പ്യോംഗ്യാംഗ്: അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചർച്ചകളിൽനിന്നു കിം ജോംഗ് ഉൻ പിന്മാറിയേക്കുമെന്ന് ഉത്തരകൊറിയൻ ഉപവിദേശകാര്യമന്ത്രി ചോയ് സൺ ഹുയി. റഷ്യയിലെ റ്റാസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തതാണിത്. ഹാനോയിയിൽ കിമ്മുമായി നടത്തിയ രണ്ടാം ഉച്ചകോടിയിൽ ട്രംപ് സുവർണാവസരം പാഴാക്കുകയായിരുന്നു.
കിം തന്റെ നിലപാട് വൈകാതെ പ്രഖ്യാപിക്കുമെന്നും ചോയ് വ്യക്തമാക്കി.ആണവനിരായുധീരണം നടപ്പാക്കണമെങ്കിൽ ഉപരോധങ്ങൾ മുഴുവൻ പിൻവലിക്കണമെന്നു കിം വാശിപിടിച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ഉച്ചകോടിയിൽനിന്ന് ഇറങ്ങിപ്പോയ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ അഞ്ചു പ്രധാന ഉപരോധങ്ങൾ നീക്കണമെന്നു മാത്രമാണ് കിം ആവശ്യപ്പെട്ടതെന്ന് ചോയ് വ്യക്തമാക്കി.
കിം തന്റെ നിലപാട് വൈകാതെ പ്രഖ്യാപിക്കുമെന്നും ചോയ് വ്യക്തമാക്കി.ആണവനിരായുധീരണം നടപ്പാക്കണമെങ്കിൽ ഉപരോധങ്ങൾ മുഴുവൻ പിൻവലിക്കണമെന്നു കിം വാശിപിടിച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ഉച്ചകോടിയിൽനിന്ന് ഇറങ്ങിപ്പോയ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ അഞ്ചു പ്രധാന ഉപരോധങ്ങൾ നീക്കണമെന്നു മാത്രമാണ് കിം ആവശ്യപ്പെട്ടതെന്ന് ചോയ് വ്യക്തമാക്കി.