ക്രൈസ്റ്റ്ചർച്ച്: വംശീയവിദ്വേഷത്തിന്റെ പൈശാചികതയിൽ നടുങ്ങിവിറച്ച് ന്യൂസിലൻഡുകാർ. പല രാജ്യങ്ങളിൽനിന്നു കുടിയേറ്റക്കാരുള്ള രാജ്യത്ത് ഇത്തരമൊരു സംഭവം ആദ്യമായിരുന്നു. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മോസ്കുകളിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു പ്രാർഥിക്കുകയായിരുന്ന മുസ്ലിംകളാണ് ഭീകരതയ്ക്കിരയായത്. സെൻട്രൽ ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ മോസ്ക്, ലിൻവുഡ് പ്രാന്തത്തിലെ ഇസ്ലാമിക് സെന്റർ എന്നിവിടങ്ങളിൽ പ്രാദേശികസമയം ഉച്ചയ്ക്ക് 1.40നായിരുന്നു വെടിവയ്പ്.
ലോകം ഞെട്ടിയ 17 മിനിട്ടുകൾ
അൽനൂർ മോസ്കിലെ ആക്രമണദൃശ്യങ്ങൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചു. വെടിവച്ച അക്രമിയുടെ ഹെൽമെറ്റിലുണ്ടായിരുന്ന കാമറയിലൂടെയാണ് ദൃശ്യങ്ങൾ തത്സമയം സോഷ്യൽ മീഡിയയിലെത്തിയത്. 17 മിനിട്ട് ദൈർഘ്യമുണ്ട് വീഡിയോയ്ക്ക്
വെള്ളക്കാരനായ അക്രമി കറുത്ത വേഷമാണു ധരിച്ചിരുന്നതെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. കാറിലാണ് അക്രമി മോസ്കിലെത്തിയത്. കാറിനുള്ളിൽ നിരവധി തോക്കുകളും വെടിയുണ്ടകളും കരുതിയിരുന്നു. മോസ്കിനുള്ളിലേക്കു നടന്നുകയറി അക്രമി വനിതകളും കുട്ടിക ളും അടക്കം മുന്നിൽ കണ്ട എല്ലാവർക്കും നേരേ നിറയൊഴിച്ചു. ഓരോ മുറിയിലും കയറി വെടിവച്ചു. മൃതദേഹങ്ങൾ പലയിടത്തായി ചിതറിക്കിടന്നു. തോക്കിലെ വെടിയുണ്ട തീർന്നപ്പോൾ പുറത്തുപോയി കാറിൽനിന്നു മറ്റൊരു തോക്കെടുത്തു. വഴിയിൽ കണ്ടവരെയും വെറുതെ വിടാതെ വെടിയുതിർത്തു.
വീണ്ടും പള്ളിയിലെത്തി. വെടിയേറ്റു കിടക്കുന്നവർ മരിച്ചുവെന്നുറപ്പുവരുത്താൻ വീണ്ടും നിറയൊഴിച്ചു. പള്ളിക്കു പുറത്തിറങ്ങിയ അക്രമിക്കു മുന്നിൽ ഒരു പെൺകുട്ടി പെട്ടു. ആ കുട്ടിക്കുനേരെയും നിർദയം വെടിയുതിർത്തു. വെടിയേറ്റു വീണ ആ കുട്ടിയുടെ മുകളിലൂടെ വണ്ടിയോടിച്ചുപോയി. കാറോടിക്കുന്നതിനിടയിലും കണ്ണിൽ കണ്ടവർക്കു നേർക്കു വെടിയുതിർത്തുകൊണ്ടിരുന്നു. ഇതിനിടെ ലിൻവുഡിലെ ഇസ് ലാമിക് സെന്ററിലും വെടിവയ്പു നടന്നു.
ആക്രമണം നടന്നു മിനിറ്റുകൾക്കകം ക്രൈസ്റ്റ് ചർച്ച് നഗരം മുഴുവൻ പോലീസ് വളഞ്ഞു. സ്കൂളുകൾ അടക്കം സുരക്ഷിതമാക്കി.
ഓസ്ട്രേലിയക്കാരൻ അടക്കം നാലു പേർ പിടിയിൽ
ഒരു വനിത അടക്കം നാലു പേരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. ഇതിൽ ഒരാൾ ഓസ്ട്രേലിയൻ പൗരനായ വലതുപക്ഷ തീവ്രവാദിയാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
ഒരാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയതായി ക്രൈസ്റ്റ് ചർച്ച് പോലീസ് കമ്മീഷണർ മൈക് ബുഷ് അറിയിച്ചു. രണ്ടു മോസ്കുകളിലും വെടിവയ്പു നടത്തിയത് ഒരാൾ തന്നെയാണോ എന്നു കമ്മീഷണർ വ്യക്തമാക്കിയില്ല.
കാറിൽ സ്ഫോടകവസ്തുവും
ഒരു കാറിൽനിന്ന് രണ്ടു സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. അക്രമിയുടെ കാറിൽനിന്നാണ് കണ്ടെടുത്തതെന്നു കരുതപ്പെടുന്നു. സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി.
സോഷ്യൽ മീഡിയയ്ക്കെതിരേ വിമർശനം
ആക്രമണം തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടതിൽ ട്വിറ്ററിനും ഫേസ്ബുക്കിനും എതിരേ ശക്തമായ വിമർശനം ഉയർന്നു. പൈശാചിക കൃത്യത്തിന്റെ വീഡിയോ കുട്ടികളടക്കം കാണാനിടയായി. ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്തെങ്കിലും വിമർശനം അവസാനിച്ചിട്ടില്ല. മറ്റു സോഷ്യൽ മീഡിയകളിലൂടെ വീഡിയോ പ്രചരിക്കുന്നുണ്ട്.
ന്യൂസിലൻഡിൽ അതീവജാഗ്രത
ക്രൈസ്റ്റ്ചർച്ച് ആക്രമണത്തിനു പിന്നാലെ ന്യൂസിലൻഡിൽ അതീവ ജാഗ്രത ഏർപ്പെടുത്തി. രാജ്യത്തുടനീളമുള്ള മുസ്ലിം ആരാധനാലയങ്ങൾക്കു പോലീസ് സംരക്ഷണം ഏർപ്പെടുത്തി.
കറുത്ത ദിനം:
ജസീന്ത ആർഡേൺ
തീവ്രവാദ ആക്രമണമാണു നടന്നതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു. മികച്ച ആസൂത്രണത്തോടെയാണു നടത്തിയത്. രാജ്യത്തിന്റെ കറുത്ത ദിനങ്ങളിലൊന്നാണിതെന്ന് അവർ പറഞ്ഞു.
ലണ്ടനിലെ മോസ്കുകൾക്കു സുരക്ഷ
ബ്രിട്ടീഷ് തലസ്ഥാനത്തെ മോസ്കുകൾക്കു സുരക്ഷ ശക്തമാക്കിയെന്നു ലണ്ടൻ മേയർ സാദിഖ് ഖാൻ അറിയിച്ചു. ആയുധമേന്തിയ പോലീസ് പള്ളികൾക്കു കാവലുണ്ടാകും.
ഓസ്ട്രേലിയയിൽ പതാക താഴ്ത്തി
കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നിർദേശിച്ചു. വിദ്വേഷവും അക്രമവും മൂലം സമാധാനം നഷ്ടപ്പെട്ട ന്യൂസിലൻഡുകാർക്കൊപ്പം ഓസ്ട്രേലിയയും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.\
ഇന്ത്യ ന്യൂസിലൻഡുമായി ബന്ധപ്പെടുന്നു
ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അവിടുത്തെ അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ ന്യൂഡൽഹിയിൽ അറിയിച്ചു.
വിദ്വേഷം നിറഞ്ഞ പത്രിക
പോലീസ് അറസ്റ്റ് ചെയ്ത ഓസ്ട്രേലിയൻ പൗരൻ ആക്രമണത്തിനു തൊട്ടുമുന്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ 74 പേജുള്ള ഒരു പത്രിക പ്രസിദ്ധീകരിച്ചു. വെള്ളക്കാർ മറ്റുള്ളവരേക്കാൾ മുന്നിലാണെന്ന വാദവും കുടിയേറ്റക്കാർക്കും മുസ്ലിംകൾക്കും എതിരായ വാദങ്ങളുമാണ് പത്രികയുടെ ഉള്ളടക്കം. വിവിധ സംസ്കാരങ്ങളുടെ സങ്കലനം അനുവദിക്കരുതെന്നും ആവശ്യപ്പെടുന്നു.
നോർവേയിൽ 2011-ൽ 77 പേരെ കൊലപ്പെടുത്തിയ വംശീയവിദ്വേഷി ആൻഡേഴ്സ് ബ്രെയ്വിക്കിന്റെ കാര്യം പത്രികയിൽ എടുത്തുപറയുന്നുണ്ട്. ബ്രെയ്വിക്കിനെ കണ്ടിട്ടുണ്ടെന്നും അയാളുമായി ബന്ധമുള്ളവരുടെ അനുഗ്രഹം വാങ്ങിച്ചിട്ടാണ് ഈ ക്രൂരകൃത്യം നടത്തുന്നതെന്നും പറയുന്നു.
ലോകം ഞെട്ടിയ 17 മിനിട്ടുകൾ
അൽനൂർ മോസ്കിലെ ആക്രമണദൃശ്യങ്ങൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചു. വെടിവച്ച അക്രമിയുടെ ഹെൽമെറ്റിലുണ്ടായിരുന്ന കാമറയിലൂടെയാണ് ദൃശ്യങ്ങൾ തത്സമയം സോഷ്യൽ മീഡിയയിലെത്തിയത്. 17 മിനിട്ട് ദൈർഘ്യമുണ്ട് വീഡിയോയ്ക്ക്
വെള്ളക്കാരനായ അക്രമി കറുത്ത വേഷമാണു ധരിച്ചിരുന്നതെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. കാറിലാണ് അക്രമി മോസ്കിലെത്തിയത്. കാറിനുള്ളിൽ നിരവധി തോക്കുകളും വെടിയുണ്ടകളും കരുതിയിരുന്നു. മോസ്കിനുള്ളിലേക്കു നടന്നുകയറി അക്രമി വനിതകളും കുട്ടിക ളും അടക്കം മുന്നിൽ കണ്ട എല്ലാവർക്കും നേരേ നിറയൊഴിച്ചു. ഓരോ മുറിയിലും കയറി വെടിവച്ചു. മൃതദേഹങ്ങൾ പലയിടത്തായി ചിതറിക്കിടന്നു. തോക്കിലെ വെടിയുണ്ട തീർന്നപ്പോൾ പുറത്തുപോയി കാറിൽനിന്നു മറ്റൊരു തോക്കെടുത്തു. വഴിയിൽ കണ്ടവരെയും വെറുതെ വിടാതെ വെടിയുതിർത്തു.
വീണ്ടും പള്ളിയിലെത്തി. വെടിയേറ്റു കിടക്കുന്നവർ മരിച്ചുവെന്നുറപ്പുവരുത്താൻ വീണ്ടും നിറയൊഴിച്ചു. പള്ളിക്കു പുറത്തിറങ്ങിയ അക്രമിക്കു മുന്നിൽ ഒരു പെൺകുട്ടി പെട്ടു. ആ കുട്ടിക്കുനേരെയും നിർദയം വെടിയുതിർത്തു. വെടിയേറ്റു വീണ ആ കുട്ടിയുടെ മുകളിലൂടെ വണ്ടിയോടിച്ചുപോയി. കാറോടിക്കുന്നതിനിടയിലും കണ്ണിൽ കണ്ടവർക്കു നേർക്കു വെടിയുതിർത്തുകൊണ്ടിരുന്നു. ഇതിനിടെ ലിൻവുഡിലെ ഇസ് ലാമിക് സെന്ററിലും വെടിവയ്പു നടന്നു.
ആക്രമണം നടന്നു മിനിറ്റുകൾക്കകം ക്രൈസ്റ്റ് ചർച്ച് നഗരം മുഴുവൻ പോലീസ് വളഞ്ഞു. സ്കൂളുകൾ അടക്കം സുരക്ഷിതമാക്കി.
ഓസ്ട്രേലിയക്കാരൻ അടക്കം നാലു പേർ പിടിയിൽ
ഒരു വനിത അടക്കം നാലു പേരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. ഇതിൽ ഒരാൾ ഓസ്ട്രേലിയൻ പൗരനായ വലതുപക്ഷ തീവ്രവാദിയാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
ഒരാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയതായി ക്രൈസ്റ്റ് ചർച്ച് പോലീസ് കമ്മീഷണർ മൈക് ബുഷ് അറിയിച്ചു. രണ്ടു മോസ്കുകളിലും വെടിവയ്പു നടത്തിയത് ഒരാൾ തന്നെയാണോ എന്നു കമ്മീഷണർ വ്യക്തമാക്കിയില്ല.
കാറിൽ സ്ഫോടകവസ്തുവും
ഒരു കാറിൽനിന്ന് രണ്ടു സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. അക്രമിയുടെ കാറിൽനിന്നാണ് കണ്ടെടുത്തതെന്നു കരുതപ്പെടുന്നു. സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി.
സോഷ്യൽ മീഡിയയ്ക്കെതിരേ വിമർശനം
ആക്രമണം തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടതിൽ ട്വിറ്ററിനും ഫേസ്ബുക്കിനും എതിരേ ശക്തമായ വിമർശനം ഉയർന്നു. പൈശാചിക കൃത്യത്തിന്റെ വീഡിയോ കുട്ടികളടക്കം കാണാനിടയായി. ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്തെങ്കിലും വിമർശനം അവസാനിച്ചിട്ടില്ല. മറ്റു സോഷ്യൽ മീഡിയകളിലൂടെ വീഡിയോ പ്രചരിക്കുന്നുണ്ട്.
ന്യൂസിലൻഡിൽ അതീവജാഗ്രത
ക്രൈസ്റ്റ്ചർച്ച് ആക്രമണത്തിനു പിന്നാലെ ന്യൂസിലൻഡിൽ അതീവ ജാഗ്രത ഏർപ്പെടുത്തി. രാജ്യത്തുടനീളമുള്ള മുസ്ലിം ആരാധനാലയങ്ങൾക്കു പോലീസ് സംരക്ഷണം ഏർപ്പെടുത്തി.
കറുത്ത ദിനം:
ജസീന്ത ആർഡേൺ
തീവ്രവാദ ആക്രമണമാണു നടന്നതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു. മികച്ച ആസൂത്രണത്തോടെയാണു നടത്തിയത്. രാജ്യത്തിന്റെ കറുത്ത ദിനങ്ങളിലൊന്നാണിതെന്ന് അവർ പറഞ്ഞു.
ലണ്ടനിലെ മോസ്കുകൾക്കു സുരക്ഷ
ബ്രിട്ടീഷ് തലസ്ഥാനത്തെ മോസ്കുകൾക്കു സുരക്ഷ ശക്തമാക്കിയെന്നു ലണ്ടൻ മേയർ സാദിഖ് ഖാൻ അറിയിച്ചു. ആയുധമേന്തിയ പോലീസ് പള്ളികൾക്കു കാവലുണ്ടാകും.
ഓസ്ട്രേലിയയിൽ പതാക താഴ്ത്തി
കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നിർദേശിച്ചു. വിദ്വേഷവും അക്രമവും മൂലം സമാധാനം നഷ്ടപ്പെട്ട ന്യൂസിലൻഡുകാർക്കൊപ്പം ഓസ്ട്രേലിയയും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.\
ഇന്ത്യ ന്യൂസിലൻഡുമായി ബന്ധപ്പെടുന്നു
ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അവിടുത്തെ അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ ന്യൂഡൽഹിയിൽ അറിയിച്ചു.
വിദ്വേഷം നിറഞ്ഞ പത്രിക
പോലീസ് അറസ്റ്റ് ചെയ്ത ഓസ്ട്രേലിയൻ പൗരൻ ആക്രമണത്തിനു തൊട്ടുമുന്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ 74 പേജുള്ള ഒരു പത്രിക പ്രസിദ്ധീകരിച്ചു. വെള്ളക്കാർ മറ്റുള്ളവരേക്കാൾ മുന്നിലാണെന്ന വാദവും കുടിയേറ്റക്കാർക്കും മുസ്ലിംകൾക്കും എതിരായ വാദങ്ങളുമാണ് പത്രികയുടെ ഉള്ളടക്കം. വിവിധ സംസ്കാരങ്ങളുടെ സങ്കലനം അനുവദിക്കരുതെന്നും ആവശ്യപ്പെടുന്നു.
നോർവേയിൽ 2011-ൽ 77 പേരെ കൊലപ്പെടുത്തിയ വംശീയവിദ്വേഷി ആൻഡേഴ്സ് ബ്രെയ്വിക്കിന്റെ കാര്യം പത്രികയിൽ എടുത്തുപറയുന്നുണ്ട്. ബ്രെയ്വിക്കിനെ കണ്ടിട്ടുണ്ടെന്നും അയാളുമായി ബന്ധമുള്ളവരുടെ അനുഗ്രഹം വാങ്ങിച്ചിട്ടാണ് ഈ ക്രൂരകൃത്യം നടത്തുന്നതെന്നും പറയുന്നു.