പാരീസ്: പാരീസിലെ പ്രശസ്തമായ ഷാംസ് എലിസി വീഥിയിൽ പ്രകടനം നടത്തിയ മഞ്ഞക്കുപ്പായക്കാർ കടകളും ബിസിനസ് സ്ഥാപനങ്ങളും കൊള്ളയടിച്ചു. ഒരു ബാങ്കിനും ഏതാനും കടകൾക്കും തീവയ്ക്കുകയും ചെയ്തു.
ഒരു ഫ്ലാറ്റിന്റെ താഴത്തെ നിലയിലുള്ള ബാങ്കിനാണു തീവച്ചത്. അഗ്നിശമനസേന എത്തി കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു മാറ്റി. തീ പടരുന്നതു ജനാലയിലൂടെ കണ്ടതിനെത്തുടർന്നു മുകൾനിലയിലുണ്ടായിരുന്ന അമ്മയും കുഞ്ഞും സ്റ്റെയർകേസിറങ്ങി രക്ഷപ്പെട്ടു.
പോലീസ് 80 പേരെ കസ്റ്റഡിയിലെടുത്തു. നവംബറിൽ ഇന്ധനനികുതി വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണു മഞ്ഞക്കുപ്പായക്കാർ ആദ്യം തെരുവിലിറങ്ങിയത്. വിലക്കയറ്റം ഉൾപ്പെടെ പല പ്രശ്നങ്ങളും ഉന്നയിച്ചു സർക്കാരിനെതിരേ തുടരുന്ന സമരം പതിനെട്ടാം ആഴ്ചയിലേക്കു കടന്നു. എല്ലാ ശനിയാഴ്ചയും സമരക്കാർ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.
ഒരു ഫ്ലാറ്റിന്റെ താഴത്തെ നിലയിലുള്ള ബാങ്കിനാണു തീവച്ചത്. അഗ്നിശമനസേന എത്തി കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു മാറ്റി. തീ പടരുന്നതു ജനാലയിലൂടെ കണ്ടതിനെത്തുടർന്നു മുകൾനിലയിലുണ്ടായിരുന്ന അമ്മയും കുഞ്ഞും സ്റ്റെയർകേസിറങ്ങി രക്ഷപ്പെട്ടു.
പോലീസ് 80 പേരെ കസ്റ്റഡിയിലെടുത്തു. നവംബറിൽ ഇന്ധനനികുതി വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണു മഞ്ഞക്കുപ്പായക്കാർ ആദ്യം തെരുവിലിറങ്ങിയത്. വിലക്കയറ്റം ഉൾപ്പെടെ പല പ്രശ്നങ്ങളും ഉന്നയിച്ചു സർക്കാരിനെതിരേ തുടരുന്ന സമരം പതിനെട്ടാം ആഴ്ചയിലേക്കു കടന്നു. എല്ലാ ശനിയാഴ്ചയും സമരക്കാർ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.