ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരേ പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം ഈ മാസമായിരുന്നു. 2009 മാര്‍ച്ച് മൂന്നിനാണ് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപം ശ്രീലങ്കന്‍ ടീമിന്റെ ബസ് ഒരു ഡസനോളം ഭീകരര്‍ ആക്രമിച്ചത്.
പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്ക് സ്റ്റേഡിയത്തിലേക്ക് പോകുമ്പോളാണ് ആക്രമണം. മഹേല ജയവര്‍ധനെയായിരുന്നു ടീമിന്റെ നായകന്. എകെ 47 തോക്കുകളും ഗ്രനേഡും റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആറ് പാക്കിസ്ഥാനി പോലീസുകാരും മറ്റ് രണ്ടുപേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പല ശ്രീലങ്കന്‍ താരങ്ങള്‍ക്കും പരിക്കേറ്റു. ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച ആ സംഭവത്തിനുശേഷം വീണ്ടുമൊരു വെടിവയ്പ്പ്. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ അല്‍ നൂര്‍ മസ്ജിദിലുണ്ടായ വെടിവെപ്പില്‍ കായിക ലോകം ഞടുങ്ങി.
ലങ്കൻ ടീമിനെതിരായ ആക്രമണം
ടീം ബസ് എത്തിയതോടെ മറഞ്ഞിരുന്ന ഭീകരര്‍ ചാടിവീഴുകയായിരുന്നു. ടീമിന്റെ അസിസ്റ്റന്റ് കോച്ച് പോള്‍ ഫാര്‍ബ്രെയ്സ്, കളിക്കാരായ തിലന്‍ സമരവീര, കുമാര്‍ സംഗക്കാര, തരംഗ പരണവിതന, അജാന്ത മെന്‍ഡിസ്, ചാമിന്ദ വാസ്, മഹേല ജയവര്‍ധനെ, സുരംഗ ലക്മല്‍ എന്നിവര്‍ക്കു പരിക്കേറ്റു. ആക്രമണത്തിനിടയിലും പതറാതെ ബസ് ഓടിച്ചുകൊണ്ടുപോയ ഡ്രൈവര്‍ മെഹര്‍ മുഹമ്മദ് ഖലീലാണ് രക്ഷകനായത്. പരിക്കേറ്റ ശ്രീലങ്കന്താരങ്ങളില് സമരവീരയെയും പരണവിതനയെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. മാച്ച് റഫറിയും അമ്പയര്‍മാരും ഉള്‍പ്പെട്ട മിനിവാന്‍ ബസിന് തൊട്ടുപിന്നിലുണ്ടായിരുന്നു. അതും ആക്രമിക്കപ്പെട്ടു. ഡ്രൈവര്‍ കൊല്ലപ്പെട്ടു. അമ്പയര്‍ അഹ്സാന് റാസയുടെ നെഞ്ചിന് രണ്ടു വട്ടം വെടിയേറ്റു.
ക്രിക്കറ്റിനെ പിടിച്ചുലച്ച് മറ്റൊരു മാർച്ച്
11:26 PM Mar 15, 2019 | Deepika.com