ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി. വേണുഗോപാലും മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ, കോണ്ഗ്രസിന്റെ സ്ഥാനാർഥി നിർണയം വേഗത്തിലായി.
അതേനിലപാടിലായിരുന്നു വി.എം. സുധീരനും. പല കാരണങ്ങളാൽ പ്രമുഖ നേതാക്കൾ ഒഴിവായതോടെ, കോണ്ഗ്രസ് സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നേടാനായി.
ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാൽ എന്നിവരോടൊപ്പം മുതിർന്ന നേതാവ് എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ മുതൽ സംസ്ഥാന പ്രചാരണ സമിതി അധ്യക്ഷൻ കെ. മുരളീധരൻ വരെയുള്ളവർ യുഡിഎഫിന്റെ വിജയം ഉറപ്പിക്കാനുള്ള ചുമതലയിലേക്കു മാറി.
ഉമ്മൻ ചാണ്ടി മത്സരിച്ചേക്കുമെന്നു ഇന്നലെ രാവിലെ മുതൽ വാർത്ത പ്രചരിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആന്ധ്രപ്രദേശിലേക്കു പോയ ഉമ്മൻ ചാണ്ടിയെ അടിയന്തരമായി ഡൽഹിയിലേക്കു ഹൈക്കമാൻഡ് വിളിപ്പിച്ചെന്നും ചാനലുകളിൽ വാർത്ത വന്നു. പക്ഷേ അഭ്യൂഹങ്ങൾ തള്ളി ആന്ധ്രയിൽ നിന്നു കേരളത്തിലേക്കായിരുന്നു ഉമ്മൻ ചാണ്ടിയുടെ യാത്ര. ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും താനും മത്സരിക്കില്ലെന്നു ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകൾക്കുശേഷം ഉച്ചകഴിഞ്ഞ് മൂന്നിനു മുല്ലപ്പള്ളി പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹം അവസാനിച്ചത്.
ഉമ്മൻ ചാണ്ടി സംസ്ഥാനത്തെ ഏതു മണ്ഡലത്തിൽ നിന്നും ജയിക്കുമെന്നു ഉറപ്പുള്ള നേതാവാണെന്ന് ചെന്നിത്തലയും കൂട്ടിച്ചേർത്തു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ വേണുഗോപാലിന് ഭാരിച്ച ഉത്തരവാദിത്വമുള്ളതിനാലാണു പിൻവാങ്ങിയതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.
ഉമ്മൻ ചാണ്ടി മത്സരിക്കുന്നതു മറ്റു യുഡിഎഫ് സ്ഥാനാർഥികളുടെ കൂടി വിജയത്തിനു സഹായിക്കുമെന്നായിരുന്നു കെപിസിസിയുടെ പൊതുവായ നിലപാട്. എന്നാൽ, നിയമസഭയിൽ സുവർണ ജൂബിലി തികയ്ക്കുന്നതിനു തൊട്ടുമുന്പായി എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ അദ്ദേഹം തയാറായിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറി ആണെങ്കിലും സംസ്ഥാന രാഷ്ട്രീ യത്തിൽ സജീവമായി തുടരാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ താത്പര്യം.
അതേനിലപാടിലായിരുന്നു വി.എം. സുധീരനും. പല കാരണങ്ങളാൽ പ്രമുഖ നേതാക്കൾ ഒഴിവായതോടെ, കോണ്ഗ്രസ് സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നേടാനായി.
ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാൽ എന്നിവരോടൊപ്പം മുതിർന്ന നേതാവ് എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ മുതൽ സംസ്ഥാന പ്രചാരണ സമിതി അധ്യക്ഷൻ കെ. മുരളീധരൻ വരെയുള്ളവർ യുഡിഎഫിന്റെ വിജയം ഉറപ്പിക്കാനുള്ള ചുമതലയിലേക്കു മാറി.
ഉമ്മൻ ചാണ്ടി മത്സരിച്ചേക്കുമെന്നു ഇന്നലെ രാവിലെ മുതൽ വാർത്ത പ്രചരിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആന്ധ്രപ്രദേശിലേക്കു പോയ ഉമ്മൻ ചാണ്ടിയെ അടിയന്തരമായി ഡൽഹിയിലേക്കു ഹൈക്കമാൻഡ് വിളിപ്പിച്ചെന്നും ചാനലുകളിൽ വാർത്ത വന്നു. പക്ഷേ അഭ്യൂഹങ്ങൾ തള്ളി ആന്ധ്രയിൽ നിന്നു കേരളത്തിലേക്കായിരുന്നു ഉമ്മൻ ചാണ്ടിയുടെ യാത്ര. ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും താനും മത്സരിക്കില്ലെന്നു ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകൾക്കുശേഷം ഉച്ചകഴിഞ്ഞ് മൂന്നിനു മുല്ലപ്പള്ളി പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹം അവസാനിച്ചത്.
ഉമ്മൻ ചാണ്ടി സംസ്ഥാനത്തെ ഏതു മണ്ഡലത്തിൽ നിന്നും ജയിക്കുമെന്നു ഉറപ്പുള്ള നേതാവാണെന്ന് ചെന്നിത്തലയും കൂട്ടിച്ചേർത്തു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ വേണുഗോപാലിന് ഭാരിച്ച ഉത്തരവാദിത്വമുള്ളതിനാലാണു പിൻവാങ്ങിയതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.
ഉമ്മൻ ചാണ്ടി മത്സരിക്കുന്നതു മറ്റു യുഡിഎഫ് സ്ഥാനാർഥികളുടെ കൂടി വിജയത്തിനു സഹായിക്കുമെന്നായിരുന്നു കെപിസിസിയുടെ പൊതുവായ നിലപാട്. എന്നാൽ, നിയമസഭയിൽ സുവർണ ജൂബിലി തികയ്ക്കുന്നതിനു തൊട്ടുമുന്പായി എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ അദ്ദേഹം തയാറായിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറി ആണെങ്കിലും സംസ്ഥാന രാഷ്ട്രീ യത്തിൽ സജീവമായി തുടരാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ താത്പര്യം.