ലോസ് ആഞ്ചലസ്: അമേരിക്കയിൽ കോളിളക്കം സൃഷ്ടിക്കുന്ന യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ കോഴക്കേസിൽ പ്രതിചേർക്കപ്പെട്ട ഹോളിവുഡ് നടി ഫെലിസിറ്റി ഹഫ്മാനെഎഫ്ബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത് തോക്കൂചൂണ്ടി. വീടിന്റെ വാതിൽ തുറന്ന ഹഫ്മാനെ വിലങ്ങുവച്ചാണു കൊണ്ടുപോയതെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മക്കൾക്ക് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാൻ കൈക്കൂലി നല്കിയെന്ന കേസിലാണ് ഹഫ്മാൻ അടക്കം 50 പേർ കഴിഞ്ഞദിവസം അറസ്റ്റിലായത്. മറ്റൊരു നടി ലോറി ലുഗ്ലിനും നിരവധി കന്പനി ചീഫ് എക്സിക്യൂട്ടീവുമാരും ഇതിൽ ഉൾപ്പെടുന്നു.
20 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് മിക്കവരുടെയും പേരിൽ ചുമത്തിയിരിക്കുന്നത്.
പ്രവേശനം നേടിയ കുട്ടികൾക്ക് എതിരേ കേസില്ല. മാതാപിതാക്കളും ഇടനിലക്കാരും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് കുട്ടികൾക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് നിഗമനം.
ഭിന്നശേഷി നേരിടുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷ എഴുതാൻ കൂടുതൽ സമയം അനുവദിക്കുന്ന പദ്ധതിയാണ് ഇവർ പ്രധാനമായും ചൂഷണം ചെയ്തത്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി കുട്ടികളെ ഈ പരീക്ഷയ്ക്കിരുത്തും. ഇവർക്ക് കൂടുതൽ സമയവും മറ്റു സൗകര്യങ്ങളും കിട്ടും.
ആൾമാറാട്ടം നടത്തി പരീക്ഷ എഴുതി, ഉത്തരക്കടലാസ് തിരുത്തി തുടങ്ങിയ ആരോപണങ്ങളും എഫ്ബിഐ ഉന്നയിച്ചിട്ടുണ്ട്. അത്ലറ്റിക് കോച്ചുകളെയും അഡ്മിനിസ്ട്രേറ്റർമാരെയും പണം കൊടുത്തു സ്വാധീനിച്ചെന്നും ആരോപണമുണ്ട്. പതിനയ്യായിരം മുതൽ എഴുപത്തയ്യായിരം ഡോളർവരെ കോഴ നൽകിയെന്നു കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. ജീവകാരുണ്യനിധിയിലേക്കുള്ള സംഭാവന എന്ന വ്യാജേനയായിരുന്നു ഇത്തരത്തിൽ കോഴ നൽകിയത്.
വില്യം റിക് സിംഗർ എന്ന അന്പത്തെട്ടു കാരനായിരുന്നു ഇടനിലക്കാരൻ. ഇയാൾ കോടതിയിൽ കുറ്റം സമ്മതിച്ചു.
യെയ്ൽ, സ്റ്റാൻഫഡ്, ജോർജ്ടൗൺ, വേക്ക് ഫോറസ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് തുടങ്ങി യുഎസിലെ വിഖ്യാത യൂണിവേഴ്സിറ്റികളിൽ മക്കൾക്കു പ്രവേശനം ലഭിക്കാൻ വേണ്ടിയായിരുന്നു തട്ടിപ്പ്.
യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രവേശനപരീക്ഷാ തട്ടിപ്പാണിതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ഏഴുവർഷമായി നടക്കുന്ന തട്ടിപ്പുമൂലം സാധാരണക്കാരായ മികച്ച വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടു.
മൂത്ത മകൾക്കുവേണ്ടി 15,000 ഡോളർ കൈക്കൂലി നല്കിയെന്നതാണ് ഹഫ്മാനെതിരേ ആരോപിക്കപ്പെടുന്ന കുറ്റം.കോടതിയിൽ ഹാജരാക്കിയ ഹഫ്മാന് 2,50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.
ഡെസ്പറേറ്റ് ഹൗസ് വൈവ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഹഫ്മാന്(56) ഓസ്കർ നോമിനേഷൻ കിട്ടിയിട്ടുണ്ട്.
മക്കൾക്ക് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാൻ കൈക്കൂലി നല്കിയെന്ന കേസിലാണ് ഹഫ്മാൻ അടക്കം 50 പേർ കഴിഞ്ഞദിവസം അറസ്റ്റിലായത്. മറ്റൊരു നടി ലോറി ലുഗ്ലിനും നിരവധി കന്പനി ചീഫ് എക്സിക്യൂട്ടീവുമാരും ഇതിൽ ഉൾപ്പെടുന്നു.
20 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് മിക്കവരുടെയും പേരിൽ ചുമത്തിയിരിക്കുന്നത്.
പ്രവേശനം നേടിയ കുട്ടികൾക്ക് എതിരേ കേസില്ല. മാതാപിതാക്കളും ഇടനിലക്കാരും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് കുട്ടികൾക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് നിഗമനം.
ഭിന്നശേഷി നേരിടുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷ എഴുതാൻ കൂടുതൽ സമയം അനുവദിക്കുന്ന പദ്ധതിയാണ് ഇവർ പ്രധാനമായും ചൂഷണം ചെയ്തത്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി കുട്ടികളെ ഈ പരീക്ഷയ്ക്കിരുത്തും. ഇവർക്ക് കൂടുതൽ സമയവും മറ്റു സൗകര്യങ്ങളും കിട്ടും.
ആൾമാറാട്ടം നടത്തി പരീക്ഷ എഴുതി, ഉത്തരക്കടലാസ് തിരുത്തി തുടങ്ങിയ ആരോപണങ്ങളും എഫ്ബിഐ ഉന്നയിച്ചിട്ടുണ്ട്. അത്ലറ്റിക് കോച്ചുകളെയും അഡ്മിനിസ്ട്രേറ്റർമാരെയും പണം കൊടുത്തു സ്വാധീനിച്ചെന്നും ആരോപണമുണ്ട്. പതിനയ്യായിരം മുതൽ എഴുപത്തയ്യായിരം ഡോളർവരെ കോഴ നൽകിയെന്നു കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. ജീവകാരുണ്യനിധിയിലേക്കുള്ള സംഭാവന എന്ന വ്യാജേനയായിരുന്നു ഇത്തരത്തിൽ കോഴ നൽകിയത്.
വില്യം റിക് സിംഗർ എന്ന അന്പത്തെട്ടു കാരനായിരുന്നു ഇടനിലക്കാരൻ. ഇയാൾ കോടതിയിൽ കുറ്റം സമ്മതിച്ചു.
യെയ്ൽ, സ്റ്റാൻഫഡ്, ജോർജ്ടൗൺ, വേക്ക് ഫോറസ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് തുടങ്ങി യുഎസിലെ വിഖ്യാത യൂണിവേഴ്സിറ്റികളിൽ മക്കൾക്കു പ്രവേശനം ലഭിക്കാൻ വേണ്ടിയായിരുന്നു തട്ടിപ്പ്.
യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രവേശനപരീക്ഷാ തട്ടിപ്പാണിതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ഏഴുവർഷമായി നടക്കുന്ന തട്ടിപ്പുമൂലം സാധാരണക്കാരായ മികച്ച വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടു.
മൂത്ത മകൾക്കുവേണ്ടി 15,000 ഡോളർ കൈക്കൂലി നല്കിയെന്നതാണ് ഹഫ്മാനെതിരേ ആരോപിക്കപ്പെടുന്ന കുറ്റം.കോടതിയിൽ ഹാജരാക്കിയ ഹഫ്മാന് 2,50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.
ഡെസ്പറേറ്റ് ഹൗസ് വൈവ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഹഫ്മാന്(56) ഓസ്കർ നോമിനേഷൻ കിട്ടിയിട്ടുണ്ട്.