർ ഗംഗാനദിക്കു പടിഞ്ഞാറും അമ്രോഹ കിഴക്കുമാണ്. വടക്കുപടിഞ്ഞാറൻ യുപിയിലാണ് ഇവ. മുസ്ലിം ഭൂരിപക്ഷ മേഖലയാണിവിടം.