റായ്പുർ: എല്ലാവർക്കും ആരോഗ്യശുശ്രൂഷ ഉറപ്പുവരുത്തുന്നതിനുള്ള ആരോഗ്യസേവനാവകാശ നിയമം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുന്നതായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ ആയുഷ്മാൻ ഭാരതിനെ കടന്നാക്രമിച്ച രാഹുൽ രാജ്യത്തെ പത്തിരുപതു വ്യവസായികൾക്കു സർക്കാർ പണം നൽകുന്ന പദ്ധതിയാണിതെന്ന് പരിഹസിച്ചു. ആരോഗ്യരംഗത്തെ പ്രഫഷണലുകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ മൂന്നു കാര്യങ്ങൾ ഉൾപ്പെടുത്തനാണ് പരിഗണിക്കുന്നത്. എല്ലാ ഇന്ത്യക്കാർക്കും ആരോഗ്യശുശ്രൂഷ നൽകുന്നതിനുള്ള ആരോഗ്യസേവനാവകാശനിയമം, ആരോഗ്യരംഗത്തെ സർക്കാർ ചെലവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനമായി ഉയർത്തുക, രാജ്യത്തെ ഡോക്ടർമാരുടെയും ആരോഗ്യസേവന പ്രഫഷണലുകളുടെയും എണ്ണം വർധിപ്പിക്കുക എന്നിവയാണിവ- ചോദ്യങ്ങൾക്കു മറുപടിയായി രാഹുൽ പറഞ്ഞു.
കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയാൽ ആരോഗ്യസേവനം, വിദ്യാഭ്യാസം എന്നിവയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഗ്രാമീണ വ്യവസ്ഥയിൽനിന്ന് നാഗരിക വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഒരു വൻമാറ്റമാണ്. ലളിതമായ ഒന്നല്ല; അത്യന്തം വേദനാജനകമായ ഒന്നാണ് ഈ മാറ്റമെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി 21-ാം നൂറ്റാണ്ടിൽ ഏതൊരു സർക്കാരും സ്വീകരിക്കേണ്ട മൂന്നു കാര്യങ്ങളുണ്ട്. ആദ്യം നമുക്ക് തൊഴിലില്ലായ്മ പരിഹരിക്കണം, രണ്ടാമതായി കുറഞ്ഞചെലവിൽ മികച്ച ഉന്നത വിദ്യാഭ്യാസം നൽകണം, മൂന്നാമതായി മികച്ച ആരോഗ്യസേവന സംവിധാനമുണ്ടാകണം: രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ ആയുഷ്മാൻ ഭാരതിനെ കടന്നാക്രമിച്ച രാഹുൽ രാജ്യത്തെ പത്തിരുപതു വ്യവസായികൾക്കു സർക്കാർ പണം നൽകുന്ന പദ്ധതിയാണിതെന്ന് പരിഹസിച്ചു. ആരോഗ്യരംഗത്തെ പ്രഫഷണലുകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ മൂന്നു കാര്യങ്ങൾ ഉൾപ്പെടുത്തനാണ് പരിഗണിക്കുന്നത്. എല്ലാ ഇന്ത്യക്കാർക്കും ആരോഗ്യശുശ്രൂഷ നൽകുന്നതിനുള്ള ആരോഗ്യസേവനാവകാശനിയമം, ആരോഗ്യരംഗത്തെ സർക്കാർ ചെലവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനമായി ഉയർത്തുക, രാജ്യത്തെ ഡോക്ടർമാരുടെയും ആരോഗ്യസേവന പ്രഫഷണലുകളുടെയും എണ്ണം വർധിപ്പിക്കുക എന്നിവയാണിവ- ചോദ്യങ്ങൾക്കു മറുപടിയായി രാഹുൽ പറഞ്ഞു.
കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയാൽ ആരോഗ്യസേവനം, വിദ്യാഭ്യാസം എന്നിവയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഗ്രാമീണ വ്യവസ്ഥയിൽനിന്ന് നാഗരിക വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഒരു വൻമാറ്റമാണ്. ലളിതമായ ഒന്നല്ല; അത്യന്തം വേദനാജനകമായ ഒന്നാണ് ഈ മാറ്റമെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി 21-ാം നൂറ്റാണ്ടിൽ ഏതൊരു സർക്കാരും സ്വീകരിക്കേണ്ട മൂന്നു കാര്യങ്ങളുണ്ട്. ആദ്യം നമുക്ക് തൊഴിലില്ലായ്മ പരിഹരിക്കണം, രണ്ടാമതായി കുറഞ്ഞചെലവിൽ മികച്ച ഉന്നത വിദ്യാഭ്യാസം നൽകണം, മൂന്നാമതായി മികച്ച ആരോഗ്യസേവന സംവിധാനമുണ്ടാകണം: രാഹുൽ പറഞ്ഞു.