മുംബൈ: 1991 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാലാസാഹബ് വിഖേ പാട്ടീലിന്റെ പരാജയം ഉറപ്പാക്കാൻ രാജീവ്ഗാന്ധി ശരദ് പവാറിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ. തന്റെ അച്ഛനെതിരേ പവാർ നടത്തിയ പരാമർശം അനുചിതമായെന്ന രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ പ്രസ്താവനയ്ക്കു മറുപടി നല്കുകയായിരുന്നു ജയന്ത്.
അഹമ്മദ്നഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി യശ്വന്ത് റാവു ഗഡഖനെതിരേ സ്വതന്ത്രനായിട്ടാണു വിഖേ പാട്ടീൽ മത്സരിച്ചത്. പവാറിന്റെ സ്വാധീനത്താലാണു ബാലാസാഹബിനു സീറ്റ് നിഷേധിച്ചത്. പവാർ-ബാലാസാഹബ് പോരിന്റെ ഭാഗമായി പഞ്ചസാരമില്ലുകളിലെ അഴിമതിക്കഥകൾ പറത്തുവിട്ടു.
ഇതുവച്ച് പവാറിനെതിരേ മാനനഷ്ടക്കേസ് വന്നു. കീഴ്ക്കോടതി വിധി പവാറിനെതിരായിരുന്നു. ഒരു തെരഞ്ഞെടുപ്പിൽ പവാറിന്റെ വോട്ടവകാശം (അതുവഴി സ്ഥാനാർഥിയാകാനുള്ള അവസരവും) നഷ്ടപ്പെട്ടു.
അഹമ്മദ്നഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി യശ്വന്ത് റാവു ഗഡഖനെതിരേ സ്വതന്ത്രനായിട്ടാണു വിഖേ പാട്ടീൽ മത്സരിച്ചത്. പവാറിന്റെ സ്വാധീനത്താലാണു ബാലാസാഹബിനു സീറ്റ് നിഷേധിച്ചത്. പവാർ-ബാലാസാഹബ് പോരിന്റെ ഭാഗമായി പഞ്ചസാരമില്ലുകളിലെ അഴിമതിക്കഥകൾ പറത്തുവിട്ടു.
ഇതുവച്ച് പവാറിനെതിരേ മാനനഷ്ടക്കേസ് വന്നു. കീഴ്ക്കോടതി വിധി പവാറിനെതിരായിരുന്നു. ഒരു തെരഞ്ഞെടുപ്പിൽ പവാറിന്റെ വോട്ടവകാശം (അതുവഴി സ്ഥാനാർഥിയാകാനുള്ള അവസരവും) നഷ്ടപ്പെട്ടു.