ന്യൂഡൽഹി: റഫാൽ ഇടപാടിൽ മോഷ്ടിച്ച രേഖകൾ തെളിവായി പരിഗണിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തിനെതിരേ സുപ്രീം കോടതി. കോടതിയിൽ സമർപ്പിക്കപ്പെട്ടതും പ്രസിദ്ധീകരിച്ചതുമായ രേഖകൾക്ക് എന്തു രഹസ്യമെന്നു ചോദിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, രാജ്യരക്ഷയുടെ പരിരക്ഷ അവകാശപ്പെടുന്നതിന്റെ സാധുതയും ചോദ്യം ചെയ്തു. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തായ രേഖകൾ തെളിവായി സ്വീകരിക്കാമോയെന്ന കാര്യത്തിൽ വാദം പൂർത്തിയാക്കിയ കോടതി, കേസ് വിധി പറയാനായി മാറ്റി.
പ്രതിരോധ മന്ത്രാലയത്തിൽനിന്നു മോഷ്ടിച്ച രേഖകൾ ഒൗദ്യോഗികമല്ലാത്തതിനാൽ അവ തെളിവായി സ്വീകരിക്കരുതെന്നും റഫാൽ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഉത്തരവ് പുനഃപരിശോധിക്കരുതെന്നുമാണ് കേന്ദ്രസർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഇന്നലെ പ്രധാനമായും വാദിച്ചത്.
ജിജി ലൂക്കോസ്
പ്രതിരോധ മന്ത്രാലയത്തിൽനിന്നു മോഷ്ടിച്ച രേഖകൾ ഒൗദ്യോഗികമല്ലാത്തതിനാൽ അവ തെളിവായി സ്വീകരിക്കരുതെന്നും റഫാൽ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഉത്തരവ് പുനഃപരിശോധിക്കരുതെന്നുമാണ് കേന്ദ്രസർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഇന്നലെ പ്രധാനമായും വാദിച്ചത്.
ജിജി ലൂക്കോസ്