ഷിക്കാഗോ: 157 പേർ മരിച്ച എത്യോപ്യൻ വിമാനദുരന്തത്തിനു പിന്നാലെ യുഎസിലെ ബോയിംഗ് വിമാന നിർമാണ കന്പനിക്കെതിരേ കേസുകളുടെ പ്രവാഹം. ഇല്ലിനോയിയിലെ കുക്ക് കൗണ്ടി സർക്യൂട്ട് കോടതി, വാഷിംഗ്ടൺ സംസ്ഥാനത്തെ സിയാറ്റിൽ കോടതി എന്നിവിടങ്ങളിലായി മുപ്പത്തഞ്ചോളം ഹർജികളാണ് നല്കപ്പെട്ടിരിക്കുന്നതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, അപകടത്തിൽപ്പെട്ട 737 മാക്സ് 8 മോഡൽ വിമാനങ്ങൾ ആഗോളതലത്തിൽ നിലത്തിറക്കാൻ തുടങ്ങിയതു ബോയിംഗിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഏറ്റവും പുതിയതായി ഇന്ത്യയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഈ മോഡൽ വിമാനങ്ങൾ പറത്തുന്നത് നിർത്തിവച്ചു. സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും സമാന നടപടി സ്വീകരിച്ചു.
ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ നേരത്തേ തന്നെ വിമാനങ്ങൾ നിലത്തിറക്കിയിരുന്നു. അതേസമയം, യുഎസും ജപ്പാനും ഈ വിമാനങ്ങൾ പറക്കാൻ സുരക്ഷിതമാണെന്ന അഭിപ്രായത്തിലാണ്. സുരക്ഷ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ബോംയിംഗ് കന്പനി മേധാവി ഡെന്നിസ് മ്യൂളൻബർഗുമായി സംസാരിച്ചിരുന്നു.
ഈ മോഡലിൽപ്പെട്ട 350 വിമാനങ്ങൾ ലോകവ്യാപകമായി ഉപയോഗത്തിലുണ്ട്. ഇതിൽ മൂന്നിൽ രണ്ടും ഇപ്പോൾ നിലത്തിറക്കിയിരിക്കുകയാണ്.
2017ൽ പുറത്തിറക്കിയ 737 മാക്സ് 8 മോഡൽ വിമാനം മാസങ്ങൾക്കിടെ രണ്ടു തവണ തകർന്നു. ഞായറാഴ്ചത്തെ എത്യോപ്യൻ ദുരന്തത്തിനു പുറമേ ഒക്ടോബറിൽ ഇന്തോനേഷ്യയിലെ ലയൺ എയറിന്റെ ഈ മോഡൽ വിമാനം തകർന്ന് 189 പേർ മരിച്ചിരുന്നു.
737 മാക്സ് 8 മോഡലിൽപ്പെട്ട 5000 വിമാനങ്ങൾക്കുള്ള ഓർഡർ ബോയിംഗ് കന്പനിക്കു ലഭിച്ചിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങൾ കന്പനിക്കു ലഭിച്ച ഓർഡറിനെ ബാധിച്ചേക്കാം.
നഷ്ടപരിഹാരം ചോദിച്ച് നോർവേ
ഓസ്ലോ: നോർവേയിലെ നോർവീജിയൻ എയർലൈൻസ് ബോംയിഗ് കന്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എത്യോപ്യൻ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോയിംഗിന്റെ 737 മാക്സ് 8 മോഡൽ വിമാനങ്ങൾ പറത്തുന്നത് നോർവീജിയൻ എയർ നിർത്തിവച്ചു. ഇതു മൂലം കന്പനിക്കുണ്ടായ നഷ്ടം ബോയിംഗ് നികത്തണമെന്നാണ് ആവശ്യം.
ബ്ലാക്ബോക്സുകൾ വിദേശത്തേക്ക്
ആഡിസ് അബാബ: തകർന്ന വിമാനത്തിന്റെ ബ്ലാക് ബോക്സുകൾ വിശദമായി പരിശോധിക്കാൻ വിദേശത്തേക്ക് അയയ്ക്കുമെന്ന് എത്യോപ്യ അറിയിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് മതിയായ സംവിധാനങ്ങൾ എത്യോപ്യയിൽ ഇല്ലാത്തതുമൂലമാണ് ഇത്. ഏതെങ്കിലും യൂറോപ്യൻ രാജ്യത്തെ ആയിരിക്കും തെരഞ്ഞെടുക്കുക.
മാക്സ് 8 മോഡൽ വിമാനങ്ങൾ മുഴുവൻ നിലത്തിറക്കാൻ ബോയിംഗ് തയാറാകണമെന്ന് എത്യോപ്യൻ എയർലൈൻസ് ആവശ്യപ്പെട്ടു.
ഇതിനിടെ, അപകടത്തിൽപ്പെട്ട 737 മാക്സ് 8 മോഡൽ വിമാനങ്ങൾ ആഗോളതലത്തിൽ നിലത്തിറക്കാൻ തുടങ്ങിയതു ബോയിംഗിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഏറ്റവും പുതിയതായി ഇന്ത്യയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഈ മോഡൽ വിമാനങ്ങൾ പറത്തുന്നത് നിർത്തിവച്ചു. സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും സമാന നടപടി സ്വീകരിച്ചു.
ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ നേരത്തേ തന്നെ വിമാനങ്ങൾ നിലത്തിറക്കിയിരുന്നു. അതേസമയം, യുഎസും ജപ്പാനും ഈ വിമാനങ്ങൾ പറക്കാൻ സുരക്ഷിതമാണെന്ന അഭിപ്രായത്തിലാണ്. സുരക്ഷ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ബോംയിംഗ് കന്പനി മേധാവി ഡെന്നിസ് മ്യൂളൻബർഗുമായി സംസാരിച്ചിരുന്നു.
ഈ മോഡലിൽപ്പെട്ട 350 വിമാനങ്ങൾ ലോകവ്യാപകമായി ഉപയോഗത്തിലുണ്ട്. ഇതിൽ മൂന്നിൽ രണ്ടും ഇപ്പോൾ നിലത്തിറക്കിയിരിക്കുകയാണ്.
2017ൽ പുറത്തിറക്കിയ 737 മാക്സ് 8 മോഡൽ വിമാനം മാസങ്ങൾക്കിടെ രണ്ടു തവണ തകർന്നു. ഞായറാഴ്ചത്തെ എത്യോപ്യൻ ദുരന്തത്തിനു പുറമേ ഒക്ടോബറിൽ ഇന്തോനേഷ്യയിലെ ലയൺ എയറിന്റെ ഈ മോഡൽ വിമാനം തകർന്ന് 189 പേർ മരിച്ചിരുന്നു.
737 മാക്സ് 8 മോഡലിൽപ്പെട്ട 5000 വിമാനങ്ങൾക്കുള്ള ഓർഡർ ബോയിംഗ് കന്പനിക്കു ലഭിച്ചിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങൾ കന്പനിക്കു ലഭിച്ച ഓർഡറിനെ ബാധിച്ചേക്കാം.
നഷ്ടപരിഹാരം ചോദിച്ച് നോർവേ
ഓസ്ലോ: നോർവേയിലെ നോർവീജിയൻ എയർലൈൻസ് ബോംയിഗ് കന്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എത്യോപ്യൻ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോയിംഗിന്റെ 737 മാക്സ് 8 മോഡൽ വിമാനങ്ങൾ പറത്തുന്നത് നോർവീജിയൻ എയർ നിർത്തിവച്ചു. ഇതു മൂലം കന്പനിക്കുണ്ടായ നഷ്ടം ബോയിംഗ് നികത്തണമെന്നാണ് ആവശ്യം.
ബ്ലാക്ബോക്സുകൾ വിദേശത്തേക്ക്
ആഡിസ് അബാബ: തകർന്ന വിമാനത്തിന്റെ ബ്ലാക് ബോക്സുകൾ വിശദമായി പരിശോധിക്കാൻ വിദേശത്തേക്ക് അയയ്ക്കുമെന്ന് എത്യോപ്യ അറിയിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് മതിയായ സംവിധാനങ്ങൾ എത്യോപ്യയിൽ ഇല്ലാത്തതുമൂലമാണ് ഇത്. ഏതെങ്കിലും യൂറോപ്യൻ രാജ്യത്തെ ആയിരിക്കും തെരഞ്ഞെടുക്കുക.
മാക്സ് 8 മോഡൽ വിമാനങ്ങൾ മുഴുവൻ നിലത്തിറക്കാൻ ബോയിംഗ് തയാറാകണമെന്ന് എത്യോപ്യൻ എയർലൈൻസ് ആവശ്യപ്പെട്ടു.