ന്യൂഡൽഹി: അതിശൈത്യം വഴിമാറിപ്പോയതു കൊണ്ട് സ്ഥാനാർഥി നിർണയത്തിനായി കേരളത്തിൽ നിന്നു ഡൽഹിയിലെത്തിയ കോണ്ഗ്രസ് നേതാക്കൾക്ക് കുറച്ചെങ്കിലും വിയർക്കാൻ കഴിഞ്ഞു. ചിലർ ഖദർ മാത്രമിട്ടും മറ്റു ചിലർ കന്പിളി ധരിച്ചും വിയർത്തു. രണ്ടു ദിവസം നടന്ന മാരത്തണ് ചർച്ചകൾക്കും ഒത്തുതീർപ്പുകളുടെയും തുടർച്ചകളിൽ കുടുങ്ങിയ സ്ഥാനാർഥി പട്ടിക സംബന്ധിച്ച ചർച്ച ഇന്നും തുടരും.
13 സ്ഥാനാർഥികളിൽ തീരുമാനമായെങ്കിലും ആലപ്പുഴ, വയനാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ തീരുമാനമെടുക്കാൻ ചർച്ചകളും കൂടിക്കാഴ്ചകളും ഇന്നും തുടരും. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള 13 കോണ്ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിക്കുന്പോൾ കുറച്ചെങ്കിലും ആറിത്തണുക്കുന്നത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഉള്ളിലുരുകിയ ചൂടുകൂടിയായിരുന്നു.
ചെന്നിക്കുത്തും വള്ളിക്കെട്ടും
സീറ്റ് വേണം, മത്സരിക്കാനില്ല, സമവായം... അങ്ങനെ സമവാക്യങ്ങളൊക്കെ ഒരുവിധം ഒപ്പിച്ചു പട്ടിക പൂർത്തിയായപ്പോഴേക്കും ഒരേ കാറിൽ പലവട്ടം ഹൈക്കമാൻഡിലേക്കും കേരള ഹൗസിലേക്കും അതിനിടെ വാർ റൂമിലേക്കും പാഞ്ഞുനടന്നതിന്റെ ക്ഷീണം ഒന്നിറക്കി വയ്ക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. സ്ക്രീനിംഗ് കമ്മിറ്റി കഴിഞ്ഞു വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് ചെന്നിത്തല കേരള ഹൗസിൽ എത്തിയത്. മുല്ലപ്പള്ളി ഡൽഹിയിലെ സുനേരിബാഗ് ലൈനിലുള്ള തന്റെ ഒൗദ്യോഗിക വസതിയിലേക്കും പോയി. അതേസമയം മുതിർന്ന നേതാവ് തന്റെ പേരുകൂടി ഉൾപ്പെട്ട ചർച്ചകൾക്ക് തീ കൊളുത്തി ആന്ധ്രയ്ക്കുള്ള വിമാനം കയറിയിരുന്നു. രാത്രി വൈകി പിന്നെയും അനൗദ്യോഗിക യോഗങ്ങളും ചർച്ചകളും തുടർന്നു.
ശനിയാഴ്ച ഉറപ്പിച്ചിട്ടില്ലാത്ത പട്ടികയും തലവേദനകളുമായി ചെന്നിത്തല കേരള ഹൗസിൽ നിന്നും മുല്ലപ്പള്ളി വീട്ടിൽ നിന്നും ഗുരുദ്വാര രഘബ് ഗഞ്ചിലെ കോണ്ഗ്രസിന്റെ വാർ റൂമായ 15-ാം നന്പർ വസതിയിൽ ഒരുമിച്ചു. അകത്ത് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുൾ വാസ്നിക്കും സംഘടനാ ചുമതലയുള്ള സെക്രട്ടറി കെ.സി. വേണുഗോപാലും ഉണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ എറണാകുളം മണ്ഡലത്തിൽ സിറ്റിംഗ് എംപി വേണോ ഇളമുറക്കാരൻ വേണോ എന്ന കാര്യത്തിൽ ആകെപ്പാടെ ആശയക്കുഴപ്പം. അതിനിടെ കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം അംബികാ സോണി വാർ റൂമിലേക്കു കടന്നതോടെ എറണാകുളം മണ്ഡലത്തിലേക്ക് സോണിയ ഗാന്ധിയുടെ പ്രത്യേക ദൂത് എന്ന പേരിലൊരു കരക്കന്പി പരന്നു. ഉച്ചയോടെ കെ.സി.വേണുഗോപാലിന്റെ കാറാണ് വാർ റൂമിൽ നിന്ന് ആദ്യം പുറത്തേക്കു കടന്നു പോയത്. അൽപസമയം കഴിഞ്ഞതോടെ മുകുൾ വാസ്നിക്കിന്റെ കാറും പുറത്തേക്കു വന്നു.
ഉമ്മൻ ചാണ്ടി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നും തീരുമാനങ്ങളൊന്നും താനല്ല പറയേണ്ടതെന്നും പറഞ്ഞ് അദ്ദേഹം വിദഗ്ധമായി ഒഴിഞ്ഞു മാറി. അര മണിക്കൂറിനുള്ളിൽ ചെന്നിത്തലയും മുല്ലപ്പള്ളിയും കൂടി കാറിൽ പുറത്തേക്കിറങ്ങി നിർത്താതെ പോയി.
അരനാഴിക അരവയറിന്
വാർ റൂമിലെ ചർച്ചകളും എഐസിസി ആസ്ഥാനത്തെ കൂടിക്കാഴ്ചകൾക്കും ശേഷം രണ്ടരയോടെ മുല്ലപ്പള്ളിയും ചെന്നിത്തലയും കേരള ഹൗസിലെത്തി. മാധ്യമങ്ങളോടു സംസാരിച്ച മുല്ലപ്പള്ളി താനും ഉമ്മൻ ചാണ്ടിയും കെ.സി .വേണുഗോപാലും മത്സരിക്കാനില്ലെന്നു വ്യക്തമാക്കി. തുടർന്ന് ചെന്നിത്തലയുടെ മുറിയിലേക്ക് നീങ്ങി. മുറിക്കകത്തു കടന്ന ഇരുവരുടെയും വലിഞ്ഞു മുറുകിയ ഭാവത്തിന് അയവില്ല. സീറ്റുനിർണയം സംബന്ധിച്ച് ചില ഖദർധാരികളുടെ ആകാംക്ഷ മുറ്റിയ ചോദ്യങ്ങൾക്കും മുഖം കൊടുക്കുന്നില്ല. മുറിക്കകത്ത് അന്വേഷണങ്ങളേറെയും എറണാകുളത്തെ ചുറ്റിപ്പറ്റിയാണ്. വൈകുന്നേരത്തോടെ തീരുമാനം ആകുമെന്നുപറഞ്ഞ് മുല്ലപ്പള്ളി എറണാകുളത്തിൽ നിന്നു കരകയറി.
ഒടുവിൽ ഇരുവരും കൈകഴുകി ഉണ്ണാനിരിക്കുന്പോൾ മണി മൂന്നു കഴിഞ്ഞു. സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ച ചാനൽ വാർത്തകളിൽ കണ്ണും നട്ടാണ് ഉണ്ണാനിരുന്നത്. ചോറു വിളന്പിയതും മീൻ ചാറൊഴിച്ച് ചെന്നിത്തല ഉൗണിനു തുടക്കം കുറിച്ചു. അപ്പോഴും ഇരുവരുടെയും ശ്രദ്ധ വാർത്തകളിൽ തന്നെ. അവിയൽ, സാന്പാർ, തോരൻ, മെഴുക്കുപുരട്ടി, ചമ്മന്തി, മീൻ കറി, മീൻ വറുത്തത് തുടങ്ങി എല്ലാമുണ്ടായിട്ടും എങ്ങനെയോ ഉണ്ടെന്നു വരുത്തുകയായിരുന്നു. ഉള്ളിലെ പരവേശം അണയ്ക്കാൻ രസം കൊണ്ടൊരു പ്രയോഗം നടത്തി മുല്ലപ്പള്ളി ഉൗണവസാനിപ്പിച്ചപ്പോൾ മോരൊഴിച്ചു രണ്ടു വറ്റു കൂടി കഴിച്ച് ചെന്നിത്തലയും എഴുന്നേറ്റു. അൽപം മയങ്ങിയിട്ടാകാം ബാക്കി എന്നു ചെന്നിത്തല പറഞ്ഞതോടെ കൂടി നിന്നവർ മുറിയൊഴിഞ്ഞു കൊടുത്തു. വീടുവരെ ഒന്നു പോയി വരാം എന്നു പറഞ്ഞ് മുല്ലപ്പള്ളി പുറത്തേക്കുമിറങ്ങി.
ജൻപഥിലുറയ്ക്കാതെ പട്ടിക
ആറു മണിയോടെ 10 ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പു യോഗത്തിനായി നേതാക്കൾ എത്തിത്തുടങ്ങി. ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ അകത്തേക്കു കടന്നു. വീണ്ടും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. ഏഴരയോടെ ഛത്തീസ്ഗഡിലെ സ്ഥാനാർഥികളിൽ തീരുമാനമായി. മുഖ്യമന്ത്രി ഭൂപേഷ് ഭഗേൽ പുറത്തേക്കു വന്നു.
കേരളത്തിന്റെ കാര്യത്തിൽ അകത്തു ചർച്ചകൾ മുറുകുന്നതേയുള്ളൂ. ഒന്പതു മണിയോടെയാണ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും പുറത്തേക്കു വരുന്നതും 13 സ്ഥാനാർഥികളെ ഉറപ്പിച്ചുവെന്നും ബാക്കി മൂന്നിടത്ത് ഇന്നു തീരുമാനമാകുമെന്നും വ്യക്തമാക്കിയത്.
ഖദറിട്ട് കേരള ഹൗസ്
സ്ഥാനാർഥിപ്പട്ടികയിൽ ഇടം ലഭിച്ചില്ലെങ്കിലും വേണ്ടില്ല വാർത്തകളിലെ സാധ്യതാലിസ്റ്റിലെങ്കിലും ഉൾപ്പെടുത്തിയേക്കണമെന്നായിരുന്നു കേരള ഹൗസിനു ചുറ്റും തലങ്ങും വിലങ്ങും ഉലാത്തിക്കൊണ്ടിരുന്ന ചില കോണ്ഗ്രസ് നേതാക്കളുടെ അഭ്യർഥന. തന്നെ കാര്യമായി പരിണിക്കുന്നുണ്ട്, ധൈര്യമായി പേര് കൊടുത്തോളൂ എന്നാണ് തിരുവനന്തപുരം ജില്ലയിൽ നിന്നും എത്തിയ ഒരു കോണ്ഗ്രസ് യുവ നേതാവ് ആറ്റിങ്ങൽ മണ്ഡലത്തിലേക്കു വിരൽ ചൂണ്ടി പറഞ്ഞത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ ഡിസിസി നേതാക്കളെയും അനുചരന്മാരെയും കൊണ്ട് കേരള ഹൗസിൽ കഴിഞ്ഞ രണ്ടു ദിവസമായി തിക്കും തിരക്കുമായിരുന്നു. ചിലർ സീറ്റിനു വേണ്ടി നേരിട്ടു ചരടുവലി നടത്തുന്പോൾ വിവിധ ജില്ലകളിൽ നിന്നെത്തിയ ചില നേതാക്കൾ ഇടനിലക്കാരായും ഖദറിട്ടു നടപ്പുണ്ടായിരുന്നു.
നന്പർ -17, ബി.ആർ മേത്ത ലൈൻ...എറാണകുളത്തേക്കു നോക്കി ഒരു വീട്
ന്യൂഡൽഹി: കോണ്ഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ മൂന്നെണ്ണം ഒഴികെ ബാക്കി പതിമ്മൂന്നിടത്തും സ്ഥാനാർഥി നിർണയം ഉറപ്പായപ്പോൾ ഏറ്റവും ഉദ്വേഗഭരിതമായ അന്തരീക്ഷം ഡൽഹി ബൽവന്തറായ് മേത്ത ലൈനിലെ 17-ാം നന്പർ വസതിക്കു ചുറ്റുമായിരുന്നു. എറണാകുളത്തെ സിറ്റിംഗ് എംപി പ്രഫ. കെ.വി.തോമസ് എംപിയുടെ വീട്.
രണ്ടു ദിവസമായി തുടരുന്ന ചർച്ചകളുടെ ആദ്യഘട്ടത്തിൽ തന്നെ കെ.വി. തോമസിന് പകരം എറണാകുളത്ത് ഹൈബി ഈഡൻ വന്നേക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, തുടർന്നു നടന്ന ചർച്ചകളിൽ സാധ്യതകളും സാഹചര്യങ്ങളും മാറി മറിഞ്ഞു. രാത്രി ഒന്പതു മണിക്ക് എറണാകുളം ഉൾപ്പെടെ 13 മണ്ഡലങ്ങളിലെ കോണ്ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോണ്ഗ്രസ് തെരഞ്ഞെടുപ്പു സമിതി അംഗീകരിക്കുന്പോൾ എറണാകുളത്ത് കെ.വി. തോമസിനു പകരം ഹൈബി ഈഡൻ ഇടം പിടിച്ചിരുന്നു. ദീപിക ഓണ്ലൈൻ നിമിഷങ്ങൾക്കകം ഈ വാർത്ത മലയാള മാധ്യമങ്ങളിൽ ആദ്യമായി പുറത്തു വിട്ടു.
കഴിഞ്ഞ മേയിൽ ദേശീയ മാനേജ്മെന്റ് സമ്മേളനത്തിൽ കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചു എന്ന ആരോപണം കോണ്ഗ്രസ് അധ്യക്ഷന്റെ മുന്നിൽ പരാതിയായി എത്തിച്ചതാണ് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിലേക്കു വഴിയൊരുക്കിയത്. ഈ ആരോപണം ഉയർന്നപ്പോൾ തന്നെ അക്കാര്യം നിഷേധിച്ച കെ.വി. തോമസ് തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് വിശദീകരണം നൽകുകയും ചെയ്തിരുന്നു. ഇക്കാര്യം അന്നു കെപിസിസി പ്രസിഡന്റായ എം.എം ഹസനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും വിശദീകരിച്ചിരുന്നു എന്നും അദ്ദേഹം ആ സമയത്ത് വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം നടത്തിയ ചർച്ചയിലും സ്ഥാനാർഥി സ്ഥാനത്തു നിന്നു മാറുന്നത് സംബന്ധിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല.
എ.കെ. ആന്റണി ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചിയിലും പുതിയ മാറ്റത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ വിവരം ലഭിച്ചില്ല. ഇന്നലെ ഉച്ചയ്ക്കും സ്ഥാനാർഥിത്വം വിട്ടു പോകില്ല എന്നായിരുന്നു പ്രതീക്ഷ. എറണാകുളം സീറ്റിന് പകരം പ്രഫ. കെ.വി. തോമസിന് പാർട്ടി സംഘടന തലത്തിലോ മറ്റേതെങ്കിലും വിധത്തിലോ പകരം പദവി നൽകുമെന്നാണു സൂചന.
സെബി മാത്യു
13 സ്ഥാനാർഥികളിൽ തീരുമാനമായെങ്കിലും ആലപ്പുഴ, വയനാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ തീരുമാനമെടുക്കാൻ ചർച്ചകളും കൂടിക്കാഴ്ചകളും ഇന്നും തുടരും. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള 13 കോണ്ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിക്കുന്പോൾ കുറച്ചെങ്കിലും ആറിത്തണുക്കുന്നത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഉള്ളിലുരുകിയ ചൂടുകൂടിയായിരുന്നു.
ചെന്നിക്കുത്തും വള്ളിക്കെട്ടും
സീറ്റ് വേണം, മത്സരിക്കാനില്ല, സമവായം... അങ്ങനെ സമവാക്യങ്ങളൊക്കെ ഒരുവിധം ഒപ്പിച്ചു പട്ടിക പൂർത്തിയായപ്പോഴേക്കും ഒരേ കാറിൽ പലവട്ടം ഹൈക്കമാൻഡിലേക്കും കേരള ഹൗസിലേക്കും അതിനിടെ വാർ റൂമിലേക്കും പാഞ്ഞുനടന്നതിന്റെ ക്ഷീണം ഒന്നിറക്കി വയ്ക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. സ്ക്രീനിംഗ് കമ്മിറ്റി കഴിഞ്ഞു വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് ചെന്നിത്തല കേരള ഹൗസിൽ എത്തിയത്. മുല്ലപ്പള്ളി ഡൽഹിയിലെ സുനേരിബാഗ് ലൈനിലുള്ള തന്റെ ഒൗദ്യോഗിക വസതിയിലേക്കും പോയി. അതേസമയം മുതിർന്ന നേതാവ് തന്റെ പേരുകൂടി ഉൾപ്പെട്ട ചർച്ചകൾക്ക് തീ കൊളുത്തി ആന്ധ്രയ്ക്കുള്ള വിമാനം കയറിയിരുന്നു. രാത്രി വൈകി പിന്നെയും അനൗദ്യോഗിക യോഗങ്ങളും ചർച്ചകളും തുടർന്നു.
ശനിയാഴ്ച ഉറപ്പിച്ചിട്ടില്ലാത്ത പട്ടികയും തലവേദനകളുമായി ചെന്നിത്തല കേരള ഹൗസിൽ നിന്നും മുല്ലപ്പള്ളി വീട്ടിൽ നിന്നും ഗുരുദ്വാര രഘബ് ഗഞ്ചിലെ കോണ്ഗ്രസിന്റെ വാർ റൂമായ 15-ാം നന്പർ വസതിയിൽ ഒരുമിച്ചു. അകത്ത് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുൾ വാസ്നിക്കും സംഘടനാ ചുമതലയുള്ള സെക്രട്ടറി കെ.സി. വേണുഗോപാലും ഉണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ എറണാകുളം മണ്ഡലത്തിൽ സിറ്റിംഗ് എംപി വേണോ ഇളമുറക്കാരൻ വേണോ എന്ന കാര്യത്തിൽ ആകെപ്പാടെ ആശയക്കുഴപ്പം. അതിനിടെ കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം അംബികാ സോണി വാർ റൂമിലേക്കു കടന്നതോടെ എറണാകുളം മണ്ഡലത്തിലേക്ക് സോണിയ ഗാന്ധിയുടെ പ്രത്യേക ദൂത് എന്ന പേരിലൊരു കരക്കന്പി പരന്നു. ഉച്ചയോടെ കെ.സി.വേണുഗോപാലിന്റെ കാറാണ് വാർ റൂമിൽ നിന്ന് ആദ്യം പുറത്തേക്കു കടന്നു പോയത്. അൽപസമയം കഴിഞ്ഞതോടെ മുകുൾ വാസ്നിക്കിന്റെ കാറും പുറത്തേക്കു വന്നു.
ഉമ്മൻ ചാണ്ടി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നും തീരുമാനങ്ങളൊന്നും താനല്ല പറയേണ്ടതെന്നും പറഞ്ഞ് അദ്ദേഹം വിദഗ്ധമായി ഒഴിഞ്ഞു മാറി. അര മണിക്കൂറിനുള്ളിൽ ചെന്നിത്തലയും മുല്ലപ്പള്ളിയും കൂടി കാറിൽ പുറത്തേക്കിറങ്ങി നിർത്താതെ പോയി.
അരനാഴിക അരവയറിന്
വാർ റൂമിലെ ചർച്ചകളും എഐസിസി ആസ്ഥാനത്തെ കൂടിക്കാഴ്ചകൾക്കും ശേഷം രണ്ടരയോടെ മുല്ലപ്പള്ളിയും ചെന്നിത്തലയും കേരള ഹൗസിലെത്തി. മാധ്യമങ്ങളോടു സംസാരിച്ച മുല്ലപ്പള്ളി താനും ഉമ്മൻ ചാണ്ടിയും കെ.സി .വേണുഗോപാലും മത്സരിക്കാനില്ലെന്നു വ്യക്തമാക്കി. തുടർന്ന് ചെന്നിത്തലയുടെ മുറിയിലേക്ക് നീങ്ങി. മുറിക്കകത്തു കടന്ന ഇരുവരുടെയും വലിഞ്ഞു മുറുകിയ ഭാവത്തിന് അയവില്ല. സീറ്റുനിർണയം സംബന്ധിച്ച് ചില ഖദർധാരികളുടെ ആകാംക്ഷ മുറ്റിയ ചോദ്യങ്ങൾക്കും മുഖം കൊടുക്കുന്നില്ല. മുറിക്കകത്ത് അന്വേഷണങ്ങളേറെയും എറണാകുളത്തെ ചുറ്റിപ്പറ്റിയാണ്. വൈകുന്നേരത്തോടെ തീരുമാനം ആകുമെന്നുപറഞ്ഞ് മുല്ലപ്പള്ളി എറണാകുളത്തിൽ നിന്നു കരകയറി.
ഒടുവിൽ ഇരുവരും കൈകഴുകി ഉണ്ണാനിരിക്കുന്പോൾ മണി മൂന്നു കഴിഞ്ഞു. സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ച ചാനൽ വാർത്തകളിൽ കണ്ണും നട്ടാണ് ഉണ്ണാനിരുന്നത്. ചോറു വിളന്പിയതും മീൻ ചാറൊഴിച്ച് ചെന്നിത്തല ഉൗണിനു തുടക്കം കുറിച്ചു. അപ്പോഴും ഇരുവരുടെയും ശ്രദ്ധ വാർത്തകളിൽ തന്നെ. അവിയൽ, സാന്പാർ, തോരൻ, മെഴുക്കുപുരട്ടി, ചമ്മന്തി, മീൻ കറി, മീൻ വറുത്തത് തുടങ്ങി എല്ലാമുണ്ടായിട്ടും എങ്ങനെയോ ഉണ്ടെന്നു വരുത്തുകയായിരുന്നു. ഉള്ളിലെ പരവേശം അണയ്ക്കാൻ രസം കൊണ്ടൊരു പ്രയോഗം നടത്തി മുല്ലപ്പള്ളി ഉൗണവസാനിപ്പിച്ചപ്പോൾ മോരൊഴിച്ചു രണ്ടു വറ്റു കൂടി കഴിച്ച് ചെന്നിത്തലയും എഴുന്നേറ്റു. അൽപം മയങ്ങിയിട്ടാകാം ബാക്കി എന്നു ചെന്നിത്തല പറഞ്ഞതോടെ കൂടി നിന്നവർ മുറിയൊഴിഞ്ഞു കൊടുത്തു. വീടുവരെ ഒന്നു പോയി വരാം എന്നു പറഞ്ഞ് മുല്ലപ്പള്ളി പുറത്തേക്കുമിറങ്ങി.
ജൻപഥിലുറയ്ക്കാതെ പട്ടിക
ആറു മണിയോടെ 10 ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പു യോഗത്തിനായി നേതാക്കൾ എത്തിത്തുടങ്ങി. ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ അകത്തേക്കു കടന്നു. വീണ്ടും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. ഏഴരയോടെ ഛത്തീസ്ഗഡിലെ സ്ഥാനാർഥികളിൽ തീരുമാനമായി. മുഖ്യമന്ത്രി ഭൂപേഷ് ഭഗേൽ പുറത്തേക്കു വന്നു.
കേരളത്തിന്റെ കാര്യത്തിൽ അകത്തു ചർച്ചകൾ മുറുകുന്നതേയുള്ളൂ. ഒന്പതു മണിയോടെയാണ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും പുറത്തേക്കു വരുന്നതും 13 സ്ഥാനാർഥികളെ ഉറപ്പിച്ചുവെന്നും ബാക്കി മൂന്നിടത്ത് ഇന്നു തീരുമാനമാകുമെന്നും വ്യക്തമാക്കിയത്.
ഖദറിട്ട് കേരള ഹൗസ്
സ്ഥാനാർഥിപ്പട്ടികയിൽ ഇടം ലഭിച്ചില്ലെങ്കിലും വേണ്ടില്ല വാർത്തകളിലെ സാധ്യതാലിസ്റ്റിലെങ്കിലും ഉൾപ്പെടുത്തിയേക്കണമെന്നായിരുന്നു കേരള ഹൗസിനു ചുറ്റും തലങ്ങും വിലങ്ങും ഉലാത്തിക്കൊണ്ടിരുന്ന ചില കോണ്ഗ്രസ് നേതാക്കളുടെ അഭ്യർഥന. തന്നെ കാര്യമായി പരിണിക്കുന്നുണ്ട്, ധൈര്യമായി പേര് കൊടുത്തോളൂ എന്നാണ് തിരുവനന്തപുരം ജില്ലയിൽ നിന്നും എത്തിയ ഒരു കോണ്ഗ്രസ് യുവ നേതാവ് ആറ്റിങ്ങൽ മണ്ഡലത്തിലേക്കു വിരൽ ചൂണ്ടി പറഞ്ഞത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ ഡിസിസി നേതാക്കളെയും അനുചരന്മാരെയും കൊണ്ട് കേരള ഹൗസിൽ കഴിഞ്ഞ രണ്ടു ദിവസമായി തിക്കും തിരക്കുമായിരുന്നു. ചിലർ സീറ്റിനു വേണ്ടി നേരിട്ടു ചരടുവലി നടത്തുന്പോൾ വിവിധ ജില്ലകളിൽ നിന്നെത്തിയ ചില നേതാക്കൾ ഇടനിലക്കാരായും ഖദറിട്ടു നടപ്പുണ്ടായിരുന്നു.
നന്പർ -17, ബി.ആർ മേത്ത ലൈൻ...എറാണകുളത്തേക്കു നോക്കി ഒരു വീട്
ന്യൂഡൽഹി: കോണ്ഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ മൂന്നെണ്ണം ഒഴികെ ബാക്കി പതിമ്മൂന്നിടത്തും സ്ഥാനാർഥി നിർണയം ഉറപ്പായപ്പോൾ ഏറ്റവും ഉദ്വേഗഭരിതമായ അന്തരീക്ഷം ഡൽഹി ബൽവന്തറായ് മേത്ത ലൈനിലെ 17-ാം നന്പർ വസതിക്കു ചുറ്റുമായിരുന്നു. എറണാകുളത്തെ സിറ്റിംഗ് എംപി പ്രഫ. കെ.വി.തോമസ് എംപിയുടെ വീട്.
രണ്ടു ദിവസമായി തുടരുന്ന ചർച്ചകളുടെ ആദ്യഘട്ടത്തിൽ തന്നെ കെ.വി. തോമസിന് പകരം എറണാകുളത്ത് ഹൈബി ഈഡൻ വന്നേക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, തുടർന്നു നടന്ന ചർച്ചകളിൽ സാധ്യതകളും സാഹചര്യങ്ങളും മാറി മറിഞ്ഞു. രാത്രി ഒന്പതു മണിക്ക് എറണാകുളം ഉൾപ്പെടെ 13 മണ്ഡലങ്ങളിലെ കോണ്ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോണ്ഗ്രസ് തെരഞ്ഞെടുപ്പു സമിതി അംഗീകരിക്കുന്പോൾ എറണാകുളത്ത് കെ.വി. തോമസിനു പകരം ഹൈബി ഈഡൻ ഇടം പിടിച്ചിരുന്നു. ദീപിക ഓണ്ലൈൻ നിമിഷങ്ങൾക്കകം ഈ വാർത്ത മലയാള മാധ്യമങ്ങളിൽ ആദ്യമായി പുറത്തു വിട്ടു.
കഴിഞ്ഞ മേയിൽ ദേശീയ മാനേജ്മെന്റ് സമ്മേളനത്തിൽ കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചു എന്ന ആരോപണം കോണ്ഗ്രസ് അധ്യക്ഷന്റെ മുന്നിൽ പരാതിയായി എത്തിച്ചതാണ് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിലേക്കു വഴിയൊരുക്കിയത്. ഈ ആരോപണം ഉയർന്നപ്പോൾ തന്നെ അക്കാര്യം നിഷേധിച്ച കെ.വി. തോമസ് തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് വിശദീകരണം നൽകുകയും ചെയ്തിരുന്നു. ഇക്കാര്യം അന്നു കെപിസിസി പ്രസിഡന്റായ എം.എം ഹസനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും വിശദീകരിച്ചിരുന്നു എന്നും അദ്ദേഹം ആ സമയത്ത് വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം നടത്തിയ ചർച്ചയിലും സ്ഥാനാർഥി സ്ഥാനത്തു നിന്നു മാറുന്നത് സംബന്ധിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല.
എ.കെ. ആന്റണി ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചിയിലും പുതിയ മാറ്റത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ വിവരം ലഭിച്ചില്ല. ഇന്നലെ ഉച്ചയ്ക്കും സ്ഥാനാർഥിത്വം വിട്ടു പോകില്ല എന്നായിരുന്നു പ്രതീക്ഷ. എറണാകുളം സീറ്റിന് പകരം പ്രഫ. കെ.വി. തോമസിന് പാർട്ടി സംഘടന തലത്തിലോ മറ്റേതെങ്കിലും വിധത്തിലോ പകരം പദവി നൽകുമെന്നാണു സൂചന.
സെബി മാത്യു