ഹരാരെ: ആഫ്രിക്കൻ രാജ്യങ്ങളായ സിംബാബ്വേ, മൊസാംബിക്, മലാവി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. ഇതിനകം 140 പേർക്കു ജീവഹാനി നേരിട്ടു.നൂറുകണക്കിനാളുകളെ കാണാതായി. ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയെത്തുടർന്നു പലേടത്തും പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇദായി ചുഴലിക്കാറ്റ് ഈ മേഖലയിലെ 15 ലക്ഷം പേരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് യുഎൻ വൃത്തങ്ങൾ പറഞ്ഞു. സിംബാബ്വേയിലെ മനിക്കലാൻഡ് പ്രവിശ്യയിലെ സെന്റ് ചാൾസ് ലുവംഗ സ്ക്കൂളിൽ കുടുങ്ങിയ 197 വിദ്യാർഥികളെ രക്ഷിക്കാൻ സൈന്യത്തെ നിയോഗിച്ചു. സിംബാബ് വേയിൽ മിക്കനദികളും കരകവിഞ്ഞ് ഒഴുകുകയാണ്. പലേടത്തും പാലങ്ങൾ ഒഴുകിപ്പോയി.
കനത്ത മഴയെത്തുടർന്നു പലേടത്തും പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇദായി ചുഴലിക്കാറ്റ് ഈ മേഖലയിലെ 15 ലക്ഷം പേരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് യുഎൻ വൃത്തങ്ങൾ പറഞ്ഞു. സിംബാബ്വേയിലെ മനിക്കലാൻഡ് പ്രവിശ്യയിലെ സെന്റ് ചാൾസ് ലുവംഗ സ്ക്കൂളിൽ കുടുങ്ങിയ 197 വിദ്യാർഥികളെ രക്ഷിക്കാൻ സൈന്യത്തെ നിയോഗിച്ചു. സിംബാബ് വേയിൽ മിക്കനദികളും കരകവിഞ്ഞ് ഒഴുകുകയാണ്. പലേടത്തും പാലങ്ങൾ ഒഴുകിപ്പോയി.